ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാന്‍ താല്‍പ്പര്യത്തില്‍ എത്തിയത് എഴുനൂറു പേര്‍; ശമ്പളം 1.12 ലക്ഷം രൂപ, കൊടുംതണുപ്പും, 9 മണിക്കൂര്‍ നേരത്തെ വിശ്രമമില്ലാത്ത പണിയും! മാസത്തില്‍ 2 ദിവസം മാത്രം അവധി, പിന്നാലെ 30 പേര്‍ സ്ഥലം വിട്ടു

ദക്ഷിണ കൊറിയയില്‍ വമ്പൻ തൊഴിലവസരം. ഉള്ളി കൃഷി ചെയ്യാന്‍ താല്‍പ്പര്യത്തില്‍ എത്തിയത് എഴുനൂറു പേരാണ് എത്തിയത്. എങ്കിലും കൊടുംതണുപ്പും, 9 മണിക്കൂര്‍ നേരത്തെ വിശ്രമമില്ലാത്ത പണിയും, മാസത്തില്‍ 2 ദിവസം മാത്രം അവധിയും അറിഞ്ഞതോടെ 30 പേര്‍ സ്ഥലം വിടുകയുണ്ടായി. സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന, 100 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ മൂന്നു ബാച്ചുകളായി നടത്തിയ സെമിനാറില്‍ പങ്കെടുത്തവരില്‍ നിന്നാണ് മുപ്പതുപേര്‍ ഇത്തരത്തിൽ സ്ഥലംവിട്ടത്.
അതോടൊപ്പം തന്നെ 100 വനിതകളും എത്തിയിരുന്നു. മറ്റു ജില്ലകളില്‍ നിന്നടക്കം രാവിലെ തന്നെ എത്തി സെമിനാര്‍ ഹാളിലേക്ക് ഇടിച്ചു കയറാനുള്ള ശ്രമമാണ് തൊഴിലന്വേഷകർ നടത്തിയത്. നിയന്ത്രിക്കാന്‍ സംഘാടകര്‍ പാടുപെടുകയുണ്ടായി.
എന്നാൽ ബാച്ചുകളായാണ് സെമിനാര്‍ നടത്തിയത്. പത്താം ക്ലാസ് യോഗ്യത, 1.12 ലക്ഷം രൂപ പ്രതിമാസശമ്പളം, 60% സ്ത്രീകള്‍ക്കായി സംവരണം. കൂടാതെ കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 25-40 പ്രായപരിധി, അവയൊക്കെ ആയിരുന്നു അപേക്ഷിക്കാനുള്ള യോഗ്യതകള്‍. ദക്ഷിണ കൊറിയയിലെ കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, കാലാവസ്ഥ, തൊഴില്‍ മേഖല തുടങ്ങിയവയെക്കുറിച്ച് അറിവു നല്‍കുകയായിരുന്നു ലക്ഷ്യം എന്നത്.
അതോടൊപ്പം തന്നെ ജോലി സമയം, അവധി, ഭക്ഷണം, കാലാവസ്ഥ, ശമ്പളം എന്നിവയെക്കുറിച്ചായിരുന്നു ഭൂരിഭാഗം പേര്‍ക്കു അറിയേണ്ടത് തന്നെ. മാസത്തില്‍ 28 ദിവസം ജോലി ചെയ്യണമെന്നും രണ്ട് അവധി മാത്രമാണ് കിട്ടുകകയെന്നും ദിവസവും 9 മണിക്കൂറാണ് ജോലിയെന്നും അറിഞ്ഞതോടെ പലരുടെയും മുഖം വാടിയിരുന്നു.
അതായത് കടുത്ത തണുപ്പിന്റെ കാര്യവും എല്ലു വെള്ളമാക്കുന്ന പണി രീതികളും കൂടി പറഞ്ഞതോടെയാണ് 30 പേര്‍ ഹാളില്‍ നിന്നും പോയത്. എന്നാൽ ഒഡെപെക് എംഡി കെ.എ.അനൂപ് മറുപടി പറഞ്ഞത് ഇതായിരുന്നു. നിയമനം നല്‍കുന്നതു തൊഴില്‍ദാതാവായ കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആണെന്നും അധികൃതര്‍ പറഞ്ഞു. അടുത്ത സെമിനാര്‍ നാളെ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. 100 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ നിയമനം നടത്തുക.
https://www.facebook.com/Malayalivartha

























