മോഡലുകളുമായി സഞ്ചരിച്ച കാറിനെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ നിന്നുള്ള കാർ പിന്തുടർന്നത് ? കാറുകൾ മൽസര ഓട്ടം നടത്തിയത് ? പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായി; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കി;പൊലീസിനു പിടികൊടുക്കാതെ ഹോട്ടൽ ഉടമ മുങ്ങിയത് ? മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ മരണത്തിൽ വഴിത്തിരിവ് ; ഡ്രൈവർ അബ്ദുൾ റഹ്മാൻ 3 മണിക്കൂർ കസ്റ്റഡിയിൽ; എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഡ്രൈവറിൽ നിന്നും ?

മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ മരണത്തിൽ നിർണ്ണായക നീക്കം. വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ പൊലീസ് കസ്റ്റഡിയിലാണിപ്പോൾ . കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ മൂന്നു ദിവസത്തെ കസ്റ്റഡിക്കായി അപേക്ഷ നൽകി.
എന്നാൽ ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയുള്ള മൂന്നു മണിക്കൂർ മാത്രമാണ് കോടതി കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് കുറഞ്ഞ സമയത്തേയ്ക്കു മാത്രം കസ്റ്റഡിയിൽ നൽകിയിരിക്കുന്നത് . മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്താണ് പൊലീസ് അബ്ദുൾ റഹ്മാനെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തത് .
അപകടത്തിന്റെ അന്വേഷണം ദുരൂഹതയിലേക്ക് കടക്കുകയാണ്. അബ്ദുൾ റഹ്മാന്റെ മൊഴി നിർണായകമാകും . എന്തുകൊണ്ട് അതിവേഗം വാഹനം ഓടിച്ചു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദീകരണം ഇയാൾ നൽകേണ്ടി വരും. മോഡലുമായി സഞ്ചരിച്ച കാറിനെ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ നിന്നുള്ള കാർ പിന്തുടർന്നത് എന്തിനാണ് എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടി വരും .
കാറുകൾ മൽസര ഓട്ടം നടത്തിയതായി ഇവരെ പിന്തുടർന്ന കാർ ഡ്രൈവർ എറണാകുളം സ്വദേശി സൈജു കഴിഞ്ഞ ദിവസം മൊഴി നൽകി . ഇത് എന്തിനു വേണ്ടിയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രതികൾ പങ്കെടുത്ത പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ സൂചനകൾ പുറത്തു വരുന്നു .
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കി. ഇതും പൊലീസിനു പിടികൊടുക്കാതെ ഹോട്ടൽ ഉടമ മുങ്ങിയതും ദുരൂഹത വർധിപ്പിക്കുന്നു . ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടത് ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴിയിൽ നിന്നാണ്.
https://www.facebook.com/Malayalivartha























