മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എമ്മിന്റെ ദേശീയ നേതാക്കളെ വെട്ടിയൊതുക്കി... 75 വയസ് എന്ന മാനദണ്ഡം പിണറായിക്ക് വേണ്ടി വഴിമാറുന്നു... ദേശീയ നേതാവായ എസ് രാമചന്ദ്രന്‍ പിള്ള വരെ പുറത്താകുമ്പോഴാണ് പിണറായി ' അകത്താവുന്നത്... പിണറായി സി പി എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാവുമോ?

മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എമ്മിന്റെ ദേശീയ നേതാക്കളെ വെട്ടിയൊതുക്കി. 75 വയസ് എന്ന മാനദണ്ഡം പിണറായിക്ക് വേണ്ടി വഴിമാറുന്നു. ദേശീയ നേതാവായ എസ് രാമചന്ദ്രന്‍ പിള്ള വരെ പുറത്താകുമ്പോഴാണ് പിണറായി ' അകത്താവുന്നത്.
സി പി എമ്മില്‍ വീണ്ടും അമര്‍ഷത്തിന്റെ കേളികൊട്ടുയര്‍ത്തിയാണ് പ്രമുഖ നേതാക്കളില്‍ പലരും കമ്മിറ്റികളില്‍ നിന്നും പുറത്തു പോകുന്നത്. 75 വയസ് എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ നേതാക്കള്‍ പുറത്തു പോകുന്നത്.
പിണറായി വിജയന്‍ ഒഴികെയുള്ള സി പി എമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം വിവിധ കമ്മിറ്റികളില്‍ നിന്നും ഈ സമ്മേളനത്തോടെ പുറത്താകും.
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ 88 അംഗങ്ങളാണുള്ളത്. ഇതില്‍ പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി.പി.വാസുദേവന്‍, സി.പി.നാരായണന്‍, പി.കരുണാകരന്‍, എം.എം.മണി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി.സഹദേവന്‍, ജി. സുധാകരന്‍, കെ.ജെ.തോമസ് എന്നിവര്‍ 75 വയസ് പൂര്‍ത്തിയായവരും കഴിഞ്ഞവരുമാണ്.
നാലുപേര്‍ 80 വയസു പിന്നിട്ടു. പിണറായി വിജയന് 76 ആയി. പുതിയ നിബന്ധനയില്‍ മുഖ്യമന്ത്രിക്ക് ഇളവുണ്ടാകും. പിണറായി വിജയന്‍ പിബി അംഗവും വൈക്കം വിശ്വനും പി.കരുണാകരനും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണ്.
ഇതില്‍തന്നെ ആനത്തലവട്ടം ആനന്ദനും പി.കരുണാകരനും വൈക്കം വിശ്വനും കെ.ജെ.തോമസും എം.എം.മണിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ്. പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കും 75 കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിലെ പ്രത്യേക ക്ഷണിതാക്കളില്‍ പലര്‍ക്കും 75 കഴിഞ്ഞു. പ്രായപരിധി വരുന്നതോടെ ജില്ലാകമ്മിറ്റികളില്‍നിന്നും പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെടും.
75 വയസ് പൂര്‍ത്തിയായവര്‍ ഒഴിവാകുന്നതോടെ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം കമ്മിറ്റികളില്‍ ലഭിക്കും. എല്ലാ കമ്മിറ്റികളിലും 40 വയസിനു താഴെയുള്ളവരെ ഉള്‍പ്പെടുത്താനാണു തീരുമാനം. ഏരിയാ കമ്മിറ്റികളില്‍ 40 വയസ്സില്‍ താഴെ രണ്ടു പേരെന്നതു നിര്‍ബന്ധമാക്കും. ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉള്‍പ്പെടുത്തും. എല്ലാ കമ്മിറ്റികളിലും 10 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനമായി.
പ്രമുഖ നേതാക്കളില്‍ പലരും പിണറായിയുടെ അപ്രമാദിത്വത്തില്‍ മുമ്പേ അസ്വസ്ഥരാണ്.ജി.സുധാകരനെ പോലുള്ള നേതാക്കള്‍ പിണറായിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നില്ല എന്നേയുള്ളു. അത്തരത്തില്‍ പ്രതികരിച്ചാല്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ട്. പാര്‍ട്ടിയില്‍ നിലനില്‍ക്കണമെങ്കില്‍ പിണറായിയുടെപ്രാമാണിത്വം അംഗീകരിക്കണം എന്നതാണ് അവസ്ഥ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പോടെ പിണറായി വിജയന്‍ ദേശീയ തലത്തില്‍ ഇരിപ്പുറപ്പിച്ചിരുന്നു. പിണറായി രണ്ടാം വട്ടവും അധികാരത്തിലെത്തുമെന്ന് യച്ചൂരി പോലും പ്രതീക്ഷിച്ചതല്ല. അത് സാധ്യമായതോടെ യച്ചൂരിയുടെ രാജ്യസഭാംഗത്വം പോലും അസ്തമിച്ചു.
കേരളത്തില്‍ രാജ്യസഭാംഗത്വം ഒഴിവു വന്നപ്പോള്‍ അത്യ യച്ചൂരിക്ക് നല്‍കാതിരിക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചു.
യച്ചൂരി വി.എസിന്റെ ആരാധകനും അദ്ദേഹത്തെ പരസ്യമായി അനുകൂലിച്ചിരുന്ന വ്യക്തിയുമാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിസ്ഥാനത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ യച്ചൂരി കരുക്കള്‍ നീക്കിയിരുന്നു. ഇക്കാര്യം പിണറായിക്കിറയാം. പാര്‍ട്ടിയെ കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തിച്ചതോടെ ആര്‍ക്കും പിണറായിയെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം സംജാതമായി.
ഏതായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന കാലത്ത് സി പി എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പിണറായി അവരോധിതനായാലും അത്ഭുതപ്പെടാനില്ല. അത്ര മാത്രം ജനപ്രിയനായി മാറിയിരിക്കുകയാണ് പിണറായി വിജയന്
"
https://www.facebook.com/Malayalivartha
























