Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കോൺഗ്രസ് നേതൃത്വത്തിന് അനഭിമതരായിട്ടുള്ള എല്ലാവരോടും അവർ ഇങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്. സുഭാഷ് ചന്ദ്രബോസിനും സർദാർ പട്ടേലിനും അംബേദ്കറിനും കിട്ടാത്ത ആദരം സാം ബഹാദൂറിന് കിട്ടണമെന്ന് ആഗ്രഹിക്കാനാവില്ലല്ലോ? യുദ്ധം വിജയിച്ച ശേഷം ഇന്ദിരാഗാന്ധിക്ക് മനേക്‌ ഷായോട് ഉണ്ടായ അതൃപ്‌തി, കോൺഗ്രസ് അദ്ദേഹത്തോട് കാട്ടിയ നന്ദികേട് മറക്കാനാകില്ല! സന്ദീപ് വചസ്‌പതി കുറിക്കുന്നു

16 DECEMBER 2021 02:17 PM IST
മലയാളി വാര്‍ത്ത

1971ല്‍ നടന്ന യുദ്ധത്തില്‍ ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിലും ജമ്മു കാശ്മീരിലും പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ വര്‍ഷിച്ചത് ആയിരക്കണക്കിന് ബോംബുകള്‍. ഏതെല്ലാം തരണമ് ചെയ്ത രാജ്യത്തിന്റെ യഥാർത്ഥ ശക്തി 1971ലെ യുദ്ധ വിജയത്തോടെയാണ് ലോകം തിരിച്ചറിഞ്ഞതെന്ന് ബിജെപി നേതാവ് സന്ദീപ വചസ്‌പതി കുറിക്കുന്നു. ഇന്ദിരാഗാന്ധിയുടെ വിജയം അംഗീകരിക്കുന്നുണ്ടെങ്കിലും അന്നത്തെ വിജയത്തിന് തന്ത്രങ്ങൾ മെനഞ്ഞ സാം മനേക് ഷായോട് കോൺഗ്രസ് കാണിച്ച നന്ദികേട് മറക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

'പാകിസ്ഥാനെ കീഴ്‌പ്പെടുത്തി വിഭജിച്ച് ബംഗ്ലാദേശ് എന്ന രാജ്യം സൃഷ്‌ടിക്കാൻ ഇന്ത്യൻ സൈന്യത്തിന് വെറും 13 ദിവസമേ വേണ്ടി വന്നുള്ളൂ. 1962 ലെ നാണക്കേടിൽ നിന്ന് രാജ്യം കരകയറിയതും ഈ വിജയത്തോടെയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി എന്ന നിലയിൽ ശ്രീമതി ഇന്ദിരാഗാന്ധിക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ട്. അത് അംഗീകരിക്കുമ്പോൾ തന്നെ അന്നത്തെ വിജയ ശിൽപ്പിയായിരുന്ന സാം മനേക് ഷാ എന്ന ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷലിനോട് പിന്നീട് കോൺഗ്രസ് ഭരണകൂടങ്ങൾ കാണിച്ച നന്ദികേട് മറക്കാനാകില്ല.' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സാം ഹോർമുസ്ജി ഫ്രാംജി ജംഷഡ്‌ജി മനേക് ഷാ എന്ന സാം ബഹാദൂറിന് ഫീൽഡ് മാർഷൽ പദവി
കിട്ടുന്നത് യുദ്ധവിജയത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം 1973 ലാണ്. ജനുവരി 3 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സാംമനേക് ഷാ എന്ന യുദ്ധ തന്ത്രജ്ഞനെ രാജ്യം ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചു. പ്രതിരോധ രംഗത്തെ കീഴ്‌വഴക്കം അനുസരിച്ച് ഫീൽഡ് മാർഷൽമാർ വിരമിക്കാറില്ല. അതായത് ഔദ്യോഗികമായി വിരമിച്ചാലും സാങ്കേതികമായി അവർ സേനയുടെ ഭാഗമായിരിക്കും.എന്ന് മാത്രമല്ല അതത് സേനാ തലവൻമാരുടെ ശമ്പളത്തിന് തുല്യമായ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കിട്ടാൻ അർഹരുമായിരിക്കും. എന്നാൽ ഇത് മനേക് ഷായ്ക്ക് നിഷേധിക്കപ്പെട്ടു. ഒടുവിൽ, രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം ഇടപെട്ടാണ് മനേക് ഷായ്ക്ക് തടഞ്ഞുവെക്കപ്പെട്ട ആനൂകൂല്യങ്ങൾ എത്തിച്ചു നൽകിയത്. 1.6 കോടി രൂപയുടെ ചെക്കുമായി കേന്ദ്ര പ്രതിരോധ സെക്രട്ടറി എത്തുമ്പോഴേക്കും ഷാ മരണക്കിടക്കയിൽ ആയിരുന്നു.

