മകന് അപകടംപറ്റിയെന്ന് ആറിഞ്ഞ് ആ അമ്മ യൂണിഫോം പോലും മാറ്റാതെ വീട്ടിലെത്തി; ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മയ്ക്ക് എന്തോ സംഭവിച്ചെന്ന് മനസിലായി; അദ്വെതം വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരും, മാധ്യമങ്ങളും പൊലീസും സ്ഥലത്ത് നിറഞ്ഞത് ശരിക്കും പുഷ്പകലയെ വിഗ്വലയാക്കി, പൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും
കേരളത്തെ വീണ്ടും നടുക്കി ഒരു വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടിരുന്നു. നാടിനെ ശോകമൂകമാക്കി ആ സംഭവം അരങ്ങേറുമ്പോൾ ആ അമ്മയിലേക്കാണ് ഏവരുടെയും കണ്ണുകൾ. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചംബരം പട്ടപ്പറയിലാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കൊലചെയ്യപ്പെട്ട ധീരജിന്‍റെ വീട് ഉള്ളത്. അമ്മ പുഷ്പകല കൂവോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തുവരികയാണ്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ധീരജിന്‍റെ കുടുംബം 'അദ്വെതം' എന്ന വീട് എടുത്തത്.
തിങ്കളാഴ്ചയും പതിവ് പോലെ ആശുപത്രിയില്‍ ജോലിക്ക് പോയതാണ് പുഷ്പകല. ഉച്ചകഴിഞ്ഞപ്പോൾ ഒരുകൂട്ടം സഹപ്രവർത്തകരെത്തിയിരുന്നു. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ മകൻ ധീരജിന് അപകടം പറ്റിയെന്നും വീട്ടിൽ പോകാമെന്നും പറയുകയായിരുന്നു. അങ്ങനെ യൂണിഫോം പോലും മാറ്റുന്നതിന് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പുഷ്പകലയെ വീട്ടില്‍ എത്തിച്ചത്. അദ്വെതം വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരും, മാധ്യമങ്ങളും പൊലീസും സ്ഥലത്ത് നിറഞ്ഞത് ശരിക്കും പുഷ്പകലയെ ആശങ്കയിലാക്കി.
എന്നാൽ എന്തോ സംഭവിച്ചെന്ന് മനസിലാക്കിയ പുഷ്പകല അലറിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ചേട്ടൻ കൊല്ലപ്പെട്ട വിവരം നേരത്തേ അറിഞ്ഞിരുന്ന അനുജൻ അദ്വൈത് തീര്‍ത്തും സങ്കടത്തില്‍ മുങ്ങി അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അദ്വെതിനും രംഗം നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല.
അതോടൊപ്പം തന്നെ പുഷ്കലയുടെ നിലവിളി കേട്ടുനിൽക്കാനാകാതെ ആളുകൾ പിന്മാറി. ധീരജിന്റെ അച്ഛൻ രാജേന്ദ്രനും എല്ലാം തകര്‍ന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ സി.പി.എം. നേതാക്കളായ ജയിംസ് മാത്യുവും പി.കെ.ശ്യാമളയും അരീക്കമലയിൽനിന്ന് ബന്ധുക്കളും വന്നു. അവരാണ് ഒടുവില്‍ കാര്യം പുഷ്പകലയെ അറിയിച്ചത്.
അതേസമയം തളിപ്പറമ്പ് ചിന്മയമിഷൻ സ്കൂളിൽ പ്ലസ്‌ടു വരെ പഠിച്ച ധീരജ് നാട്ടിൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്കൊന്നും പോകാറില്ലായിരുന്നു എന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയ ശേഷമാണ് എസ്എഫ്ഐയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
തിരുവനന്തപുരം പാലോട് സ്വദേശിയായ രാജേന്ദ്രൻ എൽ.ഐ.സി. ഏജൻറായി വർഷങ്ങൾക്കുമുൻപെ തളിപ്പറമ്പിൽ എത്തിയതാണ്. താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിലും ജോലിചെയ്തിരുന്ന പുഷ്കല പിന്നീടാണ് കൂവോട്ടേക്ക് മാറിയത്. പലയിടത്തായി സ്വന്തം വീട്ടിലും വാടകയ്ക്കും താമസിച്ചശേഷം രണ്ടുവർഷം മുമ്പാണ് പുന്നക്കുളങ്ങരയിൽ വീടുവെച്ച് താമസം തുടങ്ങിയിരുന്നത്.
https://www.facebook.com/Malayalivartha



























