അടിപൊളി തീരുമാനം... നിലപാട് മാറ്റി ബാബുവിനെ കുടുക്കി... മല കയറിയ ബാബുവിന് തടവ് ശിക്ഷയും പിഴയും! മന്ത്രിയെ തള്ളി വനംവകുപ്പ്?

അനധികൃതമായി റിസർവ് വനത്തിനുള്ളിൽ കടന്ന്, അവിടെ വച്ച് അപകടം സംഭവിച്ച് മലയിടുക്കിൽ കുടുങ്ങി ഹീറോ പരിവേഷം ലഭിച്ച് സൂപ്പർ ഹീറോയായി മാറിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ സർക്കാർ കേസെടുത്ത വാർത്തകൾ ഇന്നലെ മുതൽ പുറത്ത് വന്നിരുന്നു. എന്നാൽ കേസെടുക്കില്ലെന്നും, ബാബുവിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് ബാബുവിനെതിരെ കോസെടുത്തു? ബാബുവിനെ പ്രകീർത്തിക്കുകയും അയാൾക്ക് വേണ്ടി മുക്കാൽ കോടിയിലധികം രൂപ ചെലവഴിക്കുകയും ചെയ്ത സർക്കാർ പണി കിട്ടുമെന്ന് ഉറപ്പായതോടെയാണ് കളം മാറ്റി ചവിട്ടിയത്.
ബാബുവിന് പിന്നാലെ നിരവധിയാളുകൾ മലക്കയറ്റം തുടങ്ങിയതോടെയാണ് സർക്കാർ പുലിവാൽ പിടിച്ചത്. ബാബുവാണ് എല്ലാമെല്ലാം എന്ന് ഇന്നലെ വരെ പറഞ്ഞു കൊണ്ടിരുന്ന സർക്കാർ പൊടുന്നനെ ബാബുവിനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇപ്പോൾ രാത്രിയായാൽ ഫ്ലാഷ് ലൈറ്റുമായി നിരവധിയാളുകൾ മല കയറുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അതുകൊണ്ട്, ചേറാട് കുമ്പാച്ചി മലയിൽ കയറി രണ്ടു ദിവസം കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് സെക്‌ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ആറു മാസം വരെ തടവോ അല്ലെങ്കിൽ 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ റേഞ്ച് ഓഫിസർ ആഷിക് അലി, ബാബുവിന്റെ വീട്ടിലെത്തി മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കൾക്ക് എതിരെയും കേസെടുത്തു. ഈ മാസം എട്ടിന് ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചേറോട് മല കയറിയത്.
തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബു തിരികെ ജീവിതത്തിലേക്ക് എത്തിയത്.
എന്നാല്‍, ബാബുവിന്റെ സംഭവത്തിന് പിന്നില്‍ കഴിഞ്ഞ ദിവസവും മലയില്‍ ആളുകള്‍ കയറിയിരുന്നു. ഞായറാഴ്ച രാത്രി ചെറാട് കുര്‍മ്പാച്ചി മലയില്‍ കയറിയ ഒരാളെ വനം വകുപ്പ് അധികൃതര്‍ തിരികെ എത്തിക്കുകയും ചെയ്കു. രാധാകൃഷ്ണന്‍ എന്ന ആളെയാണ് താഴെ എത്തിച്ചത്. രാധാകൃഷ്ണനെ വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചു. മല മുകളില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന സംശയവും നാട്ടുകാര്‍ മുന്നോട്ട് വച്ചിരുന്നു.
മലയുടെ മുകള്‍ഭാഗത്ത് നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മലമുകളിലേക്ക് ആളുകള്‍ പോയെന്ന സംശയത്തിന് ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് രാധാകൃഷ്ണന്‍ മല കയറിയത്. ഇയാളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.
സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച മന്ത്രി എകെ ശശീന്ദ്രന്‍ മലയില്‍ കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ പാലക്കാട് മന്ത്രിതല യോഗം ചേരാനും തീരുമാനിച്ചു. വനം മന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാബുവിന് എതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ബാബുവിനെ രക്ഷപ്പെടുത്താന്‍ മുക്കാല്‍ കോടിയോളം രുപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഹെലികോപ്ടര്‍, വ്യോമസേന, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരകോടി രൂപയാണെന്നാണ് കണക്കുകള്‍.
മന്ത്രിക്കെതിരെ വനം വകുപ്പിലെ പ്രമുഖ സംഘടന പരസ്യമായി രംഗത്തു വന്നതും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് വനം വകുപ്പ് ഇന്റലിജൻസും മന്ത്രിക്ക് റിപ്പോർട്ടു നൽകിയിരുന്നു. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കണം എന്നായിരുന്നു പാലക്കാട്ടെ വനം വകുപ്പ് അധികൃതർക്കെങ്കിലും, ഇതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമായിരുന്നു വനം വകുപ്പ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥർക്കുണ്ടായിരുന്നത്.
അതേസമയം, ബാബുവും സംഘവും വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയത് വനം വകുപ്പിന്റെ സുരക്ഷാ വീഴ്ചയായി ഇന്റലിജൻസ് റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ, അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും, അന്വേഷണത്തിനും സാധ്യതയുണ്ട്. ബാബുവിനെതിരെ കേസെടുത്തതോടെ, ഉദ്യോഗസ്ഥരും ആശങ്കയിലാണ്. ഉദ്യോഗസ്ഥർക്കെതിരായ നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.
നിയമ രംഗത്തെ ചിലർ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസെടുക്കാൻ സർക്കാർ തയ്യാറായില്ല. പൊതു സമൂഹം തനിക്കെതിരാകുമോ എന്ന ഭയമാണ് മന്ത്രിയെ നയിച്ചത്. വനനിയമം ലംഘിക്കുന്നവരെ ശിക്ഷയിൽനിന്നും ഒഴിവാക്കുന്നത് ഭാവിയിൽ ദോഷകരമാകുമെന്നും നിയമപ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നും കോടതി കയറേണ്ടി വരുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. മന്ത്രി നടത്തിയത് നിയമലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാൽ മന്ത്രി കുടുങ്ങുമെന്നും വനം വകുപ്പ് റിപ്പോർട്ട് നൽകി.
കൂടാതെ, ബാബുവിനെതിരെ കേസെടുക്കേണ്ടന്നു മന്ത്രി ശശീന്ദ്രൻ നിർദേശിച്ചതിനു തൊട്ടുപിന്നാലെ മന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമർശിച്ച് വനം വകുപ്പിലെ പ്രമുഖ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. മന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും പേരെടുത്തു പറയാതെയായിരുന്നു വിമർശനം.
അസോസിയേഷൻ ജില്ലാ നേതൃത്വം പാലക്കാട് യോഗം ചേരുകയും, അനുമതിയില്ലാതെ വനഭൂമിയിൽ ട്രക്കിങ് നടത്തിയത് കേരള വനനിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്നും, ബാബുവിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അനധികൃത ട്രെക്കിങിനും വന്യജീവി വേട്ടയ്ക്കും, കഞ്ചാവ് കൃഷി നടത്താനും സാധ്യതയുണ്ടെന്നും അസോസിയേഷന്റെ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കടക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വർഷം മുതൽ 5 വർഷം വരെ തടവും, 1000 മുതൽ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. വനത്തിനുള്ളിൽ ഇല പറിച്ചാലും, ചെടി നട്ടാലും, വേരോടെ പിഴുതെടുത്താലും കൃഷി ചെയ്താലും കുടുങ്ങും. വനത്തിന് നാശം ഉണ്ടാക്കിയാൽ നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക. അശ്രദ്ധ മൂലം വനത്തിന് നാശം വരുത്തിയാലും കുറ്റക്കാരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാം.
ഇതിനിടയിൽ എൻസിപിയിൽ തന്നെയുള്ള ചില നേതാക്കൾ ശശീന്ദ്രനെതിരെ നീക്കം തുടങ്ങി.ശശീന്ദ്രനെ കുടുക്കാൻ ഇതിലും നല്ല ഒരവസരമില്ലെന്ന് അവർ മനസിലാക്കി. മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ പോയാൽ കുടുക്കാമെന്ന് നേതാക്കൾ മനസിലാക്കി. ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടു. എത്രയും വേഗം ബാബുവിനെതിരെ കേസെടുക്കാൻ വനം മന്ത്രിക്ക് നിർദ്ദേശം ലഭിച്ചു. മുമ്പും പാളയത്തിലെ പട കാരണം രാജിവയ്ക്കേണ്ടി വന്ന മന്ത്രിയാണ് ശശീന്ദ്രൻ. അതിന് ഇനി ഒരു ഇട നൽകാതെ സുരക്ഷിതമായി നിൽക്കുകയാണ് മന്ത്രി.
https://www.facebook.com/Malayalivartha























