ശബരിമലയിൽ യുവതി ആചാരലംഘനം നടത്താൻ നീക്കം; തമിഴ്‌നാട് സ്വദേശിയായ യുവതി ശബരിമലയിൽ പ്രവേശിക്കാനായി വന്നു; പോലീസ് ഇവരെ ബസിൽ കയറ്റിവിട്ടു

ശബരിമല തുറക്കാനിരിക്കവേ വീണ്ടും ആചാരലംഘനത്തിന് ശ്രമം നടന്നിരിക്കുകയാണ്. ശബരിമലയിൽ പോകാനെത്തിയ യുവതിയെ പോലീസ് തിരിച്ചയക്കുകയുണ്ടായി . തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് ശബരിമലയിൽ പ്രവേശിക്കാനായി വന്നത്. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ യുവതി പമ്പ ബസിൽ കയറിയതോടെ ആളുകൾ ശ്രദ്ധിക്കുവാൻ തുടങ്ങി.
നാട്ടുകാരും പോലീസും ഇടപെട്ട് യുവതിയോട് കാര്യങ്ങൾ അന്വേഷിച്ചു. ഇവരോട് താൻ ശബരിമലയിൽ പോകാൻ എത്തിയതാണെന്ന് യുവതി പറഞ്ഞു. ശബരിമലയിൽ പോകാനാണെന്ന് അറിഞ്ഞതോടെ പോലീസ് ഇവരെ ഇറക്കി തിരികെ തിരുവനന്തപുരം ബസിൽ കയറ്റിവിട്ടു . യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ പേരിൽ 2018 ൽ ശബരിമലയിൽ യുവതികളെ കയറി ആചാരലംഘനം നടത്താനുള്ള ശ്രമങ്ങൾ പ്രതിഷേധങ്ങളിലേക്ക് കടന്നിരുന്നു . മലകയറാൻ ആസൂത്രിതമായി എത്തിയ വനിതാ ആക്ടിവിസ്റ്റുകളെ ഭക്തർ സംഘം ചേർന്ന് തടഞ്ഞ് ശരണം വിളിച്ച് തിരിച്ചയച്ചു .
നാമജപ യാത്ര ഉൾപ്പെടെ സംഘടിപ്പിച്ചായിരുന്നു ഭക്തർ ഈ നീക്കത്തെ ചെറുത്തത്.എന്നാൽ കഴിഞ്ഞദിവസം ശബരിമലയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി എത്തിയ സ്ത്രീയ്‌ക്ക് ഏതെങ്കിലും സംഘടനകളുമായോ മറ്റോ ബന്ധമുണ്ടോയെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
ഇത്തവണയും ശബരിമലയിൽ വീണ്ടും യുവതി പ്രവേശനത്തിന് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡ് അധികൃതരും ഗൂഢാലോചന നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ശബരിമല മണ്ഡലകാല മഹോത്സവം തകർക്കാനുള്ള നീക്കമാണ് സർക്കാരും തിരുവതാംകൂർ ദേവസ്വം ബോർഡും ചേർന്ന് നടത്തുന്നത്.
വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തവണയും യുവതികളെത്തിയാൽ തടയുമെന്നും ദേവസ്വം ബോർഡിലെ തന്നെ ചിലരാണ് ഇക്കാര്യത്തെക്കുറിച്ച് വിവരം നൽകിയതെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha























