Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

ഇങ്ങനെയായിരിക്കണം ജനനായകന്‍.... ഞാന്‍ ഒരു തൃശൂര്‍ക്കാരിയാണ്; ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടത്

16 FEBRUARY 2022 09:48 PM IST
മലയാളി വാര്‍ത്ത

More Stories...

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

സുരേഷ് ഗോപി എംപി തന്നെ വിളിക്കുന്ന വിഭിന്ന രാഷ്ട്രീയത്തിലുള്ളവരെയും മുഖം നോക്കാതെ അര്‍ഹരായവരെ സഹായിക്കും എന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തില്‍ അസുഖബാധിതനായ തന്റെ പിതാവിന്റെ അടുത്തെത്താന്‍ വിദേശത്തു നിന്ന് തന്നെ നാട്ടിലെത്തിക്കാന്‍ സുരേഷ് ഗോപി സഹായിച്ചതിനെ കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഇങ്ങനെ ഒരു ജനനായകനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടത്

ജ്യോതിലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇതാണ് ആ അച്ഛനും മകളും?
ജനുവരിയോടെ തുടക്കത്തോടെ നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം മനസ്സില്‍ കലശലായി തുടങ്ങിയിരുന്നു.

കോവിഡ് തുടങ്ങിയതിനു ശേഷം രാജ്യാന്തര യാത്രകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. നാട്ടില്‍ അച്ഛന് കുറച്ചായി നല്ല സുഖമില്ലാതിരിയ്ക്കുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ചെറിയതോതില്‍ ഉണ്ടായ ഒരു പക്ഷാഘാതം അച്ഛന്റെ ചലനശേഷിയെ വളരെ പരിമിതപ്പെടുത്തിയിരുന്നു. വീടുവിട്ട് പുറത്തെങ്ങും പോകാന്‍ കഴിയാതെ, സ്വന്തം ദൈന്യംദിന ആവശ്യങ്ങള്‍ക്കുപോലും കുടുംബത്തിലുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അച്ഛന്‍ എത്തിയതു തന്നെ ആയിരുന്നു നാട്ടില്‍ പോകണം എന്ന എന്റെ ആഗ്രഹത്തെ മൂര്‍ച്ചകൂട്ടി കൊണ്ടിരുന്നത്.

അപ്പോഴാണ് ജനുവരി പാതിയില്‍ കോവിഡ് വന്ന് ഞാന്‍ കിടപ്പിലായത്. രണ്ടാഴ്ചത്തെ കോറന്റ്റീന്‍ കാലം കഴിഞ്ഞു തിരികെ ജോലിക്കു പ്രവേശിയ്ക്കുമ്‌ബോള്‍ മനസ്സില്‍ കരുതിയത് ഒന്നോ രണ്ടോ മാസം കഴിഞ്ഞു വീണ്ടും ലീവ് എടുത്ത് നാട്ടില്‍ പോകണം എന്നായിരുന്നു. കനേഡിയന്‍ ആയ എന്നാല്‍ ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡ് എടുക്കാന്‍ വിട്ടുപോയ എനിക്ക് നാട്ടില്‍ പോകാനുള്ള വിസ എടുക്കാന്‍ ഉള്ള സമയം ആയിരുന്നു ആ ഒന്നു രണ്ടു മാസ കാലയളവ്.

പക്ഷെ കാര്യങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പോലെ എപ്പോഴും വരില്ലല്ലോ. എന്റെ കാര്യവും അതില്‍ നിന്ന് ഒട്ടും വിഭിന്നമായിരുന്നില്ല. ജോലിക്കു തിരിച്ചു പോയി രണ്ടു ദിവസം ആയപ്പോഴാണ് നാട്ടില്‍ അച്ഛന്റെ ആരോഗ്യസ്ഥിതി പെട്ടന്ന് വഷളായത്. അച്ഛനെ സ്ഥിരമായി കാണിയ്ക്കുന്നത് തൃശൂര്‍ അമല ഹോസ്പിറ്റലിലെ ഡോക്ടര്‍ തോമസ് ജോണ്‍ എന്ന ന്യൂറോളജിസ്റ്റിനെ ആയിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ച് ഡോക്ടറെ കാണാന്‍ അമലയിലേക്ക് കൊണ്ടുപോയപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ലെന്നും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നത് ഒമിക്രോണ്‍ രോഗികള്‍ ഉള്ളതിനാല്‍ റിസ്‌ക് ആണെന്ന് പറഞ്ഞു തിരിച്ചയക്കുക ആണ് ഉണ്ടായത്.

