കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി മാതാപിതാക്കള്‍ ജോലിക്ക് പോയി, അതിഥി തൊഴിലാളികളായ ദമ്പതികൾ തിരികെയെത്തിയപ്പോൾ അനക്കമില്ലാതെ കുഞ്ഞ് തൊട്ടിലില്‍ കിടക്കുന്നു, കുഞ്ഞ് മരിച്ച വിവരം അറിയുന്നത് ആശുപത്രിയിലെത്തിച്ചപ്പോൾ

ഇടുക്കി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍. രാജാക്കാട് കനകക്കുന്നിലാണ് സംഭവം. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാര്‍, ഗോമതി ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കള്‍. പിന്നീട് തിരികെ എത്തിയപ്പോൾ കുഞ്ഞിന് അനക്കം കാണാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിഞ്ഞത്.
അതേസമയം തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. കാരി ബാഗിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൃശൂർ പൂങ്കുന്നത്താണ് സംഭവം. എംഎൽഎ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തിടെ സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിക്കും.
കുഞ്ഞിനെ പൊതുഞ്ഞ കാരി ബാഗ് സ്വരാജ് റൗണ്ടിലെ കടയിലേതാണ്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha