ഒരേ കേസിലെ വ്യത്യസ്ത പ്രതികളില്‍ സ്വപ്‌നയ്ക്ക് മാത്രം ജാമ്യം നല്‍കി! സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്...

ആറു കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ഒന്നരവർഷത്തെ ജയിൽവാസത്തിന് ശേഷം ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.
അന്ന് മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനു നിൽക്കാതെയായിരുന്നു അവർ അമ്മയോടൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കു പോയത്. ഇപ്പോഴിതാ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.
കേന്ദ്ര ധനമന്ത്രാലയം ഇതുസംബന്ധിച്ച് നിയമ മന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടി. കരുതല്‍ തടങ്കല്‍ റദ്ദാക്കിയത് ഈ മാസം തന്നെ ഹര്‍ജിയിലൂടെ കേന്ദ്രം സുപ്രീംകോടതിക്ക് മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ കേരള ഹൈക്കോടതിയാണ് റദ്ദാക്കിയത്.ഒരേ കേസിലെ വ്യത്യസ്ത പ്രതികളില്‍ സ്വപ്‌നയ്ക്ക് മാത്രമാണ് ജാമ്യം നല്‍കിയത്. ഇത്തരമൊരു ഇളവ് ഈ പ്രതിക്ക് മാത്രം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് നിയമോപദേശകര്‍ ചൂണ്ടിക്കാട്ടുന്നു.
2020 ജൂലൈ 11നാണ് സ്വപ്ന അറസ്റ്റിലായത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 6 കേസുകളിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്ന സുരേഷ്, പി.എസ്.സരിത് അടക്കം 8 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കുറ്റപത്രത്തിൽ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള ഭീകര പ്രവർത്തനവുമായി പ്രതികൾക്കു ബന്ധമുണ്ടെന്നു പറയാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വിചാരണ വേളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.
മുഹമ്മദ് ഷാഫി, എം.എം.ജലാൽ, റബിൻസ്, കെ.ടി.റമീസ്, കെ.ടി.ഷറഫുദ്ദീൻ, മുഹമ്മദലി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിൽ കർശന ഉപാധികളോടെയായിരുന്നു പ്രതികളുടെ ജാമ്യം.
തുടർ ഉത്തരവുണ്ടാകുന്നതുവരെ പ്രദേശത്തെ സ്റ്റേഷനിൽ എല്ലാ ഞായറാഴ്ചയും 10നും 11നും ഇടയിൽ ഹാജരാകണം. ഹാജരായില്ലെങ്കിൽ എസ്എച്ച്ഒ ഉടൻ അന്വേഷണ ഉദ്യോഗസ്ഥനു റിപ്പോർട്ട് ചെയ്യണം. ഏതു സ്റ്റേഷനിലാണ് ഹാജരാകുന്നതെന്നു പ്രതികൾ അറിയിക്കണം.
അന്വേഷണ ഉദ്യോഗസ്ഥനെ മുൻകൂട്ടി അറിയിക്കാതെ താമസം മാറരുത്. പാസ്പോർട്ടുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ ഹാജരാക്കണം. നേരത്തെ നൽകിയിട്ടുണ്ടെങ്കിൽ സത്യവാങ്മൂലം നൽകണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. പ്രോസിക്യൂഷൻ സാക്ഷികളെ ബന്ധപ്പെടരുത് അങ്ങനെ പോകുന്നു.
https://www.facebook.com/Malayalivartha























