തുടർച്ചയായ രണ്ടാം ദിവസവും റെയ്ഡ് തുടരുന്നു; കിംസിലെ ആ ഉന്നതനെ ചോദ്യം ചെയ്യുന്നുവെന്ന് അഭ്യൂഹങ്ങൾ; വിവരങ്ങൾ സ്ഥിരീകരിക്കാതെ ഇഡി

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കിംസ് ആശുപത്രിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വന്ന ഒരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. എന്നാൽ രണ്ടാം ദിനമായ ഇന്നും റെയ്ഡ് തുടരുന്നു എന്ന വാർത്തകൾ പുറത്തുവരുന്നു. അതിനോടൊപ്പം തന്നെ ചോദ്യം ചെയ്യാൻ ഒരു ഉന്നതനെ കസ്റ്റഡിയിലെടുത്തു എന്ന അഭ്യൂഹങ്ങളും പുറത്തു വരികയാണ്.
തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കിംസ് ആശുപത്രി മാനേജ്‌മെന്റിലെ ഉന്നതനെ ചോദ്യം ചെയ്യാനായി ഇഡി കസ്റ്റഡിയിൽ എടുത്തുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട് . ആദ്യ ദിവസത്തെ റെയ്ഡിൽ നിരവധി ശരിയില്ലായ്മ കണ്ടെത്തിയിരുന്നു. ഈയൊരു ഘട്ടത്തിലാണ് വീണ്ടുമവർ എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാൽ ഇഡി ഇക്കാര്യം ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ല . ആരോപണങ്ങൾ ആശുപത്രി ഗ്രൂപ്പും നിഷേധിക്കുകയുണ്ടായി . രണ്ടാം ദിവസവും ഇഡി എത്തിയത് രേഖകൾ പരിശോധിക്കാൻ മാത്രമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അധികൃതർ. ഇഡിയുടെ റെയ്ഡ് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണെന്നാണ് പുറത്ത് വരുന്ന വിവരം. അതീവ രഹസ്യമായാണ് റെയ്ഡും വിവര ശേഖരണവും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് . ആശുപത്രി പ്രവർത്തനങ്ങളെ ഇതൊന്നും തടസ്സെടുത്തുന്നില്ലെന്നതാണ് ലഭ്യമാകുന്ന സൂചനകൾ .
അറസ്റ്റും കസ്റ്റഡിയിൽ എടുക്കലും ഇവർ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് . കോട്ടയത്തെ ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിലായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തത് . ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ രണ്ടു ദിവസമായി റെയ്ഡ് നടക്കുന്നത് . ഇത് കൂടാതെ കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുവാനാണ് എൻഫോഴ്‌സിമെന്റിന്റെ നീക്കം.
കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിനെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി ദേവസ്യ നൽകിയിരിക്കുന്നത് .
കിംസ് തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി . ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കിംസ് ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു . എയർ ട്രാവൽ എന്റർപ്രൈസസ് ഉടമ ഇഎം നജീബിന്റെ നേതൃത്വത്തിലാണ് കിംസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉന്നത രാഷ്ട്രീയ-സാമൂഹിക ബന്ധമുള്ള വ്യവസായിയാണ് നജീബ്.
കോട്ടയം കിംസ് ആശുപത്രിയിലെ 55 കോടിയുടെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. 20 കോടിയുടെ വ്യാജപ്രമാണം നൽകി എന്ന ആരോപണവും കിംസ് മാനേജ്മെന്റ് നേരിടുന്ന സാഹചര്യമാണുള്ളത് . 55 കോടിയുടെ വായ്പ മാത്രമല്ല കോട്ടയം കിംസിൽ 120 കോടി നിക്ഷേപിച്ചു എന്നും മാനേജ്മെന്റ് ഉന്നയിക്കുന്നുണ്ട് .എന്നാൽ ഈ തുക നിക്ഷേപിച്ചിട്ടില്ല എന്നാണ് പരാതിക്കാരനായ പ്രവാസി വ്യവസായി ജൂബി ദേവസ്യ പറയുന്നത് .
കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിൽ നേരത്തെ ലഭിച്ച ജാമ്യത്തിലാണ് കിംസ് മേധാവികൾ ഇപ്പോൾ ഉള്ളത് . ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു നേരത്തെ കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. ഇ.എം.നജീബും കൂട്ടരുമാണ് എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