വിവരം അറിഞ്ഞ ഞാന്‍ ഉടനെ നാട്ടിലേക്ക് പോകാനുള്ള വിസ എടുക്കാന്‍ അന്വേഷിച്ചപ്പോഴാണ് കോവിഡിന് മുന്‍കാലങ്ങളില്‍ ചെയ്തിരുന്ന പോലുള്ള വിസിറ്റിംഗ് വിസകള്‍ ഇപ്പോള്‍ അങ്ങനെ എളുപ്പം സാധിയ്ക്കുന്ന ഒന്ന് അല്ലെന്ന ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. ഓവര്‍സീസ് കാര്‍ഡ് എടുത്തിട്ടു നാട്ടില്‍ പോകാനാണെങ്കില്‍ രണ്ടുമൂന്നു മാസം എടുക്കും. ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ മറ്റ് വിസ പ്രോസസിങ് ഓഫീസുകളിലോ മുന്‍കൂട്ടി അനുവദിച്ച അപ്പോയിന്‍മെന്റ്‌സ് ഇല്ലാതെ ആര്‍ക്കും കയറിച്ചെല്ലാന്‍ അനുവാദം ഇല്ലാത്ത അവസ്ഥയാണ് ഈ കോവിഡ് കാലത്ത്.

താമസിക്കുന്നതിന് ഏറ്റവും അടുത്തുള്ള മോണ്‍ട്രിയല്‍ വിസ ഓഫീസില്‍ ഓണ്‍ലൈന്‍ അപ്പോയ്ന്റ്‌മെന്റ് കിട്ടിയതാകട്ടെ ഏപ്രില്‍ ഒന്നിനും. അച്ഛന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നതിനാല്‍ അത് വരെ കാത്തിരിയ്ക്കാന്‍ പറ്റാത്ത അവസ്ഥ. ഞാന്‍ മൂന്നുദിവസം ജോലിയില്‍ നിന്ന് വീണ്ടും ലീവെടുത്തിരുന്നു ഉടനെ ഒരു വിസ അപ്പോയ്ന്റ്‌മെന്റിനായി പറ്റാവുന്നയിടങ്ങളിലെല്ലാം ഫോണ്‍ വിളിച്ചു നോക്കി. ഒട്ടാവയിലെ കനേഡിയന്‍ കോണ്‍സലേറ്റിന്റെ മൂന്നു നമ്ബറുകളും മൂന്നുദിവസം ആയിട്ടും ആരും എടുക്കുന്നതോ വോയിസ് മെസ്സേജുകള്‍ക്ക് മറുപടി തരുന്നതോ ഇല്ല.

വിസ പ്രോസസ്സിംഗ് ഏജന്‍സി ഓഫീസുകളിക്ക് വിളിക്കുമ്‌ബോള്‍ ഇന്ത്യയില്‍ എവിടെയോ ഉള്ള കാള്‍ സെന്ററുകളില്‍ ഇരുന്ന കുട്ടികള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിച്ചുവെച്ച ഡയലോഗുകള്‍ പറയുന്നു. അവരില്‍ പലരും വിസ സംബന്ധിച്ച സംശയങ്ങള്‍ ചോദിയ്ക്കുമ്‌ബോള്‍ ഹിന്ദിയില്‍ സംസാരിക്കാമോ എന്ന് തിരിച്ച് ആവശ്യപ്പെടുന്നു! എങ്ങനെയെങ്കിലും കോണ്‍സുലേറ്ററില്‍ ഒരു എമര്‍ജന്‍സി അപ്പോയിന്മെന്റ് തരപ്പെടുത്തി എടുക്കാന്‍ ഞാന്‍ പല രാഷ്ട്രീയ പ്രമുഖന്‍മാരുടെയും ഫോറിന്‍ അഫയേഴ്‌സിന്റെ വെബ്‌സൈറ്റിലെ പ്രമുഖന്‍മാരുടെയും ഒക്കെ കിട്ടാവുന്ന ഫോണ്‍ നമ്ബറുകളില്‍ ഒക്കെ വിളിച്ചു നോക്കുകയും ഇമെയില്‍ അയക്കുകയും ചെയ്തിട്ടും ഒന്നിനും ഒരു മറുപടിയും കിട്ടിയില്ല.

വേറെ വഴിയൊന്നും കാണാതെ വിഷമിച്ചിരിക്കുമ്‌ബോള്‍ ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്ന ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ഒരു മലയാളി വനിതയുടെ ഫോണ്‍ നമ്ബറില്‍ എട്ടുപ്രാവശ്യം വിളിക്കുകയും കോണ്‍സുലേറ്റില്‍ വിസ ശരിയാക്കാനുള്ള ഒരു അപ്പോയ്ന്റ്‌മെന്റ് കിട്ടാന്‍ എന്തു ചെയ്യണം എന്ന് ചോദിച്ചുകൊണ്ട് പലതവണ മെസ്സേജിടുകയും ചെയ്തു. രണ്ടു ദിവസം ആയപ്പോള്‍ അവര്‍ തിരിച്ചു വിളിച്ചു എന്നോട് കോണ്‍സുലേറ്റ് വെബ്‌സൈറ്റ് നോക്കി ചെയ്യൂ, എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല ഞാന്‍ വിസ ഡിപ്പാര്‍ട്‌മെന്റില്‍ അല്ല ഇപ്പോള്‍ എന്ന് പറഞ്ഞു ഫോണ്‍ വെച്ചു കളഞ്ഞു.

അതോടെ ജീവനോടെ അച്ഛനെ ഒരു നോക്ക് കാണാനാവും എന്ന പ്രതീക്ഷ എനിയ്ക്ക് അസ്തമിച്ചു തുടങ്ങിയിരുന്നു.
ഒടുവില്‍ ഒരു അവസാന ശ്രമം എന്ന നിലയില്‍ എന്തു ചെയ്യാം എന്നുള്ള ആലോചനയില്‍ ആണ് ഞാന്‍ സുരേഷ് ഗോപി എം പി യെ ഒന്നു വിളിച്ചു നോക്കിയത്. വിളിക്കുമ്‌ബോള്‍ നാട്ടില്‍ രാത്രി പത്തര കഴിഞ്ഞിരുന്നു. ആദ്യത്തെ രണ്ടു ബെല്‍ റിങ് ചെയ്തപ്പോഴേക്കും ആരോ ഫോണ്‍ എടുത്തപ്പോള്‍ നമ്ബര്‍ തെറ്റിപ്പോയൊ എന്ന് എനിയ്ക്കു സംശയാമായി. സുരേഷ് ഗോപി സാറിനെ ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ ആണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി.

എന്റെ ബുദ്ധിമുട്ടുകള്‍ ഞാന്‍ വിശദീകരിച്ചപ്പോള്‍ അദ്ദ്യേഹം ഉടനടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ടൊറോന്റോ കോണ്‍സുലേറ്റില്‍ ഉള്ള അപൂര്‍വ്വ എന്ന ഒരു സ്ത്രീയുമായി എന്നെ കണക്ട് ചെയ്തു തന്നു. അപൂര്‍വ മാഡം എനിയ്ക്ക് വളരെ പെട്ടന്ന് പ്രതികരണങ്ങള്‍ തന്നു . അവര്‍ മുഖേന ഒട്ടാവ എംബസ്സിയില്‍ എന്റെ വിസ സ്റ്റാമ്ബ് എടുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ത്വരിതപ്പെടുത്തുകയും മൂന്നു നാലു ദിവസത്തിനുള്ളില്‍ എനിയ്ക്ക് നാട്ടിലേക്ക് പോരാനാവുകയും ചെയ്തു. ഈ ദിവസങ്ങളിലോരോന്നിലും സുരേഷ് ഗോപി എന്ന ആ മനുഷ്യസ്‌നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടില്‍ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

ഇങ്ങനെ ഒരു ജനനായകനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളില്‍ നിന്ന് വിഭിന്നമാണ് എന്റെ വിശ്വാസങ്ങള്‍ എങ്കിലും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞ മനുഷ്യസ്‌നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികള്‍ ഇവിടെ കുറിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ ഞാന്‍ നന്ദികേടിന്റെ പര്യായമായിപ്പോകും.

പ്രിയ സുരേഷ് ഗോപി സാര്‍, താങ്കള്‍ ഈ പോസ്റ്റ് കാണുമോ വായിക്കുമോ എന്നൊന്നും എനിയ്ക്കറിയില്ല. ഞാന്‍ ഒരു തൃശൂര്‍ക്കാരിയാണ്. താങ്കളുടെ രാഷ്ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ എന്റെ ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടത്. താങ്കളേപ്പൊലുള്ളവരെ ആണ് തൃശൂരിന് ആവശ്യം. താങ്കളോടുള്ള നന്ദി വാക്കുകള്‍ക്ക് അതീതമാണ്. ഈ ഫോട്ടോ താങ്കള്‍ക്ക് തരാന്‍ വേണ്ടി മാത്രം എടുത്തതാണ്.
സ്‌നേഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (7 minutes ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (12 minutes ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (32 minutes ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (48 minutes ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (1 hour ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (1 hour ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (1 hour ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (2 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (3 hours ago)

Malayali Vartha Recommends