Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

ലാലു പ്രസാദ് വീണ്ടും കോണ്‍ഗ്രസിന് കൈകൊടുത്തു... ലാലു വിളിച്ചാല്‍ സഖ്യം കൂടാമെന്ന് സോണിയാ ഗാന്ധി പറയുമ്പോള്‍ സോണിയ വന്നാല്‍ കൂടെ കൂട്ടുന്നകാര്യം പരിഗണിക്കാമെന്നാണ് ലാലുവിന്റെ പക്ഷം

29 OCTOBER 2021 10:12 AM IST
മലയാളി വാര്‍ത്ത

മുങ്ങിച്ചാകാന്‍പോകുന്നവര്‍ക്ക് കച്ചിത്തുരുമ്പും ആശ്വാസമാകും എന്നു പറഞ്ഞ ഗതികേടിലാണ് ബിഹാറില്‍ ലാലു പ്രസാദ് യാദവും സോണിയാ ഗാന്ധിയും. ലാലു വിളിച്ചാല്‍ സഖ്യം കൂടാമെന്ന് സോണിയാ ഗാന്ധി പറയുമ്പോള്‍ സോണിയ വന്നാല്‍ കൂടെ കൂട്ടുന്നകാര്യം പരിഗണിക്കാമെന്നാണ് ലാലുവിന്റെ പക്ഷം.

 

ജയിലിലും പുറത്തുമായി കഴിയുന്ന ലാലു പ്രസാദിന് ബിഹാറില്‍ എങ്ങനെയും പ്രതാപം വീണ്ടെടുത്ത് മുഖ്യമന്ത്രിയാവണം. ഒരിക്കല്‍ ബിഹാര്‍ അടക്കിവാണുഭരിച്ച കോണ്‍ഗ്രസിന് ഇക്കാലത്ത് ബിഹാറില്‍ ഒരു എംപിയെയപ്പോലും തനിച്ചു വിജയിപ്പിക്കാന്‍ ശക്തമല്ലതാനും. ഈ സാഹചര്യത്തിലാണ് ബിഹാറില്‍ കോണ്‍ഗ്രസും ലാലുവും ഒരുമിച്ചു ചേര്‍ന്ന് മഹാശക്തിയായ ബിജെപി സഖ്യത്തെ തളയ്ക്കാന്‍ കച്ചകെട്ടിയിറങ്ങുന്നത്.

 


കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിച്ചാല്‍ കെട്ടിവെച്ച പണംപോലും കിട്ടില്ലെന്നു മുന്‍പ് ലാലുപ്രസാദ് യാദവ് പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേ ലാലുതന്നെയാണ് കോണ്‍ഗ്രസിനെ പുകഴ്ത്തി സോണിയയുമായി ചേര്‍ന്ന് ബിഹാര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇപ്പോള്‍ ആലോചിച്ചുവരുന്നത്.


ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ച നടത്തി വീണ്ടും ധാരണയാകാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

 


കുശേശ്വര്‍ ആസ്ഥാന്‍, താരാപൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഈ മാസം 30ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇരുനേതാക്കളും തമ്മില്‍ ഏറെ വൈകിയാണെങ്കിലും ധാരണയ്ക്കുള്ള നീക്കം ആരംഭിച്ചത്. ഇടയ്ക്ക് സഖ്യം പിരിഞ്ഞെങ്കിലും ബിജെപിയ്ക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുന്നതിനിടയിലാണ് ലാലുപ്രസാദ് യാദവും സോണിയ ഗാന്ധിയും തമ്മില്‍ വീണ്ടും സംസാരിക്കുന്നത്.

ദേശീയതലത്തില്‍ ബിജെപിയ്ക്ക് ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയു എന്ന തിരിച്ചറിവിലാണ് ലാലുപ്രസാദ് യാദവ്. മാത്രവുമല്ല നരേന്ദ്ര മോദിയെയും നിധീഷ് കുമറിനെയും എങ്ങനെയും ഭരണത്തിനു പുറത്താക്കണമെന്ന് ലാലു വ്രതം ചെയ്തിരിക്കുകയാണ്. എല്ലാ അവശ്യ സാഹചര്യത്തിലും ആര്‍ജെഡിയ്ക്ക് കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയെും പിന്തുണച്ച സാഹചര്യമാണ് ഉള്ളതെന്നും ലാലു പ്രസാദ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

 


നിതീഷ് കുമാര്‍ സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിക്കാന്‍ ലക്ഷ്യമിട്ടാണ് സഖ്യം വിപുലമാക്കാനുള്ള ലാലുവിന്റെ നീക്കം.


കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും സഖ്യകക്ഷികളായി മത്സരിച്ചപ്പോള്‍ കേവല ഭൂരിപക്ഷത്തില്‍ നിന്ന് 10 സീറ്റ് കുറവാണ് ആര്‍ജെഡി - കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത്. എന്നാല്‍ 75 സീറ്റുകളില്‍ വിജയിച്ച ആര്‍ജെഡി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തിരുന്നു. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഇതാണ് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ ആരും രക്ഷപ്പെടില്ലെന്ന പരസ്യവിമര്‍ശനത്തിലേയ്ക്ക് ലാലുവിനെ നയിച്ചത്.

