സർക്കാർ ഗവർണർ പോരിൽ മഞ്ഞുരുകുന്നു; ചാൻസലറായി തുടരണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതി മുഖ്യമന്ത്രി; ചികിത്സയ്ക്ക് വേണ്ടി താൻ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു; ഗവർണ്ണറുടെ മറുപടിക്കായി ആകാംഷയോടെ കാത്ത് കേരളം

സർക്കാർ ഗവർണർ പോര്. ഗവർണർക്ക് കത്തെഴുതി മുഖ്യമന്ത്രി. ചാൻസലറായി തുടരണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഗവർണർ കത്തെഴുതിയത്. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് കത്ത് എഴുതിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ് ഗവർണർ.
അദ്ദേഹത്തെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വിളിച്ചത്. സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു.
ചികിത്സയ്ക്ക് വേണ്ടി താൻ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു. മുഖ്യമന്ത്രിയോട് ഫോൺ കോളിനോട് പോസീറ്റിവായിട്ടായിരുന്നു ഗവർണർ പെരുമാറിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്നത് .
സർവ്വകലാശാല, ഡി ലീറ്റ് വിഷയങ്ങളിൽ സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാഞ്ഞതിൽ വിമർശനമുയരുകയുണ്ടായി.
സംസ്ഥാന ചരിത്രത്തിൽ വെറോരു ഗവർണറും ഇത്ര പരസ്യമായ ആരോപണങ്ങളും വിമർശനവും സർക്കാരിന് നേരെ ഉയർത്തിയിട്ടില്ല . ഇത്രയേറെ ഗുരുതര വിഷയങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി താനുമായി സംസാരിക്കാത്തതിൽ ഗവർണർ അതൃപ്തനാണെന്നും സൂചനകൾ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha