ഒന്നരമാസം മുമ്പായിരുന്നു വിവാഹം! വില്ലനായി ഭാര്യവീട്ടുകാർ എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്... വാരിയലുകൾ ചവിട്ടിപൊട്ടിച്ചു.. ജനനേന്ദ്രിയത്തിനും പരിക്ക്! ജോലിചെയ്യുന്ന സ്വകാര്യസ്ഥാപനത്തിൽ നിന്നും അബ്ദുൾ അസീബിനെ കാറിലെത്തി കടത്തി കൊണ്ടുപോയത് വിവാഹബന്ധം വേർപ്പെടുത്താൻ വിസമ്മതിച്ചതിന്.. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തു... മലപ്പുറം കോട്ടയ്ക്കലിൽ നിന്നും പുറത്ത് വരുന്നത്...

മലപ്പുറത്ത് നവവരന് ക്രൂരമര്‍ദ്ദനം. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനത്തിനിരയാക്കിയത്. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നാണ് അസീബിന്റെ പരാതി. അബ്ദുൾ അസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി പറഞ്ഞു. വിവാഹബന്ധം വേർപെടുത്തണമെന്ന് അസീബിനോട് പ്രതികൾ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാൽ മർദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമെന്നാണ് അബ്ദുൾ അസീബ് പറയുന്നത്.
ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തിയാണ് രക്ഷിച്ചത്. ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്നാണ് അബ്ദുൾ അസീബിനെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയത്. തന്നോട് വിവാഹമോചനത്തിന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടെന്നും വഴങ്ങാത്തതിനെത്തുടർന്ന് ക്രൂരമായി മർദിച്ചുവെന്നുമാണ് അസീബിന്റെ പരാതി.
ഭാര്യയുടെ അടുത്ത ബന്ധുക്കളുള്‍പ്പെടുന്ന ഏഴംഗ സംഘമാണ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആസിഡ് അടക്കമുള്ളവ കൈവശം വെച്ചാണ് ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിക്കാനെത്തിയതെന്നും അസീബ് പറഞ്ഞു.
https://www.facebook.com/Malayalivartha



