മരണശേഷവും മനേക് ഷായെ അവഹേളിക്കുന്ന സമീപനമാണ് അന്നത്തെ കേന്ദ്രസർക്കാർ കാണിച്ചത്. 2008 ജൂൺ 27 ന് നീലഗിരിയിലുള്ള വെല്ലിംഗ്ടൺ പട്ടാള ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയ ആ ധീരപോരാളിയ്ക്ക് അർഹമായ ആദരം നൽകാൻ മൻമോഹൻസിംഗ് സർക്കാർ തയ്യാറായില്ല. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, 3 സേനാ തലവൻമാർ തുടങ്ങി ആരും തന്നെ സാംബഹാദൂറിനെ യാത്രയയ്ക്കാൻ എത്തിയില്ല.(എ.കെ ആന്റണി ആയിരുന്നു അന്ന് പ്രതിരോധ മന്ത്രി.) പ്രതിരോധ സഹമന്ത്രി പള്ളം രാജു മാത്രം കടമ നിർവഹിച്ച് മടങ്ങി.

71 ലെ യുദ്ധ വിജയത്തിന് ഏക അവകാശി ഇന്ദിര മാത്രമായിരുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം.യുദ്ധ വിജയത്തിന് ശേഷം മനേക് ഷായ്ക്ക് കിട്ടിയ ജനപ്രീതിയിൽ ഇന്ദിരാഗാന്ധി തന്നെ അസ്വസ്ഥയായിരുന്നു. സാം തന്റെ ഭരണത്തെ അട്ടിമറിക്കുമോ എന്ന് പോലും ഇന്ദിര സംശയിച്ചിരുന്നു.

 

 

ഷാ തന്നെ അതിന് മറുപടി നൽകിയെങ്കിലും ഇന്ദിര പൂർണ്ണ തൃപ്തയായിരുന്നില്ല. മരണ ശേഷം ഷായുടെ സൽപ്പേര് കളങ്കപ്പെടുത്താനായിരുന്നു കോൺഗ്രസ് ശ്രമം.കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജയറാം രമേശ്, മുൻ വ്യോമസേനാ ഉപമേധാവി അർജ്ജുൻ സുബ്രഹ്മണ്യം എന്നിവർ ഇന്ദിരാഗാന്ധിയെപ്പറ്റിയും 71 ലെ യുദ്ധത്തെയും പറ്റി എഴുതിയ 2 പുസ്തകങ്ങളിലും സാംബഹാദൂറിനെ ഇകഴ്ത്തി ഇന്ദിരയെ പുകഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്.

കോൺഗ്രസ് നേതൃത്വത്തിന് അനഭിമതരായിട്ടുള്ള എല്ലാവരോടും അവർ ഇങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്. സുഭാഷ് ചന്ദ്രബോസിനും സർദാർ പട്ടേലിനും അംബേദ്കറിനും കിട്ടാത്ത ആദരം സാം ബഹാദൂറിന് കിട്ടണമെന്ന് ആഗ്രഹിക്കാനാവില്ലല്ലോ?'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (5 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (5 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (5 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (6 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (6 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (8 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (8 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (9 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (9 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (10 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (10 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (10 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (11 hours ago)

Malayali Vartha Recommends