സിനിമ മേഖലയിലെ വമ്പൻമാരെ വെള്ള പൂശാനുള്ള ശ്രമമോ?, സി.സി.ടി.വി ദൃശ്യങ്ങൾ എന്തിന് ഒളിപ്പിച്ചു, മോഡലുകളുടെ വാഹനക്കെ പിന്തുടർന്നത് എന്തിന്, ചോദ്യങ്ങൾ ബാക്കിനിൽക്കെ ദുരൂഹതകളില്ലെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ്

കൊച്ചിയിൽ മോഡലുകളുടെ അപകട മരണം സംബന്ധിച്ച് ദുരൂഹതകൾ തുടരുകയാണ്. അപകടം സംബന്ധിച്ച അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ ആ മേഖലയിലേക്കുള്ള അന്വേഷണവും നിർത്തിയിരിക്കുകയാണ് പോലീസ്. നിലവിലെ അന്വേഷണം കൃത്യമായി മുന്നോട്ടുപോയാല്‍ സിനിമാ രംഗത്തുള്ളവരെ ചോദ്യം ചെയ്യേണ്ടിവരും.
ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ സിനിമാരംഗത്തുള്ളവര്‍ അടക്കം പങ്കെടുത്ത റേവ് പാര്‍ട്ടി നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകും. അപ്പോ പിന്നെ സിനിമ
മേഖലയിലെ വമ്പൻമാരിലേക്ക് അന്വേഷണം എത്താതെ നോക്കാനാണ് ശ്രമം നടക്കുന്നത്.
വിവാദ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ ഹോട്ടലുമ റോയി പോലീസിന് കൈമാറിയിരുന്നു. ദൃശ്യങ്ങളുടെ പരിശോധന പോലീസ് ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. എറണാകുളം എ.സി.പി.യുടെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഈ അവസരത്തിലായിരുന്നു ഡി.വി.ആര്‍ ഹോട്ടലുമ റോയി പോലീസിന് കൈമാറിയത്.
നിശാപ്പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹോട്ടലുടമ ഇടപെട്ട് മാറ്റിയിരുന്നു. ഇതില്‍ ഒന്നുമാത്രമാണ്
ചോദ്യം ചെയ്യലിന് എത്തിയപ്പോൾ റോയി ഹാജാരാക്കിയിട്ടുള്ളത്. രണ്ടാമത്തേതും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു.
അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തി. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്.
എന്നാൽ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതകളില്ലെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നുമുള്ള തീരുമാനത്തിലാണ് ഇപ്പോൾ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. ഏറെ ദുരൂഹതകളും ചോദ്യങ്ങളും ഉയർന്ന കാർ അപകടം അമിതവേഗം കൊണ്ടു മാത്രം സംഭവിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്.
അപകടം സംബന്ധിച്ച നിർണായകമായ ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകൾക്കും ശേഷമാണ് സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറയുന്നത്.കാണാതായ ഡി വി ആറുകളിൽ ദുരൂഹമായി ഒന്നുമില്ലെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം. ആവശ്യമെങ്കിൽ റോയിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നത്.
സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹമായി ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഹോട്ടൽ ഉടമ അത് ഒളിപ്പിച്ചത്. ഇയാളുടെ വിർദ്ദേശ പ്രകാരം എന്തിനാണ് ഓഡി കാർ ഉടമ മോഡലുകൾ സഞ്ചരിച്ച വാഹനന്നെ പിന്തുടർന്നത്. ദുരൂഹമായി ഒന്നുമില്ലെന്ന് പൊലീസ് പറയുമ്പോൾ ഈ ചോദ്യങ്ങൾക്ക് മറുപടിയില്ലേ....എല്ലാവരുടേയും മനസ്സിൽ ഈ ചോദ്യങ്ങൾ ബാക്കി നിൽക്കെയാണ്.
https://www.facebook.com/Malayalivartha


























