കോവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിച്ചത് എ.കെ.ജി സെന്ററിലോ? മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തിലെ പല നിര്‍ദ്ദേശങ്ങളും തയ്യാറാക്കിയത് എ.കെ.ജി.സെന്ററിലാണെന്ന് റിപ്പോര്‍ട്ട്

കോവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിച്ചത് എ.കെ.ജി സെന്ററിലോ? മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തിലെ പല നിര്‍ദ്ദേശങ്ങളും തയ്യാറാക്കിയത് എ.കെ.ജി.സെന്ററിലാണെന്നാണ് റിപ്പോര്‍ട്ട്.
കോളേജുകളും സ്‌കൂളുകളും പൂര്‍ണമായി അടയ്ക്കാനാണ് ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിച്ചിരുന്നത്. സ്‌കൂളുകളും കോളേജുകളും അടയ്ക്കാന്‍ കാരണം അവ ക്ലസ്റ്ററുകളുമായി മാറിയതുകൊണ്ടാണ്. കുട്ടികള്‍ക്ക് രോഗം ഗുരുതരമാകില്ലെന്ന് പറയുന്നുണ്ടെങ്കിലും നിരവധി വിദ്യാര്‍ത്ഥികള്‍ രോഗബാധിതരാണ്. മാളുകളും മറ്റും അടയ്ക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. തീയേറ്ററുകളും മറ്റും അടയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തിന് എത്തും മുമ്പ് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് കോടിയേരിയുമായി സംസാരിച്ചത്. തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പൂര്‍ണമായി മാറ്റിയെന്നാണ് വിവരം.
സ്‌കൂളുകളും കോളേജുകളും പൂര്‍ണമായി അടയ്ക്കുമെന്നാണ് ആദ്യം ചാനലുകളില്‍ വന്ന വാര്‍ത്ത. യോഗത്തില്‍ നിന്നു തന്നെയാണ് ചാനലുകള്‍ക്ക് ഇത് ചോര്‍ന്നു കിട്ടിയത്.
ഇതില്‍ അര മണിക്കൂറിനുള്ളില്‍ മാറ്റമുണ്ടായി. സ്‌കൂളും കോളേജും അടച്ചിട്ട് സി പി എം സമ്മേളനം നടത്തുന്നത് ഭംഗിയാവില്ലെന്ന ചിന്തയില്‍ എ കെ ജി സെന്ററിലാണ് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപെട്ടത്.
പാര്‍ട്ടി സമ്മേളനം ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ലോക് ഡൗണ്‍ കര്‍ശനമാക്കുമായിരുന്നു. ഇക്കാര്യം ജനങ്ങള്‍ക്ക് മാത്രമല്ല ഹൈക്കോടതിക്കും മനസിലായതു കൊണ്ടാണ് കര്‍ശനമായ ഇടപെടല്‍ ഉണ്ടായത്. കാസര്‍കോട്, തൃശൂര്‍ പമ്മേളനങ്ങള്‍ പൊളിഞ്ഞതും അങ്ങനെയാണ്.
സമ്മേളനങ്ങള്‍ നടത്താനായി രണ്ട് ജില്ലകളെ കാറ്റഗറി എ, ബി, സി എന്നിവയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ടിപിആര്‍ അനുസരിച്ച് തൃശ്ശൂരിലും കാസര്‍കോടും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയാണ് വേണ്ടത്. എന്നാല്‍ സമ്മേളനം നടത്താനായി ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്താതെ ഈ ജില്ലകളെ മാറ്റി നിര്‍ത്തുകയാണ് സിപിഎം ചെയ്യുന്നത്. ആരോഗ്യവകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകള്‍ നിശ്ചലമായി മാറിക്കഴിഞ്ഞു .
ടിപിആര്‍ ഇത്രത്തോളം ഉയര്‍ന്നിട്ടും 300 മുതല്‍ 500 പ്രതിനിധികളെവെച്ച് പാര്‍ട്ടി സമ്മേളനം നടത്തുന്നത് രോഗം കൂടുതല്‍ വ്യാപിക്കുന്നതിന് മാത്രമേ കാരണമാവുകയുള്ളൂവെന്ന വിവരം സി പി എം അനുഭാവികളായ ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു.എന്നാല്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് മുടക്കം വരുത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന ക്യത്യമായ വിവരമാണ് നേതാക്കള്‍ നല്‍കിയത്. അതോടെ ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ എടുക്കാതായി.
തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിക്കും എംഎല്‍എയ്ക്കും നൂറ് കണക്കിന് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റീനില്‍ പോകാതെ രോഗവാഹകരായി മാറുന്നതില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള സി പി എമ്മുകാര്‍ക്ക് അമര്‍ഷമുണ്ട്.
പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റുന്നത് ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരിടത്തും നടക്കില്ല. സിപിഎം അനാവശ്യ വാശി കാണിക്കുകയാണ്. എന്ത് കോവിഡ് വന്നാലും പാര്‍ട്ടി സമ്മേളനം നടത്തും എന്ന വാശിയാണ് ഇപ്പോള്‍ കാണുന്നത്. യഥാര്‍ ത്ഥത്തില്‍ ഹൈക്കോടതി ഉത്തരവില്‍ ഉദ്യോഗസ്ഥ നേത്യത്വം തീര്‍ത്തും തൃപ്തരാണ്.
"
https://www.facebook.com/Malayalivartha


























