ഐഎഎസ് വിജയിച്ച് കർണ്ണാടക കേഡറിലായ റ്റി.ആർ. രഘുനന്ദന് എപ്പോഴോ പഞ്ചായത്തീരാജ് ഹരമായി; അതിന്റെ എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ചു. അദ്ദേഹത്തിന്റെ ഈ വൈദഗ്ധ്യം കണ്ടറിഞ്ഞ് മണിശങ്കർ അയ്യർ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകാൻ ക്ഷണിച്ചു; ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്ക്

ഐഎഎസ് വിജയിച്ച് കർണ്ണാടക കേഡറിലായ റ്റി.ആർ. രഘുനന്ദന് എപ്പോഴോ പഞ്ചായത്തീരാജ് ഹരമായി. അതിന്റെ എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ചു. അദ്ദേഹത്തിന്റെ ഈ വൈദഗ്ധ്യം കണ്ടറിഞ്ഞ് മണിശങ്കർ അയ്യർ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകാൻ ക്ഷണിച്ചു. ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്ക് .
റ്റി.ആർ. രഘുനന്ദൻ ജനിച്ചത് പാലക്കാടാണ്. പഠിച്ചത് എറണാകുളം മഹാരാജാസിലും. അച്ഛൻ 1960-കളിൽ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. മൂന്നു മൂത്ത സഹോദരിമാരും ഐഎഎസുകാരായി. വക്കീലാകാൻ പോയ രഘുനന്ദനും അവസാനം ഐഎഎസ് വിജയിച്ച് കർണ്ണാടക കേഡറിലുമായി. എപ്പോഴോ പഞ്ചായത്തീരാജ് ഹരമായി. അതിന്റെ എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ചു.
അദ്ദേഹത്തിന്റെ ഈ വൈദഗ്ധ്യം കണ്ടറിഞ്ഞ് മണിശങ്കർ അയ്യർ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകാൻ ക്ഷണിച്ചു. ഇത്തരമൊരു ക്ഷണം ഒരു അപൂർവ്വ ബഹുമതിയാണ്. ഡൽഹിയിലെ ജോയിന്റ് സെക്രട്ടറിയെന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തി.
നാലു കാര്യങ്ങളാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളായി പറയാനുള്ളത്. ഒന്ന്) കർണ്ണാകടത്തിൽ വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കുന്നതിന് നിയമം തയ്യാറാക്കി. രണ്ട്) ജില്ലാ പദ്ധതിയുടെ ഗൈഡ് ലൈൻസ് പ്ലാനിംഗ് കമ്മീഷനെക്കൊണ്ട് അംഗീകരിപ്പിച്ചു. മൂന്ന്) ജനകീയാസൂത്രണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് പങ്കാളിത്ത ആസൂത്രണത്തിനുള്ള ഗൈഡ് ലൈനുകൾ തയ്യാറാക്കി. നാല്) ബാക്ക് വേഡ് റീജിയൺ ഗ്രാന്റ് ഫണ്ട് എന്ന സ്കമീനും രൂപം നൽകി.
അക്കാലത്ത് ഇതു മാത്രമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഫിനാൻസ് കമ്മീഷനു പുറമേ നേരിട്ടു കിട്ടിക്കൊണ്ടിരുന്ന ഏക ഫണ്ട്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പരീക്ഷണത്തിൽ വലിയ താൽപ്പര്യമെടുത്തു. ഇഎംഎസ് പാർപ്പിട പദ്ധതിക്ക് വാണീജ്യബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിന് റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ അടുത്തുപോലും ശുപാർശ ചെയ്തു. എന്നാൽ റിസർവ്വ് ബാങ്ക് അത് അനുവദിച്ചില്ല. അവസാനം ഹഡ്കോയിൽ നിന്നാണു വായ്പ തരപ്പെടുത്തിയത്.
രഘുനന്ദൻ ഇപ്പോൾ ഐഎഎസിൽ നിന്നും രാജിവച്ച് അധികാരവികേന്ദ്രീകരണ രംഗത്ത് ഒരു കൺസൾട്ടന്റായിട്ടാണു പ്രവർത്തിക്കുന്നത്. കൺസൾട്ടന്റ് എന്ന നിലയിൽ മണിശങ്കർ അയ്യർ അധ്യക്ഷനായി ഭരണഘടനാ ഭേദഗതികളുടെ ഇരുപതാം വാർഷികത്തിൽ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ രഘുനന്ദൻ പ്രധാന പങ്കുവഹിക്കുകയുണ്ടായി.
ഈ കാലത്ത് അദ്ദേഹവുമായി അടുത്ത് ഇടപഴകുന്നതിനും ഒരുമിച്ചു പ്രവർത്തിക്കുന്നതിനും കഴിഞ്ഞു. ജനകീയാസൂത്രണത്തിന്റെ വലിയ അഭ്യുദയകാംഷിയായിരുന്നപ്പോൾപ്പോലും അദ്ദേഹം ഒരു നല്ല വിമർശകനായിരുന്നു. പദ്ധതി തയ്യാറാക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പരമാവധി കുറയ്ക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനവാദം.
സമീപകാലത്ത് ശ്രീമതി. യാമിനി അയ്യരുമായി ചേർന്ന് കേരളത്തിന്റെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസത്തെക്കുറിച്ച് വിശദമായ ഒരു പഠനം പൂർത്തീകരിച്ചിട്ടുണ്ട്. താമസിയാതെ അതു പ്രസിദ്ധീകരിക്കുമെന്നു കരുതുന്നു. #ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha

























