Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കാനമേ കാണാം കേട്ടോ... വന്ന് വന്ന് സിപിഎമ്മിന് ഒരു പാര്‍ട്ടിക്കാരേയും പുറത്താക്കാന്‍ പറ്റാത്ത അവസ്ഥ; ആരെ പുറത്താക്കിയാലും സിപിഐക്കാര്‍ ഏറ്റെടുക്കുന്നു; രാജേന്ദ്രന്റെ സി.പി.ഐ.ലേക്കുള്ള വരവ് തള്ളാതെ കാനം; ഗവര്‍ണര്‍ വിഷയത്തിലും ഒരു താങ്ങ്

17 DECEMBER 2021 09:40 AM IST
മലയാളി വാര്‍ത്ത

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിന് വീണ്ടും കല്ലുകടിയാകുകയാണ്. ആര്‍ക്കെതിരെയും പാര്‍ട്ടിക്ക് അച്ചടക്ക നടപടിയെടുക്കാന്‍ കഴിയുന്നില്ല. അവരെ ഉടന്‍ സിപിഐലേക്കെടുക്കും. ഇതിനെതിരെ പരസ്യമായി എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നിട്ടും ഒന്നും മാറ്റമില്ല. കാനം അത് വെട്ടിത്തുറന്ന് പറയുകയും ചെയ്തു.

സി.പി.എമ്മില്‍നിന്നടക്കം സി.പി.ഐ.യിലേക്ക് പലരും വരുമെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. സാമൂഹികമാറ്റത്തിന് ഒരുമിച്ചുനിന്ന് പോരാടാന്‍ തയ്യാറായിവരുന്നവരെ സ്വാഗതം ചെയ്യും. രാഷ്ട്രീയലക്ഷ്യവുമായി വരുന്നവരെ സ്വീകരിക്കില്ലെന്നും കാനം പറഞ്ഞു. സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍ സി.പി.ഐ.യിലേക്ക് വരുമോയെന്ന ചോദ്യത്തിന് 'പലരും വരും, അത് സസ്‌പെന്‍സ്' എന്നായിരുന്നു മറുപടി.

ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ളവര്‍ പരസ്പരംമാറുന്നതില്‍ നഷ്ടമൊന്നുമില്ല. റോഡ് മുറിച്ചുകടക്കുന്നത് പോലെയുള്ള കാര്യമാണത്. സി.പി.എമ്മിലുള്ളവര്‍ സി.പി.ഐ.യില്‍നിന്ന് പോയവരാണ്. കൂടുതല്‍ പഞ്ചായത്തുകളില്‍ പ്രാതിനിധ്യമുറപ്പാക്കുകയും, പ്രഹരശേഷി കൂടുകയും ചെയ്ത പാര്‍ട്ടിയായി സി.പി.ഐ. മാറിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

ഓരോ ജില്ലയില്‍നിന്നും മറ്റു പാര്‍ട്ടികളിലെ പ്രാദേശികനേതാക്കളടക്കം സി.പി.ഐ.യിലേക്ക് വരുന്നത് ജില്ലാസെക്രട്ടറിമാര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യോഗശേഷം നടന്ന പത്രസമ്മേളനത്തില്‍ കാനം പറഞ്ഞു.

അതേസമയം പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ നിലപാട് തെറ്റാണെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ പങ്കെടുത്തില്ലെന്നായിരുന്നു ആരോപണം. ഇതു പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണത്തിനായി കമ്മിഷനെ നിയോഗിച്ചത്. ഇത്തരത്തില്‍ അന്വേഷണം നടക്കുന്നു എന്നു കരുതി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നു രാജേന്ദ്രന്‍ മാറി നില്‍ക്കേണ്ടതില്ല എന്നും കെ.കെ.ജയചന്ദ്രന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ വിഷയത്തില്‍ കാനം തക്ക സമയത്ത് കാല് മാറുകയും ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു ശുപാര്‍ശക്കത്ത് നല്‍കിയ മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയെ സിപിഐ തള്ളിപ്പറഞ്ഞു. മന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നു കരുതുന്നില്ലെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. മന്ത്രിയുടെ ശുപാര്‍ശയെ ന്യായീകരിക്കാന്‍ നോക്കുന്ന സര്‍ക്കാരിനെയും സിപിഎമ്മിനെയും സിപിഐയുടെ ഈ പരസ്യ പ്രതികരണം വെട്ടിലാക്കി. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണു പാര്‍ട്ടിയുടെ അതൃപ്തി കാനം പരസ്യമാക്കിയത്.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയോ ഇല്ലയോ എന്നൊന്നും പറയുന്നില്ലെന്നു കാനം കൂട്ടിച്ചേര്‍ത്തു.ഞാന്‍ പറഞ്ഞതു വളരെ വ്യക്തമാണ്. ശുപാര്‍ശ ചെയ്യാനുള്ള അധികാരം മന്ത്രിക്കില്ല. എന്റെ ധാരണ തെറ്റാണെങ്കില്‍ തിരുത്താം എന്നും അദ്ദേഹം പറഞ്ഞു. നിയമനത്തിനു ഹൈക്കോടതി അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഇനി വലിയ സ്‌കോപ് ഇല്ലെന്നും പറഞ്ഞു.

ഗവര്‍ണറുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാടു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വിസിയെ നിയമിക്കാനുള്ള സെര്‍ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അടക്കം പ്രതിനിധിയുണ്ട്. അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്നു മാത്രമേ വിസിയെ തിരഞ്ഞെടുക്കാന്‍ കഴിയൂ. ആ പാനലില്‍ നിന്നു ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതാണ് കണ്ടുവരുന്നത്. അദ്ദേഹം തന്നെ ഒപ്പിട്ടല്ലേ നിയമനം നടന്നത്? വയസ്സും പുനര്‍നിയമനവും ഒക്കെ പ്രശ്‌നമാണെന്നു ചൂണ്ടിക്കാട്ടിയിട്ടു കോടതി അതെല്ലാം നിരാകരിച്ചില്ലേ എന്നും കാനം ചോദിച്ചു. ഇതോടെ കാനം പഴയതുപോലെ പാര്‍ട്ടിക്ക് കല്ലുകടിയായി മാറുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (42 minutes ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (47 minutes ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (59 minutes ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (5 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends