'പാർലമെന്റിൽ പോകുന്നത് പ്രക്ഷോഭം ഉണ്ടാക്കാൻ വേണ്ടിയിട്ടല്ലല്ലോ? രാജ്യസഭയിലൊക്കെ പോയാൽ ഇദ്ദേഹത്തെ പോലുള്ളവരായിരിക്കും റഹിമിനേക്കാൾ നന്നായി പെർഫോം ചെയ്യുക എന്ന് ഞാൻ എഴുതിവച്ചു തരാം..' സിപിഎമ്മിന്റെ എ എറഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്‌ണൻ! രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ എഴുതുന്നു
സിപിഎമ്മിന്റെ എ എറഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്‌ണൻ ആയിരിക്കുമെന്ന് വ്യക്തമാക്കി രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീനിവാസനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാൻ അറിയാവുന്നയാളാണ് അദ്ദേഹമെന്നും ജയശങ്കർ ചൂണ്ടിക്കാണിച്ചു.
അഡ്വ. ജയശങ്കറിന്റെ വാക്കുകൾ-
ശ്രീനിവാസനെ എനിക്ക് വളരെ കൃത്യമായി അറിയാം. വളരെ കാലമായി എനിക്ക് പരിചയമുള്ളതാണ്. ഏതുനിലയ്ക്കും രാജ്യസഭയിൽ പോയാൽ അദ്ദേഹം ശോഭിക്കും. ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാൻ അറിയാവുന്നയാളാണ്. പാർലമെന്റിൽ പോകുന്നത് പ്രക്ഷോഭം ഉണ്ടാക്കാൻ വേണ്ടിയിട്ടല്ലല്ലോ? രാജ്യസഭയിലൊക്കെ പോയാൽ ഇദ്ദേഹത്തെ പോലുള്ളവരായിരിക്കും റഹിമിനേക്കാൾ നന്നായി പെർഫോം ചെയ്യുക എന്ന് ഞാൻ എഴുതിവച്ചു തരാം.
അതോടൊപ്പം തന്നെ തൃശൂർ സ്വദേശിയും തെലങ്കാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായ ശ്രീനിവാസൻ കൃഷ്ണനെ പരിഗണിക്കുന്നതിനോട് കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് ഭേദമെന്യേ വിയോജിപ്പുണ്ട്. എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശമായി വന്നാൽ തള്ളാനാകാത്ത സ്ഥിതിയാണ് ഉരുവായിരിക്കുന്നത്. ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെ പേരാണ് നിർദ്ദേശിച്ചത് തന്നെ. ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഇന്നലെ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധാകരൻ ആവശ്യപ്പെട്ടു. ലിജുവും ഒപ്പമുണ്ടായിരുന്നു. പാനലായി പേരുകൾ സമർപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം എന്നാണ് അറിയാൻ കഴിയുന്നത്.
ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 21നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ച പേരായിരുന്നു ശ്രീനിവാസൻ കൃഷ്ണന്റേത്. ഇതിനെതിരെ അന്ന് വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ടീമിലെ അംഗമാണ് 57കാരനായ ശ്രീനിവാസൻ കൃഷ്ണൻ. എ.ഐ.സി.സി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മുൻ ഉദ്യോഗസ്ഥനാണ്. പത്ത് വർഷത്തോളം കെ. കരുണാകരനോടൊപ്പം ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്നു. പിന്നീടാണ് കോൺഗ്രസ് കേന്ദ്രനേതൃത്വവുമായി അടുത്തത് തന്നെ.
https://www.facebook.com/Malayalivartha