Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'കുപ്രസിദ്ധിയിലൂടെയാണെങ്കിലും തനിക്ക് പ്രസിദ്ധനായാൽ മതിയെന്ന് ചിന്തിക്കുന്നവരോട് പ്രതികരിക്കേണ്ട രീതി ഇതല്ല എന്നറിയാം. ചാനലിന്റെ സുരക്ഷിതത്വത്തിൽ നിന്ന് പുറത്തു കടന്നാണ് ഇതുപോലെ പ്രതികരിക്കുന്നത് എങ്കിൽ അതിന്റെ പരിണത ഫലം ഞാനോ നിങ്ങളോ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്ന് ഇതിനാൽ താക്കീത് നൽകുന്നു....' നടൻ ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തുന്നവർക്കെതിരെ വിമർശനവുമായി ആക്രമിക്കപ്പെട്ട നടിയുടെ ബന്ധു രാജേഷ് ബി മേനോൻ

11 JANUARY 2022 01:00 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്രതീക്ഷിത വഴിത്തിരിവാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലൂടെ സംഭവിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ പ്രതിയായ നടൻ ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തുന്നവർക്കെതിരെ വിമർശനവുമായി ആക്രമിക്കപ്പെട്ട നടിയുടെ ബന്ധു രാജേഷ് ബി മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപ് ന്യായീകരികരണ തൊഴിലാളികളോട് പറയാൻ ഒന്ന് മാത്രമെയൊള്ളൂ, ഇത്തരത്തിൽ സംഭവിക്കുന്നത് നിങ്ങളുടെ കുടുംബത്തിലാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന് രാജേഷ് ചോദിക്കുകയാണ്. ഇതോടൊപ്പം ഒന്നം നിന്നവരോടും രജേഷ് നന്ദി രേഖപ്പെടുത്തുന്നുണ്ട്.

രാജേഷ് ബി മേനോന്റെ വാക്കുകൾ ഇങ്ങനെ;

ഞങ്ങൾ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു ഞങ്ങളുടെ കൂടെ നിൽക്കുന്ന എല്ലാ സുമനസ്സുകളോടും ആദ്യമായി തന്നെ നന്ദി പറയട്ടെ. പക്ഷേ ഈ കുറിപ്പ് എഴുതുന്നതിന് കാരണം ഞങ്ങൾ കേൾക്കേണ്ടതായ പലതും നിങ്ങൾ കൂടി കേൾക്കേണ്ടി വരുന്നു എന്ന വേദന കൊണ്ടാണ്. ഞങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരിൽ പലരും ഇന്ന് വ്യാജ അക്കൗണ്ട്കളിലൂടെ സൈബർ ബുള്ളിയിങ്ന് ഇരകളായിത്തീർന്നിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. ‘ അവർ ചെയ്യുന്ന രീതിയിൽ തന്നെ നിങ്ങൾക്കും പ്രതികരിച്ചു കൂടെ ‘എന്ന് ചോദിക്കുന്ന പലരോടും ഞങ്ങൾ പറഞ്ഞത് ഒന്നേയുള്ളൂ, അതു പോലെ പ്രവർത്തിക്കാൻ ഞങ്ങളുടെ സംസ്‌കാരം ഞങ്ങളെ അനുവദിക്കുന്നില്ല എന്ന് മാത്രം . അവർ പ്രതികരിക്കുന്നതുപോലെ ഞങ്ങൾ പ്രതികരിക്കാത്തതുകൊണ്ടു മാത്രമാണ് ഇത്ര ചങ്കൂറ്റത്തോടെ എനിക്കീ കുറിപ്പെഴുതാൻ സാധിക്കുന്നതും.

നുണയ്ക്ക് വിജയിക്കണമെങ്കിൽ എന്നും ഒരു തുണ കൂടിയേ കഴിയൂ. സത്യത്തിന് അതിന്റെ ആവശ്യമില്ല. പറയുവാനുള്ളത് ചങ്കൂറ്റത്തോടെ സ്വന്തം വ്യക്തിത്വത്തോട് തുറന്നു പറയുന്നവരോട് എന്നും ബഹുമാനമേയുള്ളൂ, മറിച്ച് സ്വന്തം മനസ്സാക്ഷി പണയം വെച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ പോലും കപട മുഖം മൂടി ധരിച്ച് നിങ്ങളുടെ ജോലിയുടെ ഭാഗമായോ കിട്ടുന്ന പ്രതിഫലത്തിന് കൂറ് കാണിക്കുന്നതിന് വേണ്ടിയോ പ്രതികരിക്കുന്ന കേവലം പ്രതികരണ, ന്യായീകരികരണ തൊഴിലാളികൾ മാത്രമാണ്, നിങ്ങളെങ്കിൽ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ, നിങ്ങളുടെ വീട്ടിൽ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കിൽ ഇതുപോലെത്തന്നെയാണോ നിങ്ങൾ പ്രതികരിക്കുക? അങ്ങനെ സംഭവിക്കാതിരിക്കട്ടെ, കാരണം അങ്ങനെ സംഭവിച്ചാൽ അതിന്റെ ആഘാതം നിങ്ങൾ കരുതുന്നതിനേക്കാളും നിങ്ങൾക്ക് താങ്ങാവുന്നതിനേക്കാളും എത്രയോ അപ്പുറത്തായിരിക്കും.

