Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

നീതു തട്ടിയെടുത്തത് അശ്വതിയുടെ പൊന്നോമനയെ; കുട്ടിയെ തട്ടിയെടുത്തത് കാമുകനെ കിട്ടാൻ; കാമുകനും പ്രതിയാകും; ജില്ലാ പൊലീസ് മേധാവിയുടെ പത്ര സമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

09 JANUARY 2022 10:27 AM IST
മലയാളി വാര്‍ത്ത

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. തിരുവല്ല സ്വദേശിനിയും കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന നീതു, ഒരു കുരുക്ക് അഴിക്കാന്‍ കുബുദ്ധി പ്രയോഗിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഭര്‍ത്താവും എട്ട് വയസ്സുള്ള കുഞ്ഞുമുള്ള നീതു, ടിക് ടോക്കിലൂടെയാണ് കാമുകനായ ഇബ്രാഹിം ബാദുഷയെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി വളര്‍ന്നു. ഇയാളുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജീവനക്കാരിയായും നീതു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. പ്രണയത്തിനിടെ യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. ഈ വിവരം ഫെബ്രുവരിയില്‍ ഇബ്രാഹിമിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിച്ചു. എന്നാല്‍ ഗര്‍ഭം അലസി. ഇതോടെ നീതു പ്രതിസന്ധിയിലായി. ഡിസംബര്‍ മാസമായിട്ടും കുട്ടി ഉണ്ടാകാത്തതിനാല്‍ കാമുകനും സുഹൃത്തുക്കളും കുടുംബവും നീതുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി.

എത്രയും പെട്ടെന്ന് ഓരു കുഞ്ഞിനെ സംഘടിപ്പിക്കുകയായിരുന്നു നീതുവിന്റെ അടുത്ത ലക്ഷ്യം. ഇതിനായി കളമശേരിയില്‍ നിന്നും അമൃത ആശുപത്രിയിലേക്ക് പോകാന്‍ എന്ന രീതിയില്‍ കാര്‍ പിടിച്ചു. പക്ഷേ കുഞ്ഞിനായുള്ള അന്വേഷണം അവസാനിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ഇവിടെ നഴ്‌സിന്റെ കുപ്പായം അണിഞ്ഞെത്തിയ നീതുവിന് പ്രസവ വാര്‍ഡിലേക്ക് വേഗം കടക്കാനായി. ഇടുക്കി സ്വദേശിനി അശ്വതിയുടെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ പരിശോധനകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ അടുത്ത് നിന്നും മാറ്റി. ശേഷം കടന്ന് കളയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്ത ഉടന്‍ കുഞ്ഞിന്റെ ചിത്രം കാമുകനായ ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തു.

ബിസിനസ് ആവശ്യത്തിനും മറ്റുമായി നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിം വാങ്ങിയിരുന്നു. എന്നാല്‍, പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം ഇബ്രാഹിം മറ്റൊരു വിവാഹത്തിന് മുതിര്‍ന്നത് നീതുവിനെ ചൊടിപ്പിച്ചു. ഇത് തിരികെ വാങ്ങുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. പണം തട്ടിയതിന് കാമുകനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യും.

വൈകിട്ട് മൂന്നു മണിയോടെയാണ് ഗൈനക്കോളജി വാര്‍ഡില്‍ നിന്നും യുവതി കുട്ടിയെയുമായി കടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലു മണിയോടെ മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗര്‍ പൊലീസിന് കൈമാറിക്കിട്ടുന്നത്. തുടര്‍ന്നു, ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജിയുടെയും, എസ്.ഐ ടി.എസ് റെനീഷും സംഘവും ഉടന്‍ തന്നെ പാഞ്ഞെത്തുകയായിരുന്നു. ജില്ലയിലെയും, മെഡിക്കല്‍ കോളേജ് അതിര്‍ത്തിയിലെയും എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും ഉടന്‍ തന്നെ ഗാന്ധിനഗര്‍ പൊലീസിന്റെ സന്ദേശം പാഞ്ഞു. ഒരു മണിക്കൂറിനകം കുഞ്ഞിനെ വീണ്ടെടുക്കയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി ഡി. ശില്പ , അഡീഷണല്‍ എസ്.പി എസ്.സുരേഷ് കുമാര്‍ , ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാര്‍ , ഗാന്ധി നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷിജി , എസ്.ഐ ടി. എസ് റെനീഷ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. യുവതിയുടെ കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പൊലീസിന്റെ ജോലിയെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കുമെന്നും പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (7 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (36 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

Malayali Vartha Recommends