Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

1971 യുദ്ധത്തിന്റെ വിജയദിവസം ആഘോഷിക്കുമ്പോൾ മറക്കാൻ കഴിയാത്ത പേരാണ് ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയുടേത്; മരണാനന്തരമായി രണ്ടാമത്തെ ഉന്നത സൈനിക ബഹുമതിയായ മഹാവീർചക്ര നൽകി രാജ്യം മുല്ലയെ ആദരിച്ചു; തിരിച്ചുവരാത്ത 194 സഹപ്രവർത്തകർക്കും ഖുക്രിക്കും ഒപ്പം ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയും യാത്രയായി; ശരീരം പോലും തിരികെ വന്നില്ല; മഹേന്ദ്രനാഥ് മുല്ലയെ സ്മരിച്ച് ശ്രീജിത്ത് പണിക്കർ

17 DECEMBER 2021 12:20 PM IST
മലയാളി വാര്‍ത്ത

1971 യുദ്ധത്തിന്റെ വിജയദിവസം ആഘോഷിക്കുമ്പോൾ മറക്കാൻ കഴിയാത്ത പേരാണ് ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയുടേതെന്ന് ശ്രീജിത്ത് പണിക്കർ. . മരണാനന്തരമായി രണ്ടാമത്തെ ഉന്നത സൈനിക ബഹുമതിയായ മഹാവീർചക്ര നൽകി രാജ്യം മുല്ലയെ ആദരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മഹേന്ദ്രനാഥ് മുല്ലയെ കുറിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 1971 യുദ്ധത്തിന്റെ വിജയദിവസം ആഘോഷിക്കുമ്പോൾ മറക്കാൻ കഴിയാത്ത പേരാണ് ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയുടേത്. ന്യായാധിപരും അഭിഭാഷകരും എഴുത്തുകാരുമുള്ള കുടുംബത്തിൽ നിന്നും പട്ടാളത്തിൽ എത്തിയ കാശ്മീരി പണ്ഡിറ്റ്. അച്ഛൻ ജില്ലാ ജഡ്ജ്. അച്ഛന്റെ അച്ഛൻ ജാലിയൻവാലാ ബാഗ് കൂട്ടക്കൊല അന്വേഷിച്ച ഹണ്ടർ കമ്മീഷൻ അംഗം. അമ്മയുടെ അച്ഛൻ സാഹിത്യകാരൻ.

ഇന്ത്യയിലും ബ്രിട്ടനിലും നിന്ന് നാവിക പരിശീലനം. ഹിന്ദി, ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ, റഷ്യൻ ഭാഷകളിൽ പ്രാവീണ്യം. തികഞ്ഞ ദുർഗാ ഭക്തൻ. സ്വാമി വിവേകാനന്ദന്റെ ആരാധകൻ. ഫ്രിഗേറ്റ് സ്ക്വാഡ്രനിലെ സീനിയർ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുല്ലയുടെ നേതൃത്വത്തിൽ രണ്ട് കപ്പലുകൾ ഉണ്ടായിരുന്നു. 1971 യുദ്ധത്തിലെ മുല്ലയുടെ ദൗത്യം ഗുജറാത്തിന് അകലെ അറബിക്കടലിലെ പാകിസ്ഥാൻ അന്തർവാഹിനികളെ തുരത്തുക എന്നതായിരുന്നു.

ഡിസംബർ 9നു രാത്രി 7 മണിക്ക് അഹമ്മദ് തസ്നിം കമാൻഡർ ആയ, സ്രാവ് എന്നു വിളിപ്പേരുള്ള ഫ്രഞ്ച് നിർമ്മിത പാകിസ്ഥാൻ അന്തർവാഹിനി പിഎൻഎസ് ഹാങ്ങോർ ക്യാപ്റ്റൻ മുല്ലയുടെ ബ്രിട്ടീഷ് നിർമ്മിത ബ്ലാക്‌വുഡ് ക്ലാസ് കപ്പൽ ഐഎൻഎസ് ഖുക്രിയെയും ഐഎൻഎസ് ക്രിപാൺ എന്ന കോർവറ്റിനെയും കാത്തുകിടന്നു. രാത്രി 7.57ന് ക്രിപാണിനെ ലക്ഷ്യമാക്കി ഹാങ്ങോർ ആദ്യ ടോർപിഡോ അയച്ചു. എന്നാലത് പൊട്ടിയില്ല.

പുതിയ നിരീക്ഷണ സംവിധാനം പ്രവർത്തിപ്പിക്കാൻ ആവശ്യമായ കുറഞ്ഞ വേഗത്തിലായിരുന്നു ഖുക്രിയുടെ പ്രയാണം. വേഗം വർദ്ധിപ്പിച്ച ഖുക്രിയെ ലക്ഷ്യമാക്കി 8.02ന് ഹാങ്ങോർ അടുത്ത ടോർപിഡോ അയച്ചു. അത് പതിച്ചത് ഖുക്രിയുടെ ഇന്ധന ടാങ്കിലാണ്. അതോടെ ഖുക്രിയിൽ വെള്ളം കയറിത്തുടങ്ങി.

ഐഎൻഎസ് കൃപാൺ ഹാങ്ങോറിനെ തുരത്താൻ ശ്രമിച്ചെങ്കിലും ക്രിപാണെ ലക്ഷ്യമാക്കി അടുത്ത ടോർപിഡോയും തൊടുത്തശേഷം ഹാങ്ങോർ അതിവേഗം മടങ്ങി. കൃപാൺ വെട്ടിത്തിരിച്ച് വേഗം കൂട്ടി അപകടം ഒഴിവാക്കി. പിന്നീട് ഖുക്രിയിലെ നാവികരെ രക്ഷിക്കാനായി ഐഎൻഎസ് കത്ച്ചലിനെയും കൂട്ടി കൃപാൺ മടങ്ങിയെത്തി.

ഇതിനകം തകർന്ന ഖുക്രിയെ ഉപേക്ഷിക്കാൻ ക്യാപ്റ്റൻ മുല്ല തീരുമാനിച്ചു. തീരുമാനം കപ്പലിൽ ഉള്ളവരെ അറിയിച്ചശേഷം മുല്ല രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കപ്പലിൽ കൂടുതലായി വെള്ളം കയറുമ്പോഴും മുല്ല അചഞ്ചലനായി തന്റെ ശ്രമം തുടർന്നു. ഒടുവിൽ തന്റെ ലൈഫ് ജാക്കറ്റ് നൽകി അവസാന നാവികനെയും രക്ഷപ്പെടുത്തിയ ശേഷം മുല്ല കപ്പലിന്റെ മുന്നിലെ അറ്റത്തേക്ക് നീങ്ങി. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.

കപ്പലിൽ നിന്ന് രക്ഷപ്പെട്ട അവസാന നാവികൻ കമാൻഡർ മനു ശർമ്മ നീന്തുന്നതിനിടയിൽ അരനിമിഷം തിരിഞ്ഞുനോക്കി. കപ്പലിന്റെ മുൻഭാഗം വെള്ളത്തിൽ ഏകദേശം എട്ട് ഡിഗ്രി ചരിവിൽ മുകളിലേക്ക് ഉയർന്നു നിൽക്കുന്നു. അദ്ദേഹം കണ്ടത്, കപ്പലിനെ പൂർണ്ണമായും വിഴുങ്ങാൻ വെള്ളമെത്തുമ്പോൾ അചഞ്ചലനായി മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ഒരു കസേരയിൽ ഇരുന്ന് റെയ്ലിങ്ങിൽ പിടിച്ച് തന്റെ സിഗരറ്റിൽ നിന്ന് അവസാന പുകയെടുക്കുന്ന മുല്ലയെയാണ്.

67 പേരെ രക്ഷിച്ചശേഷം മുല്ല സ്വന്തം ഇഷ്ടപ്രകാരം തന്റെ കപ്പലിനൊപ്പം അറബിക്കടലിന്റെ അടിത്തട്ടിലേക്ക്. വിവരം മുല്ലയുടെ കുടുംബത്തെ അറിയിക്കാൻ ചുമതലപ്പെട്ടത് അടുത്ത സുഹൃത്ത് ക്യാപ്റ്റൻ അരവിന്ദ് കുണ്ഡെ. വീരു എന്നായിരുന്നു മുല്ലയുടെ വിളിപ്പേര്. മുല്ലയുടെ വീട്ടിലെത്തി ഭാര്യ സുധയോടും മക്കൾ അമീത, അഞ്ജലി എന്നിവരോടും വീരുവിനെക്കുറിച്ച് ക്യാപ്റ്റൻ കുണ്ഡേ പറഞ്ഞുതുടങ്ങി.

വീരുവിനെ കാണാനില്ലെന്നും മരണപ്പെട്ടെന്നു കരുതാമെന്നും എങ്ങനെ പറയും. ഖുക്രി ടോർപിഡോ ആക്രമണം നേരിട്ടെന്നും അനവധി പേരെ കാണാതായെന്നും വീരു ആൾക്കാരെ രക്ഷിക്കുകയാണെന്നും കുണ്ഡെ പറഞ്ഞൊപ്പിച്ചു. ഉടൻ വന്നു സുധയുടെ പ്രതികരണം: “എന്റെ വീട്ടുകാരൻ തിരിച്ചു വരില്ല. ആരെയും തനിച്ചാക്കി ഒറ്റയ്ക്ക് തിരികെ വരുന്നത് അദ്ദേഹത്തിന്റെ ശീലമല്ല.”

സുധ വെറുതെ ഇരുന്നില്ല. അപകടത്തിൽ കാണാതായ നാവികരുടെ ഭാര്യമാരെ ആശ്വസിപ്പിക്കാനും സഹായിക്കാനും സുധ തീരുമാനിച്ചു. മരണാനന്തര ചടങ്ങുകൾക്കായി ഉറ്റവരുടെ ഭൗതികശരീരം പോലും കിട്ടിയില്ലല്ലോ എന്ന് വിലപിച്ച സ്ത്രീകളോട് സുധ പറഞ്ഞു: “ജിസ് ദിൻ മേരാ ഘർവാലാ ആയേഗാ, ഉസ് ദിൻ തുമാരേ ഘർവാലേ ഭീ ആയേംഗേ." എന്റെ വീട്ടുകാരൻ തിരികെ വരുന്ന ദിവസം നിങ്ങളുടെ വീട്ടുകാരന്മാരും തിരികെവരും.

സുധ പറഞ്ഞത് ശരിയായിരുന്നു. സഹപ്രവർത്തകരെ തനിച്ചാക്കി തിരികെ വരുന്ന ശീലം അവരുടെ വീട്ടുകാരന് ഇല്ലായിരുന്നു. തിരിച്ചുവരാത്ത 194 സഹപ്രവർത്തകർക്കും ഖുക്രിക്കും ഒപ്പം ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയും യാത്രയായി; ശരീരം പോലും തിരികെ വന്നില്ല. മരണാനന്തരമായി രണ്ടാമത്തെ ഉന്നത സൈനിക ബഹുമതിയായ മഹാവീർചക്ര നൽകി രാജ്യം മുല്ലയെ ആദരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends