മാധ്യമ ലോകത്തെ സൗമ്യമായ മുഖം; തൊഴിലിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തി;ഒടുവിൽ കുടുംബ പ്രശ്‌നം താങ്ങാനാകാതെ അമിതമായി ഉറക്ക ഗുളിക കഴിച്ചു ; യുവ മാധ്യമ പ്രവർത്തകൻ സി.ജി ദിൽജിത്തിന്റേത് ആത്മഹത്യയെന്ന് പൊലീസ്;ചങ്ക് തകർന്ന് മാധ്യമ ലോകം

യുവ മാധ്യമ പ്രവർത്തകൻ സി.ജി ദിൽജിത്തിന്റേത് ആത്മഹത്യെന്ന് പൊലീസ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചത്.അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് ജോലി സ്ഥലത്തെ പ്രശ്‌നങ്ങളെ കുറിച്ച് വിരമൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു.
ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്. കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ് . തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്. ഏഴുവര്‍ഷമായി മലയാള ദൃശ്യമാധ്യമരംഗത്ത് സജീവമായിരുന്ന ദില്‍ജിത്ത്. മലയാള ദൃശ്യമാധ്യമരംഗത്ത് കഴിവ് തെളിയിച്ച വ്യക്തി .
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലും കണ്ണീരുണങ്ങാത്ത ജനതയുടെ ദുരിതവും കൃത്യമായി പ്രേക്ഷകരിലേക്കെത്തിച്ചത് ഇദ്ദേഹമായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായി 1990 മാര്‍ച്ച് 21ന് ജനനം. തലയോലപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഏറ്റുമാനൂരപ്പന്‍ കോളജില്‍ ബിരുദ പഠനം.
കോട്ടയം പ്രസ്‌ക്ലബിലാണ് മാധ്യമപഠനം പൂര്‍ത്തിയാക്കിയത്. മംഗളത്തിലായിരുന്നു തുടക്കം. 2014 മുതല്‍ കൈരളി ടിവി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച സി.ജി. ദില്‍ജിത്ത് 2018ലായിരുന്നു ട്വന്റിഫോറിലെത്തിയത്.ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോയുടെ ചുമതല വഹിക്കുന്ന ദില്‍ജിത്ത് .
കഴിഞ്ഞ മാസം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖല പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സി. ജി ദില്‍ജിത്തായിരുന്നു. ഉരുള്‍പൊട്ടല്‍ മേഖലയിലൂടെ ദില്‍ജിത്ത് തുടര്‍ച്ചയായി നടത്തിയ യാത്രകളിലൂടെയും റിപ്പോര്‍ട്ടിങ്ങിലൂടെയുമാണ് ആ ദുരന്തത്തിന്റെ കേരളമറിഞ്ഞത്.
സ്‌നേഹത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയായിരുന്നു ദിൽജിത്ത്. പ്രവർത്തിച്ച സ്ഥലങ്ങളിൽ എല്ലാം വലിയ സുഹൃത്ത് ബന്ധവുമുണ്ടായിരുന്നു. അതുകൊണ് തന്നെ അദ്ദേഹത്തിന്റെ വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ല ആർക്കും .
https://www.facebook.com/Malayalivartha


























