ഒടുവിൽ അനുപമയ്‌ക്ക് നീതി; ഇനി അവൻ അമ്മയുടെ കൈകളിൽ, ജഡ്‌ജിയുടെ ചേംബറിൽ വച്ചുതന്നെ കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറി, ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്, കുഞ്ഞുമായി അനുപമ സമരപ്പന്തലിലേക്ക്
ഒടുവിൽ അനുപമയ്‌ക്ക് നീതി. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ കൈമാറി കോടതി. ജഡ്ജിയുടെ ചേംബറിൽ വച്ചുതന്നെ കുഞ്ഞിനെ കൈമാറുകയായിരുന്നു. തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കുഞ്ഞിനെ കൈമാറിയത്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞുമായി അനുപമ സമരപ്പന്തലിലേക്ക്.
കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ജഡ്‍ജി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.
അതേസമയം കേസ് പരിഗണിക്കാനെടുത്ത സമയത്ത് കുഞ്ഞിനെ എത്തിക്കാൻ സി ഡബ്ല്യു സിയോട് നിർദ്ദേശിക്കുകയായിരുന്നു കോടതി. പാളയത്തെ നിർമലാഭവനിൽ നിന്നും സർക്കാർ വാഹനത്തിലാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.
ശിശുക്ഷേമ സമിതിയുടെ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നല്‍കിയ നിര്‍ദേശം.
https://www.facebook.com/Malayalivartha






















