മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു;ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി തിരുവനന്തപുരത്തേക്ക്;ഇതിനിടയിൽ രണ്ടാം ഭർത്താവിന്റെ കണ്ണിൽ മകളുടക്കി;പീഢന പരാതിയുമായി സ്റ്റേഷനിലെത്തിയ അമ്മ നേരിട്ടത് 45 ദിവസത്തെ ജയിൽവാസം;പോലീസിന്റെ അനാസ്ഥയ്ക്കെതിരെ യുവതി

പോലീസ് പലപ്പോഴും പല സാഹചര്യങ്ങളിൽ പല കേസുകളുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യങ്ങൾ നാം കണ്ടിട്ടുണ്ട്. ചില പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആക്ഷേപവും നമ്മുടെ കേരളപോലീസ് നേരിടുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അത്തരത്തിലൊരു ആരോപണത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു സംഭവവികാസമാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്.
പീഡന കേസിൽ പ്രതിയെന്ന് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച് കൊടും ക്രൂരത. പോക്സോ കേസിലെ പ്രതി കയ്യെത്തും ദൂരത്ത് ഉണ്ടായിട്ടും നടപടികൾ പൊലീസ് വൈകിപ്പിക്കുകയും ചെയ്തു. എന്നിട്ടും പോരാഞ്ഞിട്ട് പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിൻറെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.
എന്നാൽ ഈ സംഭവങ്ങൾ എല്ലാം ,കഴിഞ്ഞിട്ട് ഇപ്പോൾ 45 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. 45 ദിവസങ്ങൾ ജയിലിൽ കിടന്ന ശേഷം നീതി തേടുന്ന അമ്മയുടേയും മകളുടേയും ഗതിക്കേട് ഇപ്പോൾ പുറത്തു വരികയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനാണ് പ്രതി.ഇയാൾ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു.ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ചു. മൂന്ന് മാസം മുന്നേ ഈ സംഭവങ്ങൾ കേരളം അറിഞ്ഞിരുന്നു.
നിരാംലംബയായ മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ച് ദിവസം ജയിൽവാസത്തിന്റെ കയ്പ്പ് അറിഞ്ഞിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നത്. അപ്പോഴായിരുന്നു ഞെട്ടിക്കുന്ന പല വിവരങ്ങളും ഇവർ അറിയുന്നത് . മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടായിരുന്നു ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്തേക്ക് വന്നത്.
ജൂലൈ 15ന് അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത് . ജൂലൈ 17ന് രാത്രി വീട്ടിൽ തന്‍റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി.സംഭവം നടന്ന ശേഷം മൊബൈൽ പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. രണ്ട് തവണ തനിക്ക് നേരെ വധശ്രമമുണ്ടായെന്നും യുവതി പറയുന്നു.
മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകുമെന്ന ആ അമ്മയുടെ നിലപാട് കാര്യങ്ങളെ കൂടുതൽ വഷളാക്കി. സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്‍റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ആഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകുകയുണ്ടായി . ഇതന്വേഷിക്കാൻ മലയിൻകീഴ് പൊലീസ് എത്തിയപ്പോഴായിരുന്നു മകൾ നേരിട്ട പീഡനം പൊലീസിൽ യുവതി അറിയിച്ചത്. ആഗസ്റ്റ് 31ന്.
അന്നെ ദിവസം അമ്മയെയും മകളെയും അവിടതന്നെ നിർത്തി പൊലീസ് കടന്നു കളയുകയും ചെയ്തു . സെപ്റ്റംബർ ഒന്നിന് പൊലീസ് സ്റ്റേഷനിൽ യുവതി മകളുമായി എത്തി.ആറ് വയസുകാരി മജിസ്ട്രേറ്റിന് മൊഴി നൽകുകയും ചെയ്തു .മെഡിക്കൽ പരിശോധനയും കഴിഞ്ഞു .മെഡിക്കൽ റിപ്പോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തി .
പക്ഷേ അന്നേ ദിവസം രാത്രി പൊലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിലായിരുന്നു എന്നതാണ് അതിശയകരമായ കാര്യം .കണ്‍മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പൊലീസ് തൊട്ടില്ല. മാത്രമല്ല അന്വേഷിച്ചപ്പോൾ യുവതി പറഞ്ഞിട്ടാണ് വീട്ടിലാക്കിയതെന്ന് മലയൻകീഴ് സിഐ പറഞ്ഞു. എന്നാൽ യുവതി ഈ ആരോപണം തള്ളിക്കളഞ്ഞു. പൊലീസ് വീട്ടിലെത്തിച്ച അതെ ദിവസം തന്നെ ഭർത്താവ് ഭാര്യയും തമ്മിൽ തർക്കമുണ്ടായെന്നും എയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു .സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്.
ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയൻകീഴ് പൊലീസ് പോക്സോ കേസ് പ്രതിക്ക് പരിക്കേറ്റകേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യുകയുണ്ടായി. പോക്സോ കേസിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങുകയും ചെയ്തു . പക്ഷേ വധശ്രമകേസിൽ നാൽപത്തിയഞ്ച് ദിവസം ജയിൽവാസം നേരിടേണ്ടി വന്നു മുംബൈ യുവതിക്ക്. പോലീസ് അത്തരത്തിൽ ആ യുവതിയെ എറിഞ്ഞു കൊടുത്തതാണ് ഖേദകരമായ കാര്യം .
മാനസിക സംഘർഷം നേരിട്ട് കൊണ്ടിരിക്കവേ ആറുവയസുകാരിയും ഈ ഒന്നരമാസം അമ്മയിൽ നിന്നും അകറ്റി മാറ്റപ്പെടുകയുണ്ടായി . വേട്ടക്കാരന്‍റെ അടുക്കലേക്ക് തന്നെ ഇരകളെ വിട്ടുകൊടുക്കുന്നതാണോ പൊലീസ് സംരക്ഷണമെന്നും ഇവർ ചോദിക്കുന്നു. . .ഇനി ഈ കേസിൽ വേണ്ടത് സമഗ്രമായ അന്വേഷണമാണ്. സർക്കാർ ഉത്തരം പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