സ്വന്തം മനസാക്ഷിയോട് ചോദിക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ഉത്തരം ഇതുപോലെ തന്നെ ഇനിയും തുടരാം എന്നാണെങ്കിൽ ഒരുകാര്യം തിരിച്ചറിയുക. ഈ നിമിഷം മുതൽ നിങ്ങളുടെ ജീവിതം നിങ്ങൾ കരുതുന്നതിനേക്കാൾ എത്രയോ മടങ്ങ് ദുരിതപൂർണ്ണമാകാൻ പോകുകയാണ് . ഞാൻ ആരുടേയും പേരെടുത്ത് പറയുന്നില്ല , നിങ്ങൾ ഒന്ന് പിറകിലേക്ക് നോക്കുക നാല് വർഷങ്ങളായി നിങ്ങളുടെ പ്രിയങ്കരരായിരുന്ന നിങ്ങൾ ഇന്നും ചെയ്യുന്നത് പോലെ ഞങ്ങൾക്കെതിരായും നിങ്ങൾക്ക് പ്രിയപ്പെട്ടവന് വേണ്ടിയും ന്യായീകരിക്കുകയും വാദിക്കുകയും ചെയ്തിരുന്ന പലരുടേയും ജീവിതം നിമിഷങ്ങൾക്കകമാണ് മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട പലരെയും ഈ കാലയളവിൽ അവർക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ചെയ്ത് പോയതിലുള്ള കുറ്റബോധം കൊണ്ടാണോ അതോ ജീവനിലുള്ള കൊതികൊണ്ടാണോ എന്നറിയില്ല, പലർക്കും പലതും ചുറ്റുപാടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം നിങ്ങൾ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമാണ്.

 

ചന്ദനം ചാരിയാൽ ചന്ദനമേ മണക്കൂ, മറിച്ചാണെങ്കിൽ … ഞാൻ ഉറപ്പിച്ചു പറയാം. ഈ പറഞ്ഞതിന്റെ പേരിൽ എനിക്ക് നേരെ ഒരു സൈബർ ആക്രമണത്തിനാണ് നിങ്ങൾ തയ്യാറാകുന്നത് എങ്കിൽ അതിനുള്ള എല്ലാ മുൻകരുതലുകളും എടുത്തു കൊണ്ടാണ് ഞാൻ ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

ഇനി മറ്റൊരുകാര്യം പറയുവാനുള്ളത്, അനേകം തന്ത മാർക്ക് പിറന്നതിൽ അഭിമാനിക്കുന്ന ചില മുൻ ജനപ്രതിനിധികൾ അവരുടെ മനസ്സിലെ വൈകൃതങ്ങൾ ആവേശത്തോടെ മാധ്യമങ്ങളിലൂടെ പറയുമ്പോൾ പ്രതികരിക്കാത്തത് നിങ്ങളോടുള്ള ഭയം കൊണ്ടല്ല, മറിച്ച് ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്.

 

കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ സ്വന്തം വാക്കുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലമെന്നവണ്ണം കൈകളിലൂടെ ഊർന്ന് പോകുന്നത് കാണുമ്പോൾ ഉണ്ടാകുന്ന പകപ്പ് ഒരു മനുഷ്യന്റെ , ചില മൃഗങ്ങളുടെയും മാനസികാവസ്ഥ തകരാരിലാക്കിയേക്കാം. പക്ഷേ അതുവരെ സ്നേഹിച്ചു വളർത്തിയ വളർത്തുനായ്ക്ക് പേ പിടിച്ചാൽ അതിനെ സംരക്ഷിച്ചില്ലെങ്കിൽ നാട്ടുകാർ ഇടപെട്ട് ആ നായയെ തല്ലിക്കൊല്ലുവാൻ വരെ മടിക്കില്ല. അത് കണ്ട് നിൽക്കുവാൻ മാത്രമേ അതിന്റെ ഉടമസ്ഥർക്ക് പോലും സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇതൊരു ഓർമ്മപ്പെടുത്തലാണ്.

 

നിങ്ങൾ സ്നേഹിക്കുന്നത് തെരുവുനായയേയോ വേട്ടപ്പട്ടിയേയോ ആകട്ടെ അതിനെ അതിന്റെ ഇഷ്ടപ്രകാരം അലഞ്ഞുതിരിയാൻ അനുവദിച്ചാൽ അതിന്റെ അനന്തരഫലവും ഇതേ മാനസികാവസ്ഥയോടെ നിങ്ങൾക്ക് സ്വീകരിക്കേണ്ടതായി വരും. വൃദ്ധരായ വ്യക്തികളിൽ ചിലക്കെങ്കിലും മാനസിനിലയിൽ തകരാറ് സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. അന്നേരം അവരെ വീട്ടിൽ തന്നെയിരുത്തി അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ടവർ ചെയ്യാറുള്ളത്.

 

മറിച്ച് പുകഞ്ഞകൊള്ളി പുറത്ത് എന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നതെങ്കിൽ എനിക്ക് മറ്റൊന്നും പറയാനില്ല . കുപ്രസിദ്ധിയിലൂടെയാണെങ്കിലും തനിക്ക് പ്രസിദ്ധനായാൽ മതിയെന്ന് ചിന്തിക്കുന്ന ഒറ്റ തന്തയ്ക്ക് പിറക്കാത്തവരോട് പ്രതികരിക്കേണ്ട രീതി ഇതല്ല എന്നറിയാം. ചാനലിനെ സുരക്ഷിതത്വത്തിൽ നിന്ന് പുറത്തു കടന്നാണ് ഇതുപോലെ പ്രതികരിക്കുന്നത് എങ്കിൽ അതിന്റെ പരിണത ഫലം ഞാനോ നിങ്ങളോ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്ന് ഇതിനാൽ താക്കീത് നൽകുന്നു.

എന്നെന്നും അവൾക്കൊപ്പം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends