കോഴിക്കോട് ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന അത്തർ പാക്കിംഗ് യൂണിറ്റിൽ തീപിടുത്തം, അത്തർ കുപ്പികളും ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിൽ

കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന അത്തർ പാക്കിംഗ് യൂണിറ്റിൽ തീപിടുത്തം. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ അഗ്നിശമ്ന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ വെളളിമാടുകുന്നു നിന്ന് അഗ്നിശമ്ന സേനയെത്തി തീ അണച്ചു.
അത്തർ കുപ്പികളും ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്. എന്നാൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ നിരവധി അത്തർ കുപ്പികൾ പൊട്ടിത്തെറിച്ചു. പ്രദേശത്ത് അത്തറിൻ്റെ രൂക്ഷമായ ഗന്ധം ഉയരുകയാണ്.
അതേസമയം കഴിഞ്ഞയാഴ്ച്ച മലപ്പുറം പെരിന്തൽമണ്ണ റോഡിലെ കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിണ്ടറിൽ നിന്നും പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ആറു ഇതര സംസ്ഥാന തൊഴിലാളികൾക്കു പരിക്കേറ്റിരുന്നു.
കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇoറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























