ദത്ത് വിവാദത്തിൽ വീണ്ടും അടുത്ത ട്വിസ്റ്റ്, കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ട്, കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴി, തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിച്ചു,നിർണ്ണായക റിപ്പോർട്ട് പുറത്ത്

കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ട് പുറത്ത്. ദത്ത് വിവാദത്തിൽ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമയുടെ മൊഴി നൽകിയത്.
അതേസമയം, ആന്ധ്രാപ്രദേശില്‍ നിന്നും അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ കൊണ്ടുവരാനുള്ള നിയമ പ്രശ്‌നങ്ങള്‍ വനിത ശിശുവികസന വകുപ്പാണ് പരിഹരിച്ചു. ആന്ധ്രയിലെ കുടുംബത്തെ ഡയറക്ടർ ടി വി അനുപമ ഐഎഎസ് ഫോണിൽ വിളിച്ച് സമാധാനിപ്പിച്ചു. കുഞ്ഞിനെ കൊണ്ടുവന്നയുടന്‍ കാലതാമസം വരാതെ ഡിഎന്‍എ പരിശോധന നടത്തി. കോടതി നടപടികൾ വേഗത്തിലാക്കി അനുപമയ്ക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha