മനസാക്ഷിയെ മരവിപ്പിക്കുന്നത്!! പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയത് 19 കാരന്‍: സംഭവം വീട്ടുകാര്‍ അറിഞ്ഞത് ഇങ്ങനെ...

പൊന്നാനിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ അറസ്റ്റില്‍. ഒരു മാസം മുന്നേ നടന്ന പീഡനത്തെ തുടര്‍ന്നു ഭയന്നുപോയ പെണ്‍കുട്ടി വിവരം ആരോടും പറയാതെ മൂടിവെക്കുകയായിരുന്നു. അവസാനം സംഭവം വീട്ടുകാര്‍ അറിയുന്നത് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ വന്നപ്പോഴാണ്. ആശുപത്രിയിലെത്തി പരിശോധന നടത്തിയതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. കേസില്‍ പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് കേസില്‍ അറസ്റ്റിലായത്.
പീഡനം നടക്കുന്നത് സെപ്റ്റംബർ മാസത്തിലാണ്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങള്‍ക്ക് മുന്നേ അസ്വസ്ഥതകള്‍ പ്രകടനമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിയുകയായിരുന്നു.
തുടർന്ന്, വീട്ടുകാർ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും അഷ്ഫാഖിനെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊന്നാനിയില്‍ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. പെണ്‍കുട്ടി ഈ കടക്ക് മുന്നിലൂടെ നടന്നു പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ടായിരുന്നു. സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. സംഭവത്തില്‍ ഭയന്നു പോയ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ ആരോടും പറഞ്ഞതും ഇല്ല.
നീലച്ചിത്രങ്ങള്‍ അമിതമായി കാണുന്നത് കൗമാരക്കാരന്‍ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.ഇയാളുടെ മൊബൈലില്‍ നിന്നും പോലീസ് ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലയില്‍ ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രായപൂര്‍ത്തി ആകാത്തവര്‍ ഇരകളായ രണ്ടാമത്തെ സംഭവം ആണിത്. കോട്ടക്കല്‍ 17 കാരി വീട്ടുകാര്‍ അറിയാതെ പ്രസവിച്ചതും യൂട്യൂബ് നോക്കി കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചതും ഞെട്ടലുണ്ടക്കിയ സംഭവം ആയിരുന്നു. ഈ മാസം 20 നു ഉണ്ടായ ഈ സംഭവം പക്ഷേ പുറം ലോകം അറിഞ്ഞത് ഈ ബുധനാഴ്ച ആണ്. '
പെണ്‍കുട്ടിയെ പീഡിപ്പിച്ച 21 കാരനായ അയല്‍വാസി പോക്സോ നിയമപ്രകാരം റിമാന്‍ഡില്‍ ആണ്. കേസില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് ആണ് കോട്ടക്കല്‍ പോലീസ് വ്യക്തമാക്കിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന 17 കാരിയുടെയും ആണ്‍കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം ആണ്.
ഇതിനും ഒരു ദിവസം മുൻപാണ് 21 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 കാരന്‍ കൊണ്ടോട്ടിയില്‍ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം നടന്നത് . ആളൊഴിഞ്ഞ വഴിയില്‍ വെച്ച് ആണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടില്‍ നിന്നും പ്രധാന റോഡിലേക്ക് വരുന്ന വഴി പിറകില്‍ നിന്നും വായും മൂക്കും പൊത്തിപ്പിടിച്ച് 50 മീറ്ററോളം ദൂരം പെണ്‍കുട്ടിയെ വലിച്ചിഴച്ചു.
തുടര്‍ന്ന് വാഴത്തോപ്പിലേക്ക് തള്ളിയിട്ടാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കുട്ടിയുടെ കൈകള്‍ കെട്ടിയ ശേഷം പ്രതി കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു. കുതറി മാറി ഓടിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍ കയറി ആണ് രക്ഷപ്പെട്ടത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസിന് പിടികൂടാനായിരുന്നു. പ്രതിക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള നടപടികളാണ് ആണ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























