കേരളത്തിൽ വീണ്ടും പേമാരി സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടതോടെ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് ;കണ്ണിമ ചിമ്മാതെ കേരളം

മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ അത് ഇടുക്കി ഡാമിനെ കൂടി ബാധിക്കുന്ന തലത്തിലേക്ക് നീങ്ങുകയാണ്. മുല്ലപ്പെരിയാറിന്റെ സ്പില്‍വേ തുറന്ന് ജലം ഒഴുക്കിവിട്ട സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം . ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ് .
ജലനിരപ്പ് റൂൾ കർവ് പരിധിയായ 2398.32 അടി പിന്നിട്ടിരിക്കുകയാണ് . ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ട് നാലു മണിക്ക് ശേഷമോ, നാളെ രാവിലെ മുതലോ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നതിന് ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നൽകിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.അറിയിച്ചതിന് ശേഷം മാത്രമേ തുറന്നു വിടുകയുള്ളൂ എന്ന് ഉറപ്പ് നൽകിയിട്ടുണ്ട് .മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 3,4 സ്പിൽവേ ഷട്ടറുകൾ 0.35 മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത് .
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ.മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
എന്നാൽ, നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഡാം തുറന്നേക്കും. മുല്ലപ്പെരിയാറില്‍നിന്ന് ഉച്ചയോടെ വെള്ളം ഇടുക്കി ജലാശയത്തിലെത്തും. കേരളത്തിൽ വീണ്ടും പേമാരി സാധ്യത മുന്നറിയിപ്പുമുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിലാണ് ഇടുക്കി ഡാമിന് റെഡ് അലെർട് കൂടെ പ്രഖ്യാപിച്ചിരിക്കുന്നത് .
ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിനു സമാനമായ മുന്നൊരുക്കം നടത്തണമെന്നാണു സർക്കാർ നിർദേശം. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ) ഉണ്ട്. ഇന്നു മുതൽ 31 വരെ അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും നിർദേശമുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും.നാളെ തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്.
അറബിക്കടലിൽ കേരള തീരം മുതൽ കർണാടക തീരം വരെ നിലവിലുണ്ടായിരുന്ന ന്യൂനമർദപാത്തിയാണു തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴിയായി മാറിയത്. ഇതു രണ്ടിന്റെയും സ്വാധീനഫലമായി നവംബർ 1 വരെ ശക്തമായ മഴയും കാറ്റും തുടരുന്നത്.
തിരുവനന്തപുരത്ത് കൂടുതൽ മഴ പെയ്തേക്കും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും.
ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളിൽ തെക്കൻ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനാൽ ന്യൂനമർദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഒപ്പം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴ കനക്കാൻ കാരണമാകും. ഐഎംഡി ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സ്വകാര്യ കാലാവസ്ഥ ഏജൻസികളുടെ പ്രവചനങ്ങൾ കൂടി കണക്കിലെടുത്ത് സംസ്ഥാനം മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























