നൂറിൽപരം മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച ബുള്ളി ബായ് ആപിന് പിന്നില്‍ വിദ്യാര്‍ത്ഥികള്‍; മുസ്ലിങ്ങളും സിഖുകാരും തമ്മിൽ അകല്‍ച്ച ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് പ്രതികൾ, സംഭവത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

നിരവധി മേഖലകളിലുള്ള നൂറിലധികം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച ബുള്ളി ബായി ആപിന് പിന്നില്‍ പ്രവർത്തിച്ചത് വിദ്യാർഥികൾ. ഇവര്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ലെന്നും പാട്രിയോടിക് പിപ്പിള്‍സ് ഫ്രണ്ട് അസം അഭിപ്രായപ്പെട്ടു. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരണമെന്നാണ് പിപിഎഫ്‌എ അഭിപ്രായപ്പെടുന്നത്.
ബുുള്ളി ബായി ആപിന്‍റെ മുഖ്യസൂത്രധാരന്‍ നീരജ് ബിഷ്‌നോയി എന്ന കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. അസമിലെ ജോര്‍ഹടില്‍ നിന്നും അറസ്റ്റിലായ നീരജിന് വികൃതമായ ലൈംഗിക ചോദനയുള്ള വിദ്യാര്‍ത്ഥിയാണ്. രാജസ്ഥാന്‍ സ്വദേശിയായ ഇയാള്‍ ഹിന്ദു സംഘടനകളുമായോ അത്തരം ആശയങ്ങളുമായോ ബന്ധമുള്ള വിദ്യാര്‍ത്ഥിയല്ല.
ബുള്ളി ബായിക്ക് മുന്‍പുണ്ടായിരുന്ന സുള്ളി ഡീല്‍സ് എന്ന വെബ്‌സൈറ്റില്‍ നേരത്തെ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയായ ഹസീബ അമീന്‍റെ ഫോട്ടോ വില്‍പനയ്ക്ക് വെച്ചാണ് നീരജ് രംഗത്തെത്തുന്നത്. കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമവിഭാഗത്തിന്‍റെ ദേശീയ കോഓര്‍ഡിനേറ്ററായ ഹസിബ അമിനുമായി നീരജിനുണ്ടായ നീരസത്തിന്‍റെ ഭാഗമായാണ് അവരുടെ ഫോട്ടോ വില്‍പനയ്ക്ക് വെച്ചതെന്ന് പറയുന്നു.
ജാവേദ് ആലം എന്ന മുസ്ലിം യുവാവാണ് തനിക്ക് വേണ്ടി ബുള്ളി ബായി എന്ന ആപ് നിര്‍മ്മിച്ചു നല്‍കിയതെന്നും നീരജ് ബിഷ്‌നോയി ദല്‍ഹി പൊലീസിനോട് പറഞ്ഞു. നേരത്തെ മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചതിന്‍റെ പേരില്‍ ഗിറ്റ്ഹബ്ബ് എന്ന ആപ് വിവാദമായിരുന്നു. പിന്നീട് ഈ ആപ് സര്‍ക്കാര്‍ നിരോധിച്ചു. പക്ഷെ ഈ ആപിന്‍റെ പ്ലാറ്റ് ഫോം ആണ് ബുള്ളി ബായി ആപിന് വേണ്ടി നീരജും കൂട്ടരും ഉപയോഗിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട ഒരു പെണ്‍കുട്ടിയുള്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ കോളെജ് വിദ്യാര്‍ത്ഥികളാണ്. വിശാല്‍കുമാര്‍ ജാ, മായാങ്ക് റാവത്ത്, ശ്വേത് സിങ് എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. ഇവര്‍ മൂവരും സിഖുകാരുടെ പേരുകളാണ് ഇവരുടെ ട്വിറ്റര്‍ പേജുകളില്‍ ഉപയോഗിച്ചിരുന്നു. സിഖുകാരും മുസ്ലിങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പറയുന്നു. ഇതില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.
2021 ജൂലായ് നാലിന് പത്രപ്രവര്‍ത്തകരും ഗവേഷകരും സാമൂഹ്യപ്രവര്‍ത്തകരുമായ 90 മുസ്ലിം സ്ത്രീകളെയാണ് ബുള്ളി ബായി ആപില്‍ വില്‍പനയ്ക്ക് വെച്ചത്. ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയാണ് വില്‍പനയ്ക്ക് വെച്ചത്. പ്രതികള്‍ തന്നെ സൃഷ്ടിച്ച വിവിധ ട്വിറ്റര്‍ പേജുകളിലും ഇവരുടെ ഫോട്ടോ വില്‍പനയ്ക്ക് വെച്ചിരുന്നു.
നിരവധി സ്ത്രീ വിമോചക പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ദല്‍ഹി, മുംബൈ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായത്. എന്നാല്‍ ഈ പ്രതികള്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ല. ഇവര്‍ ആരും ഏതെങ്കിലും ഹിന്ദു സംഘടനകളില്‍ അംഗവുമല്ല. മുസ്ലിം പെൺകുട്ടികളുടെ ചിത്രം വില്പനയ്ക്ക് വെച്ചതിന്റെ പിന്നിലെ പ്രചോദനം എന്താണെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha