അങ്ങനെ അങ്ങ് പോകാൻ വരട്ടെ; കേസിൽ ദിലീപിന്റെ അപ്രതീക്ഷിത നീക്കം; ബൈജു പൗലോസിന്റെ ഫോൺ കൂടെ പരിശോധിക്കണം; കേസിൽ വമ്പൻ ട്വിസ്റ്റ് ഫൊറൻസിക് വിദഗ്ധന്റെ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു; കോടതിയിൽ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്ന് കത്ത്

നടിയെ ആക്രമിച്ച കേസിൽ പുതിയൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന ആവശ്യമാണ് നടൻ ദിലീപ് ഉന്നയിച്ചിരിക്കുന്നത് . ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികൾ പഴയ മൊബൈൽ ഫോൺ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നു
ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആയതിനാൽ ഈ പഴയ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിക്കത്തിലായിരുന്നു ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ വർഗീസ് അലക്സാണ്ടർക്കായിരുന്നു കത്തുനൽകിയത്.
ഗൂഢാലോചന നടന്നതായി പറയുന്ന 2016–17 കാലത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഉപയോഗിച്ചവയല്ലെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ആ സമയത്ത് ഉപയോഗിച്ചവയെല്ലാം 2017-ൽ തന്റെ അറസ്റ്റിനു ശേഷം കോടതിമുമ്പാകെ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയവയാണെന്നും അദ്ദേഹം വ്യക്തമാക്കി .
നിലവിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകളിലൊന്ന് ഉള്ളത് മറ്റൊരാളുടെ പേരിലാണ്. കുറച്ചു ദിവസങ്ങൾക്കു മുന്നെയായിരുന്നു ഇതുപയോഗിച്ചു തുടങ്ങിയത്. മറ്റൊന്ന് ബാങ്കിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. താനും ബാലചന്ദ്രകുമാറും തമ്മിൽ സംസാരിച്ചിട്ടുള്ളത് സ്ഥിരം ഉപയോഗിക്കുന്ന മൂന്നാമത്തെ ഫോണിലാണെന്നും വെളിപ്പെടുത്തിയിരിക്കുന്നു .
ഈ ഫോൺ തന്റെ അഭിഭാഷകൻ മുഖേന മൊബൈൽ ഫൊറൻസിക് വിദഗ്ധന്റെ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബൈജു പൗലോസും ബാലചന്ദ്രകുമാറും എന്തൊക്കെ സംസാരിച്ചുവെന്ന് പരിശോധിക്കണമെന്നും ആവശ്യമുന്നയിച്ചിരിക്കുകയാണ് .
സംവിധായകൻ വ്യാസൻ എടവനക്കാട്, അഡ്വ. സജിത്ത് എന്നിവരുമായി ബാലചന്ദ്രകുമാർ നടത്തിയ ആശയവിനിമയവും പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ് . ബൈജു പൗലോസിന്റെ മാത്രമല്ല ബാലചന്ദ്രകുമാർ താനുമായി നടത്തിയ ആശയവിനിമയം എന്താണെന്ന് പരിശോധിക്കാനും ദിലീപ് ആവശ്യമുന്നയിക്കുന്നുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അഭിഭാഷകന്റെ മൊഴിയെടുത്തിരുന്നു . തിരുവനന്തപുരം സ്വദേശി സജിത്തിന്റെ മൊഴിയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇദ്ദേഹം തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഭിഭാഷകന്റെ മൊഴിയനുസരിച്ച് നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടതായി ബാലചന്ദ്രകുമാർ പറഞ്ഞുവെന്നാണ്. ബാലചന്ദ്രകുമാർ അയച്ച വാട്സാപ്പ് ചാറ്റുകൾ ക്രൈംബ്രാഞ്ച് സംഘത്തിനു അഭിഭാഷകൻ കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha























