Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട് ഇത്രയും പ്രതീക്ഷിച്ചില്ല... പാതിരാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിട്ടതിനെതിരെ വ്യാപക പ്രതിഷേധം; മണിയാശാന്‍ ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ ഭേദമന്വേ എല്ലാവരും വീണ്ടും രംഗത്ത്; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ കുറവ്; രണ്ട് ഷട്ടറുകള്‍ അടച്ചു

01 DECEMBER 2021 09:21 AM IST
മലയാളി വാര്‍ത്ത

പാതിരാത്രി വരെ മുല്ലപ്പെരിയാര്‍ 142 അടിവരെയാകുന്നത് കാത്തിരുന്ന് ഡാം തുറന്നു വിട്ട തമിഴ്‌നാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഉറക്കത്തില്‍ ഒരു മുന്നറിയിപ്പും എടുക്കാനാകാതെ പെരിയാറിന്റെ തീരത്തുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനെതിരെ രാഷ്ട്രീയ ഭേദമന്വേ പല നേതാക്കളും രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ വൈദ്യുതി മന്ത്രിയുമായ എംഎം മണി രംഗത്തെത്തി ആഞ്ഞടിച്ചത് മറ്റുള്ളവര്‍ക്കും പ്രചോദനമായി.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. നിലവില്‍ 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തുറന്നിരുന്ന ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. പെരിയാര്‍ തീരത്ത് ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

 



ഇന്നലെ പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. ഇതോടെ പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.

അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 2400.52 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2401 അടിയെത്തിയാല്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. പരമാവധി ജലം മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്.

 



മുല്ലപ്പെരിയാര്‍ അണക്കെട്ടു സുരക്ഷിതമെന്ന വാദം തള്ളി എം.എം.മണി രംഗത്തെത്തി. മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ഇടുക്കിയുടെ മുകളിലുള്ള ജലബോംബാണ് അണക്കെട്ടെന്നും മണി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തിലാണ് മണിയാശാന്‍ ആഞ്ഞടിച്ചത്.

ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിക്കാതെയും മരിക്കും. ഇടുക്കി ജില്ല ബാക്കി കാണില്ല. ശര്‍ക്കരയും ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം പൊള്ളയാണ്. മന്ത്രിമാരുടെ ഒപ്പം ഡാമില്‍ പോയ സമയത്ത് ഇതു നേരിട്ടു മനസ്സിലായ കാര്യമാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോ എന്നറിയാന്‍ ഇനിയും തുരന്നു നോക്കുന്നത് വിഡ്ഢിത്തമാണ്.

 



നമുക്ക് സുരക്ഷ വേണം. പുതിയ ഡാമാണു വേണ്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ വിഷയം തീരും.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും മണി ആഹ്വാനം ചെയ്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടത്തിലാണെന്ന എം.എം.മണി എംഎല്‍എയുടെ പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പുതിയ അണക്കെട്ടിന്റെ അനിവാര്യതയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

 



മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പു നല്‍കാതെ തമിഴ്‌നാട് ഇന്നലെ പുലര്‍ച്ചെ ഷട്ടറുകള്‍ തുറന്നത് വലിയ വിവാദമായി. പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പ് ഉയര്‍ന്നതോടെ വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകള്‍ വെള്ളത്തിലായി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതില്‍ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാവിലെ 9 ഷട്ടറുകള്‍ തുറന്നിരുന്നു. പകല്‍ ജലനിരപ്പു താഴ്ന്നതോടെ ചിലത് അടച്ചു. ഇന്നലെ രാത്രി പത്തിന് 6 ഷട്ടറുകളാണു തുറന്നിട്ടുള്ളത്. അതില്‍ രണ്ടെണ്ണമാണ് അടച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends