Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...


ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..


ഈ വർഷവും പിടിച്ചാൽ കിട്ടാതെ സ്വർണം..അസാധാരണമായ ഒരു വര്‍ഷമായിരുന്നു...52 തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോഡിട്ടത്..പലർക്കും സ്വർണം മോഹമായി മാത്രം അവശേഷിക്കും..


ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിനോട് മുമ്പ് എന്‍എസ്എസ് നേതൃത്വം കാട്ടിയ അവഗണന വിവാദമാകുന്നു... താന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു..


ത്രിപുരയിലും അസമിലും ഭൂകമ്പങ്ങൾ..ഏകദേശം ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങൾ..ജനങ്ങൾ ഭയന്ന് നിലവിളിച്ചോടി..ജനങ്ങൾക്ക് മുന്നറിയിപ്പ്...

ഉദുമ മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമനെ ഉള്‍പ്പെടെ പെരിയ കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടും മറ്റൊരു സി ബി ഐ കേസില്‍ പ്രതിയായ പി ജയരാജന്‍ സി ബി ഐ യെ തള്ളി പറയുന്നില്ല... സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ തെറ്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തുറന്നടിച്ച് പി.ജയരാജന്‍

06 DECEMBER 2021 11:17 AM IST
മലയാളി വാര്‍ത്ത

ഉദുമ മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമനെ ഉള്‍പ്പെടെ പെരിയ കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടും മറ്റൊരു സി ബി ഐ കേസില്‍ പ്രതിയായ പി ജയരാജന്‍ സി ബി ഐ യെ തള്ളി പറയുന്നില്ല. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി ബി ഐ യെതാന്‍ തള്ളി പറയില്ലെന്ന് ജയരാജന്‍ തുറന്നടിച്ചത്. സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ തെറ്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. ജയരാജന്റെ തുറന്നു പറച്ചില്‍ പിണറായിക്കുള്ള താക്കീതാണ്.

സിബിഐ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായമില്ലെന്നാണ് പി ജയരാജന്‍ പറഞ്ഞത്. സിബിഐയെ അന്ധമായി എതിര്‍ക്കുന്നില്ല, കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലീസ് നന്നായി അന്വേഷിക്കുന്നുണ്ട്. എല്ലാ കേസും സിബിഐയ്ക്ക് വിടണമെന്ന് പറയുന്നത് അനാവശ്യ പിടിവാശിയാണെന്നും പി ജയരാജന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സിബിഐ ഒരു കേസിലും നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് പറഞ്ഞിട്ടില്ല. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ എല്ലാവരും കുറ്റവാളികളാണെന്ന് കരുതുന്നുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.

 



പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമനെയടക്കം പ്രതി ചേര്‍ത്ത് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടെയാണ് ജയരാജന്റെ നിര്‍ണായക പ്രതികരണം. കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് കുഞ്ഞിരാമനെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ കുഞ്ഞിരാമനെ നേരത്തെ ചോദ്യം ചെയ്തിരുന്നു അതിനു പിന്നാലെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.

ഫലത്തില്‍ ഇത് ജയരാജനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പ്രതിസ്ഥാനത്ത് എത്തിയതിന്റെ പേരില്‍ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ള തിരിച്ചടിയാണ് കുഞ്ഞിരാമന്റെ പ്രതിസ്ഥാനമെന്ന് പി.ജയരാജന്‍ വിശ്വസിക്കുന്നു.

 



ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ട തന്നെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കിയതിലുള്ള കടലോളം സങ്കടം മനസിലുള്ളപ്പോഴാണ് ജയരാജന് സന്തോഷിക്കാന്‍ വക കിട്ടിയത്.

ജില്ലയിലെ സി പി എമ്മിന്റെ ജീവനാഡിയാണ് ഉദുമയിലെ മുന്‍ സിപിഎം എംഎല്‍എയാണ് കെ.വി. കുഞ്ഞിരാമന്‍. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. 2019 ഫെബ്രുവരി 18ന് രാത്രി പ്രതിയായ സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ്രൈകംബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു.

 



ഇയാളെ കൂടാതെ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പെരിയ കേസില്‍ ബുധനാഴ്ച ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് പ്രതി പട്ടികയില്‍ ചേര്‍ത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിക്കോടതി തീരുമാനമെന്ന പോലെ വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം' ഷുക്കൂര്‍ വധത്തില്‍ 2012 ഓഗസ്റ്റ് 23ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇങ്ങനെയാണ് പരാമര്‍ശിച്ചത്.



നേതാക്കളെ തടഞ്ഞതിന് പ്രതികാരമായി, പിടിയിലായവരെ വധിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പട്ടാപ്പകല്‍ 'വിചാരണ' നടത്തി 'വധശിക്ഷ' നടപ്പാക്കിയെന്നും പൊലീസും സിബിഐയും ഒരുപോലെ വ്യക്തമാക്കുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ പി. ജയരാജനും ടി.വി. രാജേഷിനും നേരിട്ടു പങ്കുണ്ടോ എന്നതില്‍ പൊലീസ് ഇല്ലെന്നു പറഞ്ഞതാണ് സിബിഐ തിരുത്തിയത്.

കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ഇങ്ങനെ: ജയരാജനും രാജേഷും സഞ്ചരിച്ച കാര്‍ 2012 ഫെബ്രുവരി 20ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ ഇരുവര്‍ക്കുമൊപ്പം സിപിഎം പ്രാദേശിക നേതാക്കളായ പി.വി. സുരേശന്‍, കെ. ബാബു, യു.വി. വേണു, എ.വി. ബാബു (ഇവര്‍ കേസില്‍ 28- 31 പ്രതികള്‍) എന്നിവരും.

 

 



ഈ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നറിയിച്ചും രക്ഷിക്കണമെന്ന് അപേക്ഷിച്ചും കെ. ബാബുവിനെ ഷുക്കൂറിന്റെ സുഹൃത്ത് അബ്ദുല്‍ സലാം വിളിക്കുന്നത്. ബാബു ഉടന്‍ സ്ഥലത്തെത്തി; വിവരങ്ങള്‍ വേണുവിനെയും എ.വി. ബാബുവിനെയും ഫോണിലൂടെ അറിയിച്ചു. നന്നായി കൈകാര്യം ചെയ്യാന്‍ ആശുപത്രി മുറിയില്‍ വച്ച് ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യത്തില്‍ തീരുമാനിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നാലെ സുരേശനും സംഭവസ്ഥലത്തെത്തി. ഇതിനുശേഷമാണു കൊലപാതകം.

ഷുക്കൂര്‍ വധ കേസാണ് ജയരാജന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയത്. സി പി എമ്മിലെ ഒരേയൊരു കൊലപാതകി പി.ജയരാജന്‍ മാത്രമാണെന്നാണ് സി പി എം എക്കാലവും വാദിച്ചിരുന്നത്. ഇപ്പോള്‍ അത് തിരുത്തപ്പെട്ടിരിക്കുന്നു. അതിന്റെ സന്തോഷത്തിലാണ് ജയരാജന്‍ മനസിലുള്ളതെല്ലാം തുറന്നു പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടായയില്‍ ലൈംഗിക തൊഴിലാളിക്ക് പണം നല്‍കാതെ മുങ്ങിയ ഇന്ത്യക്കാരന് ക്രൂരമര്‍ദനം  (41 minutes ago)

പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചുവെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്  (46 minutes ago)

ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി  (57 minutes ago)

റസ് ലിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്താപച്ച റിംഗ് ഓഫ് റൗഡീസ് ജനുവരി 22-ന്.  (1 hour ago)

കര്‍ഷകരുടെ ജീവന്‍രക്ഷയ്ക്ക് മുന്‍ഗണന നല്‍കണം: തോക്കുകള്‍ തിരികെവേണമെന്ന് കര്‍ഷകര്‍  (1 hour ago)

ദൈവത്തെ പോലും വെറുതെവിടില്ലേയെന്ന് സുപ്രീം കോടതി; കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം നടത്തിയ കെയര്‍ ടേക്കര്‍ അറസ്റ്റില്‍  (1 hour ago)

പെട്രോകെമിക്കല്‍ കോണ്‍ക്ലേവ് തിങ്കളാഴ്ച മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു: സംസ്ഥാനത്തിന്റെ പെട്രോകെമിക്കല്‍ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ കോണ്‍ക്ലേവ് ഉയര്‍ത്തിക്കാട്ടി  (2 hours ago)

വീട്ടിലെത്തി 91 വയസുകാരിയുടെ ചര്‍മ്മം സ്വീകരിച്ച് സ്‌കിന്‍ ബാങ്ക് ടീം: സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി  (2 hours ago)

ഒമ്പതാമത് സിദ്ധ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും: സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും എക്‌സ്‌പോയും  (2 hours ago)

വീട്ടുകാരുമായി സംസാരിച്ച് ഇരിക്കുന്നതിനിടെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു: യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ച് കെട്ടുങ്ങൽ ഗ്രാമം...  (2 hours ago)

“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തി  (2 hours ago)

ആ ബെന്യാമിന്‍ ഞാനല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതാ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി ഡി സതീശന്‍  (2 hours ago)

Malayali Vartha Recommends