ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക;ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം; കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമേ സ്വത്ത് തിരിച്ച് നല്കാന്‍ സാധിക്കൂ എന്ന നിയമത്തിന്റെ നൂലാമാലയില്‍ പാവം ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്ക് കുട്ടിയോടോപ്പോം മുഴുവൻ സ്വത്തുക്കളും നഷ്ടപ്പെടുമോ എന്നാണു എന്റെ ആശങ്ക;സന്തോഷ് പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക . ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം. അതായത് ആരിൽ നിന്നും ഗർഭം ധരിക്കണമെന്നും, ആരുടെ കുഞ്ഞിനെ പ്രസവിക്കണം എന്നുമൊക്കെ തീരുമാനിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട് .
അത്രതന്നെ .അനുപമയുടെ വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കേരളത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിനമാണ്. ആന്ധ്ര സ്വദേശികൾക്കു ദത്തു കൊടുത്ത കുട്ടിയുടെ DNA ഫലം ഒരു ദിവസം കൊണ്ട് തന്നെ പുറത്തു വന്നു . കുട്ടിയുടെ 'അമ്മ അനുപമ ജിയാണ് എന്ന് DNA ടെസ്റ്റിലൂടെ തെളിഞ്ഞു .
ഇതോടെ അവർക്കു കുട്ടിയെ തിരികെ കിട്ടും എന്ന് കരുതാം . ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക . ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം. അതായത് ആരിൽ നിന്നും ഗർഭം ധരിക്കണമെന്നും, ആരുടെ കുഞ്ഞിനെ പ്രസവിക്കണം എന്നുമൊക്കെ തീരുമാനിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട് .
അത്രതന്നെ .. എന്നാൽ തങ്ങളുടെ വീട് ഉൾപ്പടെ മൊത്തം സമ്പാദ്യങ്ങളും ആ കുഞ്ഞിന്റെ പേരിലാക്കിയതിന് ശേഷമാണ് ആന്ധ്രയിലെ അധ്യാപകദമ്പതികള്‍ കുഞ്ഞിനെ ദത്തെടുത്തത്... കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമേ സ്വത്ത് തിരിച്ച് നല്കാന്‍ സാധിക്കൂ എന്ന നിയമത്തിന്റെ നൂലാമാലയില്‍ പാവം ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്ക് കുട്ടിയോടോപ്പോം മുഴുവൻ സ്വത്തുക്കളും നഷ്ടപ്പെടുമോ എന്നാണു എന്റെ ആശങ്ക .
അടുത്തതായി ആന്ധ്ര സ്വദേശികളായ ദമ്പതിമാരുടെ കണ്ണീരുമായി ടിവി റേറ്റിങ് കൂട്ടുവാൻ മാധ്യമങ്ങളുടെ മത്സരം കാണാം . (വാൽകഷ്ണം ... കേരളം മുഴുവൻ ഉറ്റുനോക്കിയ ഇത്രയും സങ്കീർണമായ ഒരു വിഷയം DNA ടെസ്റ്റ് നടത്തി ഒരു തീരുമാനം ആയ സ്ഥിതിക്ക് ഇനി ആ മുല്ലപെരിയാർ വിഷയം കൂടി മാധ്യമങ്ങൾ ചർച്ചക്ക് എടുക്കും എന്ന് കരുതാം ..)
https://www.facebook.com/Malayalivartha
























