ട്വിസ്റ്റോട് ട്വിസ്റ്റ്... അനുപമയ്ക്ക് സ്വന്തം ചോര കുഞ്ഞിനെ തിരിച്ചു കിട്ടുമെന്നായിരിക്കുന്നു; വിജയമാഘോഷിച്ച് അനുപമ; കുടുംബത്തിന്റെ നാണക്കേട് ഒഴിവാക്കാന്‍ ജനിച്ച് മൂന്നാം നാള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച അച്ഛനും കുടുംബത്തോടുമുള്ള മധുര പ്രതികാരം

കേരളമേ ലജ്ജിക്കുക എന്ന പ്ലക്കാടുമേന്തി അനുപമ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്തപ്പോള്‍ തന്നെ കേരളം ചോദിച്ചതാണ്. കേരളം എന്തിന് ലജ്ജിക്കണം. നിങ്ങള്‍ അച്ഛനും കുടുംബവും ചേര്‍ന്ന് ഉണ്ടാക്കിയ പ്രശ്‌നത്തിന് ഞങ്ങള്‍ മലയാളികള്‍ മൊത്തം ലജ്ജിക്കുന്നതെന്തിന്. നിങ്ങള്‍ കുടുംബക്കാര്‍ ലജ്ജിച്ചാല്‍ മതി. സോഷ്യല്‍ മീഡിയ ആഞ്ഞടിച്ചതോടെ അത് വില പോയില്ല.
പെറ്റമ്മയായ അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കണം എന്ന് തന്നെയാണ് ശരാശരി മലയാളി മനസ് ചിന്തിച്ചത്. അങ്ങനെ അവസാനം ഡിഎന്‍എ പരിശോധനയില്‍ വിജയിച്ച് കുഞ്ഞ് അനുപമയുടേതാണെന്ന് സ്ഥിരീകരിച്ചു. അനുപമ ശിശുഭവനിലെത്തി കുഞ്ഞിനെ മാറോട് ചേര്‍ക്കുകയും ചെയ്തു. ഇതിനിടയ്ക്ക് സമര പന്തലില്‍ വിജയാഹ്ലാദവും ലഡു വിതരണവും നടന്നു.
ആര്‍ക്കെതിരെയുള്ള വിജയമാണെന്ന് തിരിഞ്ഞ് നോക്കുമ്പോഴാണ് അമ്പരക്കുന്നത്. പ്രശ്‌നങ്ങളെല്ലാം കുടുംബത്തില്‍ നിന്നുമുണ്ടായതാണ്. അനുപമയുടെ അച്ഛനാണ് നാണക്കേടുണ്ടാകാതിരിക്കാന്‍ കുഞ്ഞിനെ ജനിച്ച് മൂന്നാം നാള്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. അതിന് ശേഷമാണ് ഒരു മീന്‍ കുഞ്ഞ് പോലും അറിയാതെ സഹോദരിയുടെ വിവാഹവും നടത്തിയത്. അതിന് ശേഷം അച്ഛനോട് കുഞ്ഞിനെ വേണമെന്ന് അനുപമ വാശിപിടിച്ചിട്ടും മിണ്ടിയില്ല. അതാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളായത്. ഇപ്പോള്‍ അനുപമ കുഞ്ഞിനെ വീണ്ടെടുക്കുമ്പോള്‍ ആ അച്ഛനും കുടുംബത്തിനും എതിരെയുള്ള മധുര പ്രതികാരം കൂടിയാണ്.
അനുപമയുടെ അച്ഛന്‍ പറയുന്നത് മകളുടെ നന്മയ്ക്ക് വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്ന്. ദത്ത് നടപടികള്‍ ന്യായീകരിച്ച് അനുപമയുടെ പിതാവ് ജയചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഏതൊരു പിതാവും ചെയ്യുന്നത് മാത്രമാണ് താന്‍ ചെയ്തത്. അതല്ലാതെ തന്റെ മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നുവെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അനുപമയുടെ സമ്മതത്തോടെയാണ് താന്‍ കുഞ്ഞിനെ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പിതാവുള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്യുമെന്ന ഘട്ടവുമുണ്ടായി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ വിധി പറയരുതെന്ന് പ്രതിഭാഗം പിതാവിന്റെ അഭിഭാഷകന്‍ വാദിച്ചു. അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്.
കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്തതായി അനുപമയും പറയുന്നില്ല. മാതാപിതാക്കള്‍ക്ക് താല്‍കാലികമായി സംരക്ഷിക്കാന്‍ നല്‍കിയതാണെന്ന് അനുപമ തന്നെ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭിണിയായി തിരിച്ചുവന്നപ്പോള്‍ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു.
അനുപമ നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജയിംസ്, സഹോദരി അഞ്ചു, അഞ്ചുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപയുടെ അച്ഛന്റെ സുഹൃത്തുക്കളായ രമേശ്, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ശക്തമായ വാദത്തെ തുടര്‍ന്ന് എല്ലാവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
അഇതിനിടേയാണ് സര്‍ക്കാരിന്റെ ഇടപെടലിലൂടെ ദത്ത് കേസ് മരവിപ്പിച്ചത്. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ കൊണ്ടു വന്ന് ഡിഎന്‍എ പരിശോധന നടത്തി. പരിശോധന പോസിറ്റീവായതോടെ കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം. അച്ഛന്‍ മാറ്റിയ കുഞ്ഞിനെ സ്വന്തം മകള്‍ അനുപമ പൊരുതി തോല്‍പ്പിച്ച് നേടി. ആ ലഡു കഴിക്കുമ്പോള്‍ തന്നെയും പോറ്റിവളര്‍ത്തിയ അച്ഛനോടും കുടുംബത്തോടുമുള്ള മധുര പ്രതികാരം കൂടിയായിരുന്നു.
"
https://www.facebook.com/Malayalivartha
























