പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന പല്ലശ്ശന സ്വദേശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

പെരുവെമ്പിൽ (പാലക്കാട്) ചെമ്മണാമ്പതി സ്വദേശിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.മുതലമട ചെമ്മണാംപതി വടക്കേ കോളനിയില്‍ ജാന്‍ ബീവിയാണ് (40) മരിച്ചത്. ഇവരുടെ കൂടെ താമസിച്ചിരുന്ന പല്ലശ്ശന അണ്ണക്കോട് സ്വദേശി അയ്യപ്പന്‍ എന്ന ബഷീറിനെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചോറക്കോട് കനാലിനടുത്ത് മന്ദത്തുകാവ് റോഡരികിലാണ് മൃതദേഹം കണ്ടത്.
തലയിലും കഴുത്തിലും കൈയിലും വെട്ടിപ്പരിക്കേല്‍പിച്ച പാടുകളുണ്ട്. പെരുവെമ്ബ് പ്രദേശത്ത് പറമ്ബുകളിലും നെല്‍പാടങ്ങളിലും തൊഴിലെടുത്ത് കഴിയുകയായിരുന്ന ഇരുവരും നേരത്തേ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ പറമ്ബില്‍ ഷെഡ് നിര്‍മിച്ചായിരുന്നു താമസമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി ദേവസ്യ പറഞ്ഞു. അയ്യപ്പന് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്.
ആദ്യഭാര്യ മരിച്ചതാണ്. വെള്ളിയാഴ്ച രാത്രി 8.45ന് ഇരുവരെയും റോഡരികില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജില്ല പൊലീസ് സൂപ്രണ്ട് വിശ്വനാഥിന്‍റെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയി.
പാലക്കാട് സൗത്ത് ഇന്‍സ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. പരേതരായ ബാബു- സാറാമ്മ ദമ്ബതികളുടെ മകളാണ് ജാന്‍ ബീവി. മകള്‍: നിധിഷ. മരുമകന്‍: റിയാസ്.
https://www.facebook.com/Malayalivartha