Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

സസ്‌പെന്‍സ് തുടരുന്നു... ആന്‍സി കബീര്‍ അടക്കമുള്ളവരുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലുടമയെ 11 മണിക്കൂര്‍ ചോദ്യം ചെയ്തു; അറസ്റ്റ് പ്രതീക്ഷിച്ച് ഹോട്ടലുടമ എത്തിയത് വക്കീല്‍ പടയുമായി; പുറത്ത് തമ്പടിച്ച വക്കീല്‍ പടയ്ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല

17 NOVEMBER 2021 08:41 AM IST
മലയാളി വാര്‍ത്ത

ഇന്നലെ വളരെ നാടകീയമായ രംഗങ്ങളാണ് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഉണ്ടായത്. നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ 11 മണിക്കൂറാണ് ചോദ്യം ചെയ്തത്. അറസ്റ്റ് ഭയന്ന് വക്കീല്‍ പട സ്റ്റേഷനടുത്ത് തമ്പടിച്ചിരുന്നു. എന്നാല്‍ ഒന്നും വേണ്ടി വന്നില്ല. നീണ്ട ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ച രാത്രി 8.40ന് പൊലീസ് വിട്ടയച്ചു. ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ഇന്ന് രാവിലെ പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണു വിട്ടയച്ചിരിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് റോയി 'സോറി' എന്ന ഒറ്റവാക്കു മറുപടി മാത്രം നല്‍കി കാത്തു നിന്ന വാഹനത്തില്‍ കയറി വീട്ടിലേയ്ക്കു പോയി. റോയിയുടെ സഹോദരനും അഭിഭാഷകരുമെല്ലാം ഉച്ചയ്ക്കു ശേഷം മുതല്‍ സ്‌റ്റേഷന്‍ പരിസരത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

 



എറണാകുളം സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോയിയെ ചോദ്യം ചെയ്തത്. ഹോട്ടലില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇന്നലെ സ്‌റ്റേഷനില്‍ ഹാജരാക്കിയത്. ബാക്കി ഇന്ന് എത്തിക്കാമെന്ന ഉറപ്പിലാണു വിട്ടയച്ചിരിക്കുന്നത്. വൈകിട്ടു നാലു മണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി എന്നറിയിച്ച് എസിപി സ്‌റ്റേഷനില്‍ നിന്നു പോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യല്‍ സ്‌റ്റേഷനില്‍ തുടരുകയായിരുന്നു.

നിലവില്‍ മോഡലുകള്‍ ഉള്‍പ്പടെയുള്ളവരുടെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്നും ഹോട്ടലില്‍ വച്ച് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും മെട്രോ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. അനന്തലാല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതു കാണിച്ചു മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് അന്‍സിബയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 



ഹോട്ടലില്‍ നിന്ന് എന്ന പേരില്‍ ഇന്നലെ സമര്‍പ്പിച്ച വിഡിയോ ദൃശ്യങ്ങളില്‍നിന്ന് പൊലീസിനു കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കുന്നതോടെ ഹോട്ടലില്‍ പെണ്‍കുട്ടികള്‍ക്കു നേരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്നു വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ.

അതേസമയം ഹോട്ടലിലെ വിഡിയോ ദൃശ്യങ്ങള്‍ നശിപ്പിച്ച ടെക്‌നിക്കല്‍ ജീവനക്കാരന്റെ അറസ്റ്റുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുന്ന വകുപ്പുകളാണു ചുമത്തുന്നതെങ്കില്‍ അതിന്റെ നടപടികള്‍ക്കായാണ് അഭിഭാഷകര്‍ സ്‌റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നത് എന്നാണു വിവരം.



അതേസമയം പാലാരിവട്ടം ദേശീയപാത ബൈപാസില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനത്തെ പിന്തുടര്‍ന്ന ആഡംബര കാര്‍ ഇടപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ്. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെഎല്‍ 40 ജെ 3333 നമ്പറുള്ള കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. സൈജു മാത്രമാണ് ഈ സമയം കാറില്‍ ഉണ്ടായിരുന്നത് എന്നാണ് മൊഴി.

പ്രഫഷനല്‍ ബന്ധം മാത്രമാണ് തനിക്ക് സൈജുവുമായുള്ളതെന്ന് കാറിന്റെ ഔദ്യോഗിക രേഖകളിലെ ഉടമ പറയുന്നു. മൂന്നു വര്‍ഷം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് ഇയാളെ പരിചയപ്പെട്ടത്.

 

 

കഴിഞ്ഞ വര്‍ഷമാണ് തന്റെ പേരില്‍ വാങ്ങുന്നത്. 13 ലക്ഷം രൂപ പണമായി നല്‍കി. ബാക്കി തുക തന്റെ പേരില്‍ ലോണായി എടുക്കുകയായിരുന്നു. സൈജുവിനു ലോണ്‍ എടുക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാലായിരുന്നു ഇത്. ഇഎംഐ സൈജുവാണ് അടച്ചിരുന്നത്. തിരിച്ചടവു മുടങ്ങിയാല്‍ വാഹനം തന്റെ പേരില്‍ ലഭിക്കുന്ന വിധമായിരുന്നു കരാര്‍. സൈജുവിനെ സഹായിക്കുന്നതിനു വേണ്ടി മാത്രം ചെയ്തതാണ് ഇതെന്നും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (1 minute ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (34 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (37 minutes ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (41 minutes ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (1 hour ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (1 hour ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (1 hour ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും.  (2 hours ago)

മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (2 hours ago)

Malayali Vartha Recommends