ഒമൈക്രോൺ ഭീതി: 'അറ്റ് റിസ്ക്' രാജ്യങ്ങളില്‍നിന്നുള്ളവരെ ടെസ്റ്റ് ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല, നെഗറ്റിവാണെങ്കില്‍ വീട്ടിൽ ഏഴു ദിവസം ക്വാറന്‍റീൻ: വൈറസ് പോസിറ്റീവായി കണ്ടാല്‍ ഐസൊലേഷന്‍ സംവിധാനത്തിലേക്ക് മാറ്റി ചികിത്സ

ഒമൈക്രോൺ ഭീതിപടർത്തുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍. 'അറ്റ് റിസ്ക്' വിഭാഗത്തില്‍പെടുന്ന ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്‍.ടി.ആര്‍ പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളത്തിൽ നിന്നും വിടില്ല.
ശരാശരി ആറു ആറുമണിക്കൂറെങ്കിലും വേണ്ടിവരും. കണക്ഷന് ഫ്ലൈറ്റില്‍ പോകേണ്ടവര്‍ക്കും ഇത് ബാധകമാണ്. നെഗറ്റിവാണെങ്കില്‍ വീട്ടിലെത്തി ഏഴു ദിവസം ക്വാറന്‍റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധിച്ചിരിക്കണം. സംസ്ഥാനത്തെ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ക്വാറന്‍റീന്‍ സംവിധാനങ്ങള്‍ പരിശോധിക്കും.
വിമാനത്താവളത്തിലെ സാമ്പിള്‍ പരിശോധനയില്‍ വൈറസ് പോസിറ്റീവായി കണ്ടാല്‍ ഐസൊലേഷന്‍ സംവിധാനത്തിലേക്ക് മാറ്റി ചികിത്സിക്കും. സാമ്പിള്‍ ഉടന്‍ തന്നെ പൂര്‍ണസജ്ജീകരണമുള്ള ലബോറട്ടറിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി നല്‍കും. സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിശദാംശങ്ങള്‍ ശേഖരിക്കും. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കർശനമായി 14 ദിവസം ക്വാറന്‍റീനില്‍ ഇരിക്കണം.
https://www.facebook.com/Malayalivartha

























