അരുംകൊലയില്‍ പകച്ച് നാട്ടുകാര്‍.... തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ നടന്ന ക്രൂര കൊലപാതകം.... കൃത്യം നടത്തിയശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം നെടുമങ്ങാടു നിന്നും പൊക്കി.. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടയുമായ അജീഷ് ഭാര്യയുമായി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയപ്പോള്‍ അയ്യപ്പനുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ്...

അരുംകൊലയില്‍ പകച്ച് നാട്ടുകാര്‍.... തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ നടന്ന ക്രൂര കൊലപാതകം.... കൃത്യം നടത്തിയശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം നെടുമങ്ങാടു നിന്നും പൊക്കി... ഭാര്യയുമായി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയപ്പോള്‍ അയ്യപ്പനുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അജീഷ് മൊഴി നല്‍കിയതായി പോലീസ്...
വളരെയേറെ തിരക്കുള്ള ഓവര്‍ ബ്രിഡ്ജ് ജംഗ്ഷനില്‍ എസ്.എം.വി സ്‌കൂളിന് സമീപത്തെ ഹോട്ടലില്‍ കയറി പട്ടാപ്പകല്‍ റിസപ്ഷനിസ്റ്റായ യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സിറ്റി ടവര്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിയാര്‍തെരുവ് സ്വദേശി നീലന്‍ എന്ന അയ്യപ്പനാണ് (34) ദാരുണമായി കൊല്ലപ്പെട്ടത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടയുമായ നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷാണ് (36) പിടിയിലായത്. കൊലയ്ക്കുപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു.
രണ്ടാഴ്ച മുമ്പ് അമ്പലമുക്കില്‍ ചെടി വില്‍പ്പന കേന്ദ്രത്തിലെ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് നഗരത്തില്‍ വീണ്ടും അരുംകൊല അരങ്ങേറിയത്.
ഇന്നലെ രാവിലെ 8.30നാണ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്ററിലധികം മാത്രം ദൂരമുള്ള ഹോട്ടലില്‍ കൊലപാതകം നടന്നത്. പലതവണ അജീഷ് ഇവിടെ റൂമെടുക്കാന്‍ എത്തിയപ്പോള്‍ അയ്യപ്പനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവം നടക്കുമ്പോള്‍ മറ്റാരും ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലിലെ മാലിന്യം കളയാന്‍ പോയിരുന്ന റൂം ബോയ് ശ്യാം മടങ്ങിവന്നപ്പോഴാണ് അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയോടെ പ്രതിയെ നെടുമങ്ങാട് കല്ലിയോടിന് സമീപം ആനായിക്കോണം പാലത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
കഞ്ചാവിനും ലഹരിക്കും അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ സമയത്തും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നു.മാടസ്വാമിയും വേലമ്മാളുമാണ് അയ്യപ്പന്റെ മാതാപിതാക്കള്‍. സിന്ധു, ശിവപ്രിയ എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മുമ്പ് ടെക്‌നോപാര്‍ക്കില്‍ എ.സി ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. നാല് വര്‍ഷമായി ഇവിടെ റിസപ്ഷനിസ്റ്റ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
നെടുമങ്ങാടു നിന്ന് ബൈക്കിലെത്തിയ പ്രതി ഹോട്ടലിനു മുന്നില്‍ വണ്ടി പാര്‍ക്കു ചെയ്തശേഷം വലതുകൈയില്‍ വെട്ടുകത്തിയും ഇടതുകൈയില്‍ ബാഗുമായി ഹോട്ടലിലേക്ക് കയറി. തുടര്‍ന്ന് റിസപ്ഷനില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന അയ്യപ്പനെ വെട്ടുകത്തി കൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു.
അയ്യപ്പന്‍ കൈകൊണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുടിയില്‍ കുത്തിപ്പിടിച്ച് തല പിന്നിലേക്ക് വലിച്ചുവച്ച് ആറോളം തവണ കഴുത്തിലും വെട്ടി. കൈയിലും മുഖത്തും കഴുത്തിലും തലയിലുമായി 15ഓളം വെട്ടുകളാണ് അയ്യപ്പന്റെ ദേഹത്തുള്ളത്. മരണം ഉറപ്പാക്കിയ ശേഷമാണ് അജീഷ് ബൈക്കില്‍ കയറി രക്ഷപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ 28ന് ഭാര്യ എന്ന പേരില്‍ അജീഷ് ഒരു സ്ത്രീയേയും കൂട്ടി ഹോട്ടലില്‍ റൂമെടുക്കാന്‍ എത്തിയപ്പോള്‍ അയ്യപ്പനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിനുശേഷം പലതവണ ഇവിടെ റൂമെടുക്കാനെന്ന പേരിലെത്തി അയ്യപ്പനുമായി വഴക്കിട്ടിരുന്നു. ഒരാഴ്ചമുമ്പ് ഇവിടെ റൂമെടുത്തപ്പോഴും വഴക്കുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്.
" fr
https://www.facebook.com/Malayalivartha






















