ജയിലിൽ മുറിയിൽ കിടക്കവേണമെന്ന് ജോളി; ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി നൽകണമെന്ന് രണ്ടാം പ്രതി എം.എസ്. മാത്യു; കോടതിയിൽ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച് കൂടത്തായി കൊലക്കേസിലെ പ്രതികൾ

കോടതിയിൽ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച് കൂടത്തായി കൊലക്കേസിലെ പ്രതികൾ. ജയിലിൽ കിടക്കവേണമെന്ന് ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ ആവശ്യം. ജയിൽ സൂപ്രണ്ടാണ് ആവശ്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ജോളിയോടും ഫോൺ തിരികെ ലഭിക്കാൻ സൈബർ സെല്ലിനെ സമ്മേപിക്കാമെന്ന് എം.എസ്. മാത്യുവിനോടും കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി വ്യക്തമാക്കി.
വിചാരണ തടവുകാരായി കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയാണ് കൂടത്തായി കൊലക്കേസിലെ പ്രതികൾ. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ തടവുമുറിയിൽ കിടക്കവേണമെന്നായിരുന്നു കേസിലെ ജോളിയുടെ ആവശ്യം. എന്നാൽ ഡോക്ടർ നിർദ്ദേശിച്ചതും ചട്ടപ്രകാരമുള്ളതുമായ സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരാൾക്ക് മാത്രമായി പ്രേത്യേകം സൗകര്യങ്ങൾ നല്കാനാകില്ലെന്നും ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ജയിൽ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്ന് കോടതിയും വ്യക്തമാക്കി.
അതേസമയം പോലീസ് ഫോൺ കസ്റ്റഡിയിൽ എടുത്തെന്നും ഇത് തിരികെ വേണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ ആവശ്യം. എന്നാൽ പോലീസ് ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു. എങ്കിൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി കണ്ടെത്തി നൽകണമെന്ന് എം.എസ്. മാത്യു കോടതിയിൽ ആവശ്യപ്പെട്ടു. ജയിൽ സൂപ്രണ്ട് വഴി സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്ന് കോടതി മാത്യുവിന് മറുപടി നൽകി.
അതേസമയം ജോളി ജയിലിൽ ആത്മത്യയ്ക്ക് ശ്രമിച്ച കേസിന്റെ വിചാരണ കോടതി ഈ മാസം 22 ലേക്ക് മാറ്റി. ഈ കേസിലും ജയിലിൽ റിമാൻഡിലാണ് ജോളി.
https://www.facebook.com/Malayalivartha