 


ആ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ 125 സീറ്റുകളില്‍ വിജയിച്ച ബിജെപി സഖ്യം ബിഹാറില്‍ ഭരണം ഉറപ്പാക്കുകയും ചെയ്തു. ബിജെപിയ്ക്ക് 74 സീറ്റും ജനതാദള്‍ യുണൈറ്റഡിന് 43 സീറ്റുകളിലുമാണ് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎയുടെ മറ്റു സഖ്യകക്ഷികള്‍ മറ്റു രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു.


അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പേ രാജ്യത്ത് ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദിയ്ക്കെതിരെ പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാണിക്കാനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ഇതര കക്ഷികളെ ഒരുമിച്ചു നിര്‍ത്താനാണ് കോണ്‍ഗ്രസ് നിലവില്‍ ലക്ഷ്യമിടുന്നത്.

 


ബിഹാറില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസും ആര്‍ജെഡിയും പരസ്പരം മല്‍സരിക്കുന്ന സാഹചര്യത്തിലാണു സോണിയയുടെ അനുരഞ്ജന നീക്കം. സഖ്യത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നു സോണിയ ലാലുവിന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. ആ നിലയില്‍ കോണ്‍ഗ്രസ് ലാലുവിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം.


കഴിഞ്ഞ തവണ കോണ്‍ഗ്രസ് മല്‍സരിച്ച കുശേശ്വര്‍ അസ്താന്‍ നിയമസഭാ സീറ്റില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ബീഹാര്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഭക്ത ചരണ്‍ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു പ്രസാദ് കോണ്‍ഗ്രസ് മത്സരിച്ചാല്‍ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്നും വിമര്‍ശനമുന്നയിച്ചു.


30ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു സീറ്റുകളിലേക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കോണ്‍ഗ്രസും തിരിച്ചടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് മഹാസഖ്യത്തിലില്ലെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 സീറ്റിലും തനിച്ചു മല്‍സരിക്കുമെന്നും ബിഹാറിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഭക്ത ചരണ്‍ ദാസ് പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കാതെ കോണ്‍ഗ്രസ് ബീഹാറില്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വരും പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ദിവസം ലാലു യാദവ് നിലപാടു മയപ്പെടുത്തി ദേശീയ ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് അഭിപ്രായപ്പെട്ടതോടെയാണു അനുരഞ്ജന ചര്‍ച്ചകള്‍ക്കു വഴി തെളിഞ്ഞത്.

 


കഴിഞ്ഞ വര്‍ഷം നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കുശേശ്വരില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കാന്‍ ലാലുവിന്റെ പാര്‍ട്ടിയായ ആര്‍ ജെ ഡി തയ്യാറാകാതെ വന്നത്.


താരാപൂര്‍ സീറ്റിലേക്ക് അരുണ്‍ കുമാറിനെയും കുശേശ്വര്‍സ്ഥാനിലേക്ക് ഗണേഷ് ഭാരതിയെയും നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് ആര്‍ജെഡി. എന്നാല്‍ ആര്‍ജെഡി ഇപ്പോള്‍ ബിജെപിയുമായി രഹസ്യബന്ധം പുലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ സിപി ഐ, സിപിഎം, സിപി ഐ (എംഎല്‍) പാര്‍ട്ടികള്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണപക്ഷത്ത് നിന്ന് നിതീഷ് കുമാറിന്റെ ജെഡിയു താരാപൂരില്‍ രാജീവ് കുമാര്‍ സിംഗിനെയും കുശേശ്വര്‍സ്ഥാനില്‍ മുന്‍പ് എംഎല്‍എ ആയിരുന്ന അന്തരിച്ച ശശി ഹസാരിയുടെ മകന്‍ അമന്‍ ഭൂഷണ്‍ ഹസാരിയെയും സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിച്ചുകഴിഞ്ഞു. കോണ്‍ഗ്രസും ഇരു സീറ്റുകളിലേക്കും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. താരാപൂരില്‍ രാജേഷ് മിശ്രയും കുശേശ്വര്‍സ്ഥാനില്‍ അതിരേഖ് റാമുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ഇതിനിടെയിലാണ് സോണിയാ ഗാന്ധിയും ലാലുവും തമ്മില്‍ ധാരണയ്ക്കുള്ള നീക്കം നടക്കുന്നത്.


 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (7 minutes ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (18 minutes ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (43 minutes ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (55 minutes ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (1 hour ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (1 hour ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (1 hour ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (1 hour ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (1 hour ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (1 hour ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം  (2 hours ago)

ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ  (2 hours ago)

മധുവിധു തീരും മുൻപേ സുധി സുലൈ മടങ്ങി: ഒമാനിലേക്ക് പോകും മുമ്പേ, തേടിയെത്തിയ ദുരന്തത്തിൽ പകച്ച് ഉറ്റവരും ബന്ധുക്കളും...  (2 hours ago)

"Mr. ഹോം മിനിസ്റ്റർ, ഇതൊക്കെ അന്നേ ഞാൻ പറഞ്ഞതല്ലേ" സ്പാ സെന്ററിൽ റേപ്പ്;സംഭവിച്ചത്!! ഉത്തരം പറയണം മുഖ്യൻ  (2 hours ago)

സ്വർണവിലയിൽ ഇന്ന് കുതിപ്പ്  (2 hours ago)

Malayali Vartha Recommends