ഗുഡ് നൈറ്റ് എന്ന എഫ്ബി പോസ്റ്റ്;ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ്;തുടരെത്തുടരെ നിഷേധിക്കപ്പെട്ട ജാമ്യം;.കോടിയേരി പുത്രൻ ബിനീഷ് ജയിലിലായിട്ട് ഒരു വർഷമാകാൻ പോകുന്നു; ദീപാവലിക്കു ശേഷമുള്ള ആ വിധി ?

ഗുഡ് നൈറ്റ് എന്ന അവസാന പോസ്റ്റ്....ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ്...തുടരെത്തുടരെ നിഷേധിക്കപ്പെട്ട ജാമ്യം....കോടിയേരി പുത്രൻ ബിനീഷ് ജയിലിലായിട്ട് ഒരു വർഷമായിരിക്കുകയാണ് ........ഇത് വരെയും പുറം ലോകം കാണാനായിട്ടില്ല....ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ബിനീഷ് കോടിയേരി അറസ്റ്റിലായത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ്. ബംഗളുരു മയക്കു മരുന്നു കേസിൽ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷും കുടുങ്ങിയത്. പി കെ ഫിറോസ് ബിനീഷിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു. അപ്പോൾ നട്ടുച്ച്ക്ക് ഗുഡ്‌നൈറ്റ് പറഞ്ഞ് കൊണ്ടൊരു എഫ്ബി പോസ്റ്റ് ഇട്ടു.
2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതോടെയാണ് ബിനീഷിന്റെ അടിത്തറ ഇളകാൻ തുടങ്ങിയത് .
അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന കിട്ടി. ഈ വിഷയത്തിൽ ബിനീഷിന്റെ പേര് കൂടെ കേട്ട് തുടങ്ങിയതോടെ ഇഡി കേസ് രജിസ്റ്റർ ചെയ്തു.
അനൂപുമായി പരിചയമുണ്ടെന്നായിരുന്നു ബിനീഷ് മൊഴി നൽകിയത് . ബെംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് പറഞ്ഞു. എന്നാൽ അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു . ചില ലഹരി പാർട്ടികളിൽ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തിട്ടുണ്ടെന്ന സാക്ഷി മൊഴികൾ ബിനീഷിനു കുരുക്കായി മാറുക കൂടി ചെയ്തു .
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയിഡ് നടന്നു. അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെടുക്കുകയും ചെയ്തു . കാർഡിനു പിന്നിൽ ബിനീഷിന്റെ ഒപ്പായിരുന്നെന്നും ഉദ്യോഗസ്ഥർ വാദം ഉയർത്തുകയും ചെയ്തു.
അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റൽ ഫോറെക്‌സ് ട്രേഡിങ്, ബീക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമാണ് ഇഡി ഉയർത്തിയ വാദം.
7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടു . ഒടുവിൽ നടന്ന വാദം ഈ മാസം 7നു പൂർത്തിയാകുകയായിരുന്നു . ജഡ്ജി ബെഞ്ച് മാറിയതിനാൽ ദീപാവലിക്കു ശേഷമേ ഇനി വിധി പ്രഖ്യാപിക്കൂ. എന്തായാലും മകനെ പുറത്തിറക്കാൻ കഴിയാത്തതിന്റെ വേദന കോടിയേരിക്കുമുണ്ട്.
https://www.facebook.com/Malayalivartha

























