"കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല" ; ഭക്ഷ്യക്കിറ്റും വ്യാജവാഗ്ദാനങ്ങളുമായി വാ പൊളിച്ചു നിന്ന കമ്മ്യൂണിസ്റ്റ് മുതല മലയാളിയെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു; വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ
"കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല" എന്ന വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല": (വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍)
ഭക്ഷ്യക്കിറ്റും വ്യാജവാഗ്ദാനങ്ങളുമായി വാ പൊളിച്ചു നിന്ന കമ്മ്യൂണിസ്റ്റ് മുതല മലയാളിയെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു…രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണ്…..രോഗവ്യാപനം കൈവിട്ടു പോയിട്ടും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം ഭരണത്തുടര്‍ച്ച നല്‍കിയവര്‍ക്കുള്ള സമ്മാനമാണ്…
പാര്‍ട്ടിക്കു മേലെ പ്രോട്ടോക്കോളും പറക്കില്ല…!കളക്ടറും എസ്‌പിയുമടക്കം ഉദ്യോഗസ്ഥർ ഒന്നടങ്കം പാര്‍ട്ടിക്കാരുടെ അടിയാന്‍മാരായി മാറുന്ന ദയനീയ കാഴ്ച…ബംഗാളിലും തൃപുരയിലുമെല്ലാം ജനം തിരിച്ചറിഞ്ഞ് അടിച്ചോടിച്ച കമ്മ്യൂണിസ്റ്റ് അഹന്ത കേരളം മനസ്സിലാക്കാന്‍ ഇനിയെത്ര കാലം വേണം …?
കോവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോളും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സിപിഎം പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് വി.മുരളീധരന്‍ പറഞ്ഞിരുന്നു. .ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാന്‍ സിപിഎം തയ്യാറാവണം. വൈറസിന്‍റെ മൊത്ത വിതരണം ഏറ്റെടുത്തിരിക്കുകയാണ് ഭരണകക്ഷി. പ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിര്‍ത്തിവയ്ക്കാതിരുന്നത് വലിയ തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കി.
കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസര്‍ഗോഡും സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്തയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവന്‍ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണം. കേന്ദ്രകമ്മിറ്റിയില്‍ രോഗം സ്ഥിരീകരിച്ചിട്ടും ക്വാറന്‍റൈനില്‍ പോകാതിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തെളിച്ച പാതയിലൂടെയാണ് ജില്ലാ നേതൃത്വങ്ങള്‍ പോവുന്നതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha