വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന് മകൻ, ഒളിവില്‍ പോയ പ്രതിയെ സഹോദരന്‍ വിളിച്ചു വരുത്തി, വീട്ടിലെത്തിയ പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാരുടെ സഹായത്തോടെ, അരും കൊലപാതകം പുറത്തറിഞ്ഞത് മകള്‍ അച്ഛനമ്മമാരെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ, സമീപവാസിയെ വിവരം അയിച്ചതോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ കണ്ട് കാഴ്ച്ച അതിഭീകരം...!!!

പാലക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനല്‍ പൊലീസ് പിടിയില്‍. മൈസൂരില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന്‍ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയാണ് വൃദ്ധ ദമ്പതികളായ 65 കാരന്‍ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയും വീടിനകത്ത് രക്തത്തിൽ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
കൃത്യം നടക്കുന്നതിന് മുമ്പ് രാത്രി ഒമ്പത് മണിവരെ വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ആക്കി ഒഴിവിൽ പോകുകയായിരുന്നു. സംഭവത്തിൽ പോലീസ് സനലിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സഹോദരന്റെ സഹായത്തോടെ
സനല്‍ പിടിയിലാത്.
എറണാകുളത്തുള്ള മകള്‍ സൗമിനി രാവിലെ അച്ഛനമ്മമാരെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും, ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്.ഇരുവരുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.
പാലക്കാട് എസ്.പി ആര്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു .മുംബൈയില്‍ ജ്വല്ലറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സനല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ നാളായി വീട്ടിലുണ്ട്. സനല്‍ ബംഗ്‌ളൂരുവിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. മോഷണ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha