എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഎമ്മും പോലീസും ചേർന്ന് സംരക്ഷിക്കുകയാണ്;കേരളത്തിൽ I0 ദിവസത്തിനുള്ളിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് എസ്ഡിപിഐക്കാർ കൊല ചെയ്തത്;പൊലീസിന്റെയും സർക്കാരിന്റെയും വീഴ്ചയാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം;അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നതെന്ന് കെ.സുരേന്ദ്രൻ

മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. 27 വയസ്സുളള സഞ്ജിത് ആണ് മരിച്ചത്. ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്നു സഞ്ജിത്. കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു . കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ എന്നാണ് ബിജെപി ആരോപിക്കുന്നത്.രാവിലെ 9 മണിയോടെയാണ് കൊലപാതകം നടന്നത്.
ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഎമ്മും പോലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു . പാലക്കാട് മലമ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകം ഇതാണ് തെളിയിക്കുന്നത്.
കേരളത്തിൽ I0 ദിവസത്തിനുള്ളിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് എസ്ഡിപിഐക്കാർ കൊല ചെയ്തത്. പൊലീസിന്റെയും സർക്കാരിന്റെയും വീഴ്ചയാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നത്. ഒരു പ്രകോപനവുമില്ലാത്ത സ്ഥലങ്ങളിൽ പോലും വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്.
എസ്ഡിപിഐക്കാരെ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ അവരെ നേരിടുക തന്നെ ചെയ്യും. എസ്ഡിപിഐക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനങ്ങളെ ബിജെപി അണിനിരത്തും. കൊലപാതകങ്ങളിൽ എസ്ഡിപിഐയുടെ പേരു പറയാൻ പോലും പൊലീസ് മടിയ്ക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്ഡിപിഐയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha























