Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

കാനമേ കാണാം കേട്ടോ... വന്ന് വന്ന് സിപിഎമ്മിന് ഒരു പാര്‍ട്ടിക്കാരേയും പുറത്താക്കാന്‍ പറ്റാത്ത അവസ്ഥ; ആരെ പുറത്താക്കിയാലും സിപിഐക്കാര്‍ ഏറ്റെടുക്കുന്നു; രാജേന്ദ്രന്റെ സി.പി.ഐ.ലേക്കുള്ള വരവ് തള്ളാതെ കാനം; ഗവര്‍ണര്‍ വിഷയത്തിലും ഒരു താങ്ങ്

17 DECEMBER 2021 09:40 AM IST
മലയാളി വാര്‍ത്ത

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിന് വീണ്ടും കല്ലുകടിയാകുകയാണ്. ആര്‍ക്കെതിരെയും പാര്‍ട്ടിക്ക് അച്ചടക്ക നടപടിയെടുക്കാന്‍ കഴിയുന്നില്ല. അവരെ ഉടന്‍ സിപിഐലേക്കെടുക്കും. ഇതിനെതിരെ പരസ്യമായി എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നിട്ടും ഒന്നും മാറ്റമില്ല. കാനം അത് വെട്ടിത്തുറന്ന് പറയുകയും ചെയ്തു.

സി.പി.എമ്മില്‍നിന്നടക്കം സി.പി.ഐ.യിലേക്ക് പലരും വരുമെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. സാമൂഹികമാറ്റത്തിന് ഒരുമിച്ചുനിന്ന് പോരാടാന്‍ തയ്യാറായിവരുന്നവരെ സ്വാഗതം ചെയ്യും. രാഷ്ട്രീയലക്ഷ്യവുമായി വരുന്നവരെ സ്വീകരിക്കില്ലെന്നും കാനം പറഞ്ഞു. സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍ സി.പി.ഐ.യിലേക്ക് വരുമോയെന്ന ചോദ്യത്തിന് 'പലരും വരും, അത് സസ്‌പെന്‍സ്' എന്നായിരുന്നു മറുപടി.

ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ളവര്‍ പരസ്പരംമാറുന്നതില്‍ നഷ്ടമൊന്നുമില്ല. റോഡ് മുറിച്ചുകടക്കുന്നത് പോലെയുള്ള കാര്യമാണത്. സി.പി.എമ്മിലുള്ളവര്‍ സി.പി.ഐ.യില്‍നിന്ന് പോയവരാണ്. കൂടുതല്‍ പഞ്ചായത്തുകളില്‍ പ്രാതിനിധ്യമുറപ്പാക്കുകയും, പ്രഹരശേഷി കൂടുകയും ചെയ്ത പാര്‍ട്ടിയായി സി.പി.ഐ. മാറിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

ഓരോ ജില്ലയില്‍നിന്നും മറ്റു പാര്‍ട്ടികളിലെ പ്രാദേശികനേതാക്കളടക്കം സി.പി.ഐ.യിലേക്ക് വരുന്നത് ജില്ലാസെക്രട്ടറിമാര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യോഗശേഷം നടന്ന പത്രസമ്മേളനത്തില്‍ കാനം പറഞ്ഞു.

അതേസമയം പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ നിലപാട് തെറ്റാണെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ പങ്കെടുത്തില്ലെന്നായിരുന്നു ആരോപണം. ഇതു പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണത്തിനായി കമ്മിഷനെ നിയോഗിച്ചത്. ഇത്തരത്തില്‍ അന്വേഷണം നടക്കുന്നു എന്നു കരുതി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നു രാജേന്ദ്രന്‍ മാറി നില്‍ക്കേണ്ടതില്ല എന്നും കെ.കെ.ജയചന്ദ്രന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ വിഷയത്തില്‍ കാനം തക്ക സമയത്ത് കാല് മാറുകയും ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു ശുപാര്‍ശക്കത്ത് നല്‍കിയ മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയെ സിപിഐ തള്ളിപ്പറഞ്ഞു. മന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നു കരുതുന്നില്ലെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. മന്ത്രിയുടെ ശുപാര്‍ശയെ ന്യായീകരിക്കാന്‍ നോക്കുന്ന സര്‍ക്കാരിനെയും സിപിഎമ്മിനെയും സിപിഐയുടെ ഈ പരസ്യ പ്രതികരണം വെട്ടിലാക്കി. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണു പാര്‍ട്ടിയുടെ അതൃപ്തി കാനം പരസ്യമാക്കിയത്.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയോ ഇല്ലയോ എന്നൊന്നും പറയുന്നില്ലെന്നു കാനം കൂട്ടിച്ചേര്‍ത്തു.ഞാന്‍ പറഞ്ഞതു വളരെ വ്യക്തമാണ്. ശുപാര്‍ശ ചെയ്യാനുള്ള അധികാരം മന്ത്രിക്കില്ല. എന്റെ ധാരണ തെറ്റാണെങ്കില്‍ തിരുത്താം എന്നും അദ്ദേഹം പറഞ്ഞു. നിയമനത്തിനു ഹൈക്കോടതി അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഇനി വലിയ സ്‌കോപ് ഇല്ലെന്നും പറഞ്ഞു.

ഗവര്‍ണറുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാടു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വിസിയെ നിയമിക്കാനുള്ള സെര്‍ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അടക്കം പ്രതിനിധിയുണ്ട്. അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്നു മാത്രമേ വിസിയെ തിരഞ്ഞെടുക്കാന്‍ കഴിയൂ. ആ പാനലില്‍ നിന്നു ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതാണ് കണ്ടുവരുന്നത്. അദ്ദേഹം തന്നെ ഒപ്പിട്ടല്ലേ നിയമനം നടന്നത്? വയസ്സും പുനര്‍നിയമനവും ഒക്കെ പ്രശ്‌നമാണെന്നു ചൂണ്ടിക്കാട്ടിയിട്ടു കോടതി അതെല്ലാം നിരാകരിച്ചില്ലേ എന്നും കാനം ചോദിച്ചു. ഇതോടെ കാനം പഴയതുപോലെ പാര്‍ട്ടിക്ക് കല്ലുകടിയായി മാറുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (11 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (28 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (32 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (43 minutes ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (1 hour ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (1 hour ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (1 hour ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 hours ago)

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (2 hours ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (2 hours ago)

Malayali Vartha Recommends