Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കാനം രാജേന്ദ്രന് എ.കെ.ജി സെന്ററിന്റെ സമന്‍സ്... എത്രയും വേഗം എ.കെ.ജി. സെന്ററിലെത്താനാണ് സി പി എം സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം... നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫോണിലെങ്കിലും ബന്ധപെടണം. സമന്‍സ് കാനം സ്വീകരിക്കുമോ?

17 DECEMBER 2021 11:22 AM IST
മലയാളി വാര്‍ത്ത

കാനം രാജേന്ദ്രന് എ.കെ.ജി സെന്ററിന്റെ സമന്‍സ്. എത്രയും വേഗം എ.കെ.ജി. സെന്ററിലെത്താനാണ് സി പി എം സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫോണിലെങ്കിലും ബന്ധപെടണം. സമന്‍സ് കാനം സ്വീകരിക്കുമോ എന്നറിയില്ല.

ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കാനം രാജേന്ദ്രനെതിരെ കോടിയേരിയെയും പിണറായിയെയും അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സംഭവം.


ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരെ കാനം രാജേന്ദ്രന്‍ നടത്തിയ പരസ്യ പ്രതികരണമാണ് വിജയരാഘവനെ അസ്വസ്ഥനാക്കിയത്. ഭാര്യയും മന്ത്രിയുമായ ബിന്ദുവിനെതിരെ സിപിഐ നേതാവ് നടത്തിയ പ്രസ്താവന തീര്‍ത്തും അനുചിതമായെന്ന അഭിപ്രായമാണ് വിജയരാഘവനും കോടിയേരിക്കുമുള്ളത്. ഇത്തരം പ്രസ്താവനകള്‍ മുന്നണി ബന്ധം ഇല്ലാതാക്കുമെന്ന അഭിപ്രായമാണ് കോടിയേരിക്കുമുള്ളത്.

വി.സി നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത് പൊടുന്നനെയാണ്. അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞു.

 


സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലില്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. പാര്‍ട്ടിയുടെ നിലപാടാണ് കാനം ഇതിലൂടെ അവതരിപ്പിച്ചത്.

സംസ്ഥാന കൗണ്‍സിലില്‍ മുന്‍ മന്ത്രിമാരും മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ മന്ത്രിക്കെതിരെ രംഗത്തെത്തി. എന്നാല്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന് പറയാന്‍ കാനം തയ്യാറായില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.



അതേ സമയം പാര്‍ട്ടി യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ വികാരം തന്നെ പങ്കു വയ്ക്കുക മാത്രമാണ് ചെയ്തതെന്ന ന്യായമാണ് കാനത്തിന് പങ്കുവയ്ക്കാനുള്ളത്. എന്നാല്‍ സി പി എം ഇത് ചെവിക്കൊള്ളാന്‍ തയ്യാറല്ല. ബിന്ദുവിനെതിരായ പ്രസ്താവന കാനത്തിന്റെത് മാത്രമാണെന്ന ചിന്തയാണ് സി പി എം നേതാക്കള്‍ക്കുള്ളത്.

കാനത്തിനും സി പി ഐ ക്കും അസൂയ മൂത്ത് ഭ്രാന്തായെന്ന ചിന്തയാണ് സി പി എമ്മിനുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം സര്‍ക്കാരിനെ എത്തിച്ചത് വലിയ പ്രതിസന്ധിയിലാണ്. ഘടകകക്ഷികളില്‍ നിന്നും സി പി എം നേതാക്കള്‍ക്ക് വേണ്ടത്ര പന്തുണ കിട്ടിയതേയില്ല.കാനം രാജേന്ദ്രനോട് മന്ത്രിയെ അനുകൂ ലിക്കാന്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ കാനം അതിന് തയ്യാറായില്ല. കാനത്തിന്റെ നീക്കം സി പി എമ്മില്‍ അസ്വസ്ഥതതയുണ്ടാക്കുന്നതിനിടയിലാണ് കാനം മന്ത്രിക്കെതിരെ രംഗത്തെത്തിയത്.



കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനം സി പി എമ്മിനെതിരെ രംഗത്ത് വരാറുണ്ടായിരുന്നില്ല. കാനത്തിന്റെ ചില കഥകള്‍ പിണറായിയുടെ കൈയിലുണ്ടെന്ന് കഥകള്‍ പരന്നു. അതെന്തായാലും കാനം സി പി എമ്മിന്റെ കാര്യത്തില്‍ ധ്യാനത്തിന് തുല്യമായ മൗനമാണ് സ്വീകരിച്ചത്. ഇതിനെ കേരളം പല തരത്തില്‍ വ്യാഖ്യാനിച്ചിരുന്നു.

കാനത്തിന് സര്‍ക്കാരിനോട് വിരോധം പെട്ടെന്നുണ്ടാവാനുള്ള ഒരു സാഹചര്യം നിലവിലില്ല. കാനവും വിജയരാഘവനും തമ്മില്‍ അഭിപ്രായ വ്യത്യാസവുമില്ല. എന്നിട്ടും കാനം മന്ത്രിക്കെതിരെ രംഗത്തെത്തിയെങ്കില്‍ അതിന് പിന്നില്‍ തന്റെതാന്‍പോരിമ തെളിയിക്കാനുള്ള വ്യഗ്രതയാണെന്നും സി പി ഐ കരുതുന്നു.



കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടെ സ്ഥാനത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കാനം രംഗത്തെത്തിയതാണെന്ന പ്രചരണവും നിലവിലുണ്ട്. കാനത്തിന്റെ പുതിയ പ്രസ്താവന പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഘടകകക്ഷി നേതാക്കളും സി പി എ മ്മും തമ്മിലുള്ള പാലമാണ് വിജയരാഘവന്‍. അദ്ദേഹത്തെ പിണക്കുന്നത് ഒരു ഘടകകക്ഷി എന്ന നിലയില്‍ സി പി ഐ ക്ക് ഗുണം ചെയ്യില്ല. ഏതായാലും വരും ദിവസങ്ങളില്‍ തര്‍ക്കം പുതിയ മേഖലയിലെത്തും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (40 minutes ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (45 minutes ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (57 minutes ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (4 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends