ചേട്ടൻ മരണപ്പെട്ടപ്പോൾ രണ്ട് സഹായികളുടെ സഹായത്തോടെ അയാൾ പാഡിയിൽ വന്നു; അവിടെയുള്ള നിരവധി സാധനങ്ങൾ നീക്കം ചെയ്തു; പോലീസിനെ അറിയിച്ചപ്പോൾ അത് തേങ്ങയായിരുന്നു, മാങ്ങയായിരുന്നു എന്നൊക്കെ പറഞ്ഞു;അവിടെയുണ്ടായിരുന്ന വിഷ മദ്യവും അതുപോലെയുള്ള സാധനങ്ങളുടെ അവശിഷ്ട്ങ്ങളും തീർച്ചയായും അവിടെ ഉണ്ടായിരിക്കണമെന്നത് എല്ലാവർക്കും അറിയാം;ജീവിതത്തെ കുറിച്ച് വളരെ മുൻകൂട്ടി കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന തന്റെ സഹോദരൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല;മണിയെ കുറിച്ച് രാമകൃഷ്ണൻ

മണിയുടെ മരണത്തിന് പിന്നിൽ ദുരൂഹത ഉയർത്തുന്ന രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. മണിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുടെ ചോര മണക്കുന്നുവോ? ഒളിഞ്ഞിരിക്കുന്ന ഒരു കൊലപാതകിയുണ്ടോ? അയാൾക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നോ എന്നൊക്കെയുള്ള സംശയങ്ങൾ ശക്തമാകുകയാണ്. ഇതെല്ലാം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന വാക്കുകളാണ് രാമകൃഷ്ണൻ പറഞ്ഞിരിക്കുന്നത് .
ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ അന്ന് ഉണ്ടായ സംഭവങ്ങൾ എല്ലാം അദ്ദേഹം ഓർപ്പിച്ചെടുത്ത് പറഞ്ഞിരിക്കുകയാണ്. ജീവിതത്തെ കുറിച്ച് വളരെ മുൻകൂട്ടി കൊണ്ട് കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന തന്റെ സഹോദരൻ ഒരിക്കലും ഒരു ആത്മഹത്യയിലേക്ക് പോകാനുള്ള സാഹചര്യമില്ല. ഞായറാഴ്ച വൈകിട്ട് ചേട്ടൻ മരണപ്പെട്ടു .
ഞായറാഴ്ച രാവിലെ കൂടെയുള്ള അരുൺ വിപിൻ എന്ന് പറയുന്ന രണ്ട് സഹായികൾ ജോബിയുടെ സഹായത്തോടെ പാഡിയിൽ വന്നു. അവിടെയുള്ള നിരവധി സാധങ്ങൾ നീക്കം ചെയ്തു. പോലീസിനെ അറിയിച്ചപ്പോൾ അത് തേങ്ങയായിരുന്നു, മാങ്ങയായിരുന്നു എന്നൊക്കെയാണ് പറഞ്ഞത്.
ഇത് ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കില്ല. അവിടെയുണ്ടായിരുന്ന വിഷമദ്യവും. അതുപോലെയുള്ള സാധനങ്ങളുടെ അവശിഷ്ട്ങ്ങളും തീർച്ചയായും അവിടെ ഉണ്ടായിരിക്കണമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഈ സാധനങ്ങൾ മാറ്റപ്പെട്ടിട്ടുണ്ടാവുകയെന്നാണ് രാമകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത് .
അതിരാവിലെ തന്നെ ചേട്ടന് മദ്യം കൊടുത്ത് ഓർമ്മ നഷ്ടപെടുത്തുന്ന സാഹചര്യത്തിലേക്ക് കൊണ്ട് പ്പോയി . ഒരു പരിധിവിട്ട് മദ്യപിച്ച് മണിചേട്ടൻ ഞങ്ങളുടെ മുന്നിലേക്ക് വന്നിട്ടില്ല. രണ്ട് മൂന്ന് മാസത്തോളം അദ്ദേഹത്തെ ഓർമയില്ലാത്ത ഒരവസ്ഥയിലേക്ക് സുഹൃത്തുക്കൾ നീക്കി.ഇതുവരെ ഉണ്ടായിട്ടുള്ള പോലീസ് കേസുകൾ അദ്ദേഹം നേരിട്ട് ഉണ്ടാക്കിയതല്ല. ഈ പ്രതികൾ എന്ന് പറയുന്നവർ ഉണ്ടാക്കിയ കേസുകളിൽ അദ്ദേഹത്തെകൊണ്ട് എത്തിക്കുകയൂം അദ്ദേഹത്തെ അകപ്പെടുത്തുകയുമായിരുന്നു ചെയ്തത് .
ഈ കേസ് വ്യക്‌തമായി അനേഷിച്ചാൽ അത് മനസ്സിലാകും ചേട്ടനെ അമൃതയിൽ അഡ്മിറ്റ് ചെയ്തപ്പോൾ ക്രമാതീതമായ അളവിൽ വിഷമദ്യം എന്ന് പറയുന്ന മെഥനോളിന്റെ അളവ് കൂടുതലാണെന്ന് ഐ സി യുവിൽ വെച്ച് ഡോക്ടർമാർ പറഞ്ഞു. അത്ഭുദകരമായ ഈ അളവ് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഉടൻ പോലീസിൽ അറിയിച്ചതോടെ അവർ എത്തുകയും മൊഴി എടുക്കുകയും ചെയിതെന്നും രാമകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























