ഇനി പൊളിച്ചടുക്കും... ഒന്നര പതിറ്റാണ്ടിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം വക്കീല്‍ കുപ്പായമണിയുന്നു; പല വേഷങ്ങള്‍ക്ക് ശേഷം അവസാനം സുപ്രീം കോടതിയില്‍ കണ്ണന്താനം കസറും; ഭരണഘടനാ ദിനത്തില്‍ വീണ്ടും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറാന്‍ തീരുമാനിച്ച് മുന്നോട്ട്

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോളുകാരുടെ പ്രിയ കൂട്ടുകാരനുമാണ്. ഒരു കാലത്ത് ട്രോളുകള്‍ നിറയെ അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു. ഒരുദിവസം ദുരിതാശ്വാസ ക്യാമ്പില്‍ ചുരുണ്ടുകൂടി കിടക്കുന്ന ഫോട്ടോയിട്ടതിന് ഉണ്ടായ പൊല്ലാപ്പ് ഇപ്പോഴും ചിരി വരും.
അങ്ങനെ കേന്ദ്രമന്ത്രി പദത്തില്‍ നിന്നും മാറിയ ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഭരണഘടനാ ദിനത്തില്‍ വീണ്ടും വക്കീല്‍ക്കുപ്പായമണിഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം എത്തുകയാണ്. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കോടതിയില്‍ ഹാജരാവുന്നത്. എന്തായാലും ആദ്യത്തെ കേസ് തന്നെ അല്‍പം വെറൈറ്റിയാണ്. കിഴക്കന്‍ ദല്‍ഹിയില്‍ അനധികൃത സ്ഥലത്ത് പുതിയ മദ്യക്കട വരുന്നതിനെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
2006ല്‍ ഐഎഎസ് രാജിവെച്ച ശേഷമാണ് വക്കീലായി എന്റോള്‍ ചെയ്തത്. തുടര്‍ന്ന് കേരളാ ഹൈക്കോടതിയില്‍ കുറച്ചു നാള്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിയമസഭാംഗവും രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായി ചുമതലയേറ്റതോടെ വക്കീല്‍ പണി തുടര്‍ന്നില്ല. ഭരണഘടനാ ദിനത്തില്‍ വീണ്ടും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരിലൊരാളായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം. 1979ല്‍ ഐ.എ.എസ് ലഭിച്ചു. 'ദേവികുളം സബ്കളക്ടര്‍, 'മില്‍മ' മാനേജിങ്ങ് ഡയറക്ടര്‍,കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍, കേരളാ സ്‌റ്റേറ്റ് ലാന്ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1994ല്‍ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നല്‍കി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്റര്‍നാഷണല്‍ മാഗസീന്‍ തിരഞ്ഞെടുക്കുകയുണ്ടായി. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സെപ്റ്റംബര്‍ 3, 2017 നു സ്ഥാനം ഏറ്റെടുത്തു.
കേരളത്തിലെ കോട്ടയം ജില്ലയില്‍ മണിമല ഗ്രാമത്തില്‍ പരേതനായ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ലാണ് ജനിച്ചത്. മലയാളം മീഡിയം സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കേവലം 42% മാര്‍ക്ക് കിട്ടിയാണ് പത്താം തരം വിജയിച്ചത്!. ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1979ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു. കണ്ണന്താനത്തിന് ഐഎഎസ് കിട്ടയത് മറ്റുള്ള കുട്ടികള്‍ക്ക് എന്നും പ്രചോദനമാണ്.
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ് ഇന്ത്യ മാറ്റത്തിന്റെ മുഴക്കം. ഡി.സി. ബുക്‌സാണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ 1996ലാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്. 1995ല്‍ ഈ പുസ്തകം എഴുതിയതിനു ശേഷം അല്‍ഫോന്‍സിന്റെ ജീവിതത്തില്‍ പലതും സംഭവിച്ചു. ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരന്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാന്‍ ധൈര്യം കാണിച്ചതിന് സര്‍വ്വീസില്‍ നിന്നും മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
2006ല്‍ സിവില്‍ സര്‍വ്വീസില്‍ 8 വര്‍ഷം ബാക്കി നില്‍ക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തില്‍ കയറി മുപ്പത്തിരണ്ടാം ദിവസം വന്‍ഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയി. പിന്നീടാണ് നരേന്ദ്ര മോദിയില്‍ ആകൃഷ്ടമായി ബിജെപിയിലെത്തിയത്. കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാമെന്ന് കണ്ടാണ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. എന്നാല്‍ അതിലൊരു ഗുണവും കിട്ടിയില്ല. അങ്ങനെയാണ് കണ്ണന്താനത്തെ തഴഞ്ഞത്. അവസാനം വി മുരളീധരനെ കേന്ദ്രമന്ത്രിയാക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha


























