ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരുടെ വഴിതടയൽ സമരം സംഘർഷത്തിൽ കലാശിച്ചു: പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ കാർ തകർത്തു: മാപ്പ് പറയാതെ വിടില്ലെന്നും, കൂകി വിളിച്ചും പ്രവർത്തകരുടെ അക്രമം:- സിനിമ സ്റ്റൈലിൽ മദ്യപിച്ചെത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നു എന്ന് കോൺഗ്രസ് ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരുടെ വഴിതടയൽ സമരം സംഘർഷത്തിൽ കലാശിച്ചു. സമരക്കാർക്ക് നേരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ കാർ തകർത്ത് പ്രവർത്തകർ. ഒരാഴ്ചയ്ക്ക് മുമ്പ് അറിയിച്ചിരുന്ന സമരത്തിന് ഇടയിലേയ്ക്ക് സിനിമ സ്റ്റൈലിൽ മദ്യപിച്ച് എത്തിയ നടൻ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
ഇന്ധന വില വര്‍ധനക്കെതിരേയാണ്വൈറ്റില മുതല്‍ ഇടപ്പള്ളിവരെ 1500 വാഹനങ്ങള്‍ തടഞ്ഞിട്ട് കോണ്‍ഗ്രസ് സമരം നടത്തിയത്. മണിക്കൂറുകളോളം കുരുക്കില്‍ പെട്ടതോടെ നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെ നാട്ടുകാര്‍ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതരായി. ജനങ്ങളെ തടഞ്ഞിട്ടുള്ള സമരം തോന്നിയവാസമാണെന്ന് ജോജു പൊട്ടിത്തെറിച്ചു. വലിയ വാക്കേറ്റമാണ് ജോജുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായത്.
പോലീസ് ഇടപെട്ടിട്ടും വാഹനങ്ങള്‍ കടത്തിവിടാന്‍ കോണ്‍ഗ്രസുകാര്‍ തയാറായില്ല. നടന്‍ ജോജുവിനെ പിന്നീട് പോലീസ് സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് ആരോപിക്കുന്നത് ജോജു മദ്യപിച്ചിരുന്നെന്നും, വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു എന്നുമാണ്. ക്ഷുഭിതനായ ജോജുവിനെ മാപ്പ് പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു പ്രവർത്തകർ.
തുടർന്ന് പോലീസ് അകമ്പടിയോടെ ജോജുവിന്റെ വാഹനം കടന്നുപോവുകയായിരുന്നു. ജോജു ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചത്. നിലവിൽ പോലീസ് സ്റ്റേഷനിലാണ് താരം.
https://www.facebook.com/Malayalivartha
























