തിരുവനന്തപുരത്ത് എന്ത് കൊണ്ട് അവധി ഇല്ല; നെയ്യാറ്റിൻകര താലൂക്കിൽ അവധി പ്രഖ്യാപിക്കാൻ വൈകിയതായി ആരോപണം; ആശങ്കയിലായി കുട്ടികളും രക്ഷിതാക്കളും

കോവിഡ് വ്യാപനത്തിന് ശേഷം 9, പ്ലസ് വൺ ക്ലാസുകൾ, കൂടാതെ ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സും ഇന്ന് തുടങ്ങുകയാണ്. മഴ മൂലം അവധി നൽകാത്ത പ്രദേശങ്ങളിൽ എല്ലാം ഇന്ന് ക്ളസുകൾ ആരംഭിക്കും. വിദ്യാർത്ഥികളെ സ്വീകരിക്കാൻ തിരുവനന്തപുരം മണക്കാട് സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരിട്ടെത്തി. അതേസമയം മഴക്കെടുതി ഏറ്റവും രൂക്ഷമായ ജില്ലകയിൽ ഒന്നായ തിരുവനതപുരത്ത് താലൂക്ക് തിരിച്ച് മാത്രം അവധി കൊടുത്തതിനെതിരെ ജില്ലാ കല്കക്ടർക്കെതിരെ പലരും ആരോപണവുമായി രംഗത്ത് എത്തുന്നുണ്ട്.
മന്ത്രിമാർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങ് ഉള്ളത് കൊണ്ടാണോ നഗരത്തെ അവധിയിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് പലരും ചോദിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകള്‍ക്ക് മാത്രമാണ് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നത്.പിന്നാലെ ഇന്ന് രാവിലെ നെയ്യാറ്റിൻകര താലൂക്കിലും അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. അവധി പ്രഖ്യാപിക്കാൻ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ജാഗ്രതയോടെ മുന്നോട്ട് പോകണം, സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക, ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം അനുസരിക്കുക,രണ്ട് ദിവസം കൂടി കനത്ത ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവെച്ചു. ഇടുക്കി, തൃശൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസർകോട്, കൊല്ലം ജില്ലകളിലും തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകളിലുമാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് കളക്ടർ അറിയിച്ചു. സിബിഎസ്ഇ ഉൾപ്പടെ വിദ്യാർഥികൾ ആരും സ്കൂളുകളിൽ എത്തേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവെച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കാസര്‍കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്, പക്ഷേ കോളേജുകള്‍ക്ക് അവധി ബാധകമല്ല.
എറണാകുളം ജില്ലയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഉണ്ടാവുക. വിദ്യാര്‍ത്ഥികള്‍ സ്ഥാപനങ്ങളില്‍ എത്തേണ്ടതില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
മഹാത്മാഗാന്ധി സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സര്‍വകലാശാല തിങ്കളാഴ്ച്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകള്‍ മാറ്റിവെച്ചു. നവംബര്‍ 22ന് ഈ പരീക്ഷകള്‍ നടക്കും.കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സര്‍വകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകള്‍ 22ന് ആരംഭിക്കുമെന്ന് അറിയിച്ചു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായും പുതുക്കിയ തീയതി സര്‍വകലാശാല വൈബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























