കോട്ടയം നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് യുവാവിനെ അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം; ആശുപത്രിയിൽ എത്തിച്ച ശേഷം മൂന്നാം ദിവസം മരണം; മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ചവിട്ട്; കൊലക്കേസിൽ സഹോദരൻ അറസ്റ്റിൽ

നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് യുവാവിനെ അവശനിലയിൽ കണ്ടെത്തുകയും, പിന്നീട് ഇയാളെ മൂന്നാം ദിവസം ആശുപത്രിയിൽ മിരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുന്നേൽ വീട്ടിൽ കൊച്ചുമോൻ മകൻ സനൽ കെ. കെ(27)യാണ് മരിച്ചത്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ അഖിലിനെ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫ് അറസ്റ്റ് ചെയ്തു.
നവംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് സനലിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാൽ, നവംബർ 11 ന് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. തുടർന്നു പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് എന്ന സൂചന ലഭിച്ചത്.
തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് അഖിൽ നടത്തിയ കൊലപാതകമാണ് എന്നു കണ്ടെത്തിയത്. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിൽ അഖിൽ കൊലപാതകം നടത്തിയതായി കണ്ടെത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു. അന്വേഷണത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ. പി.ജോസഫ്, എസ്‌ഐമാരായ അനീഷ് കുമാർ, ശ്രീരംഗൻ,ചന്ദ്രബാബു, രാജ് മോഹൻ എ.എസ്.ഐ. മാരായ ഷോബി, അൻസാരി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























